Image

എയര്‍ ഹോസ്റ്റസിന്റെ മരണം: ദുരൂഹത തുടരുന്നു

Published on 18 June, 2011
എയര്‍ ഹോസ്റ്റസിന്റെ മരണം: ദുരൂഹത തുടരുന്നു
ബാംഗളൂര്‍: ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ഹോസ്റ്റസ്‌ ആയിഷയുടെ മരണത്തില്‍ ദുരൂഹത. ഇവരോടൊപ്പം രണ്ടു ചെറുപ്പക്കാരും ബാംഗളൂരിന്റെ വിവിധ സ്ഥലങ്ങളില്‍ മരിച്ചിരുന്നു. കോഴിക്കോട്‌ കാപ്പാട്‌ സ്വദേശി റഫീക്ക്‌ എന്നയാളും, മൈസൂര്‍ റോഡിലെ ഫുട്‌പാത്തില്‍ രാജു എന്നയാളുമാണ്‌ മരിച്ചത്‌. റഫീക്കിനെ ആര്‍.ടി നഗറിലെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും ആയിഷയെ താമസ സ്ഥലത്ത്‌ പൊള്ളലേറ്റ്‌ മരിച്ച നിലയിലും രാജുവിനെ മൈസൂര്‍ റോഡിലെ ഫുട്‌പാത്തില്‍ മരിച്ച നിലയിലുമാണ്‌ കണ്ടെത്തിയത്‌.ബാംഗ്ലൂര്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്‌ത്‌ വരികയായിരുന്ന തൃശൂര്‍ പുന്നയൂര്‍ക്കുളം മുഹമ്മദലിസുഹ്‌റ ദമ്പതികളുടെ മകള്‍ ആയിഷയെ വ്യാഴാഴ്‌ച ഉച്ചക്ക്‌ ശേഷമാണ്‌ പൊള്ളലേറ്റ്‌ മരിച്ച നിലയില്‍ താമസിക്കുന്ന സ്ഥലത്ത്‌ കണ്ടെത്തിയത്‌. യെലഹങ്ക ഹുന്‍സ്‌മരഹള്ളിയില്‍ സഹപ്രവര്‍ത്തകരോടൊപ്പം താമസിച്ചുവരികയായിരുന്നു. എട്ട്‌ മാസം മുമ്പാണ്‌ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം യുവതി ബംഗളൂരു വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്‌. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക