ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ലോകന്‍ പര്‍വ്വതം വീണ്ടും പൊട്ടിത്തെറിച്ചു. ഇതുമൂലം
11,500 അടി ഉയരത്തില്‍ കരിമേഘം ഉയര്‍ന്നു. ജൂണിലേതിനു ശേഷം ഉണ്ടായ ഏറ്റവും ശക്‌തമായ
സ്‌ഫോടനമാണുണ്ടിയത്. കരിമേഘഭീഷണിമൂലം വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം
നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തുനിന്നും 5,200 പേരെ
മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുടര്‍ സ്‌ഫോടനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്
അധികൃതര്‍ അറിയിച്ചു.