Image

ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ മുന്‍ റിപ്പോര്‍ട്ടര്‍ മരിച്ചനിലയില്‍

Published on 19 July, 2011
ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ മുന്‍ റിപ്പോര്‍ട്ടര്‍ മരിച്ചനിലയില്‍
ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലൂടെ അടച്ചുപൂട്ടിയ ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ മുന്‍ റിപ്പോര്‍ട്ടര്‍ സീന്‍ ഹോവറിനെ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ ലണ്ടനിലെ വാട്‌ഫോര്‍ഡിലുള്ള സ്വവസതിയിലാണ്‌ ഹോവറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
ന്യൂസ്‌ ഓഫ്‌ ദ വേള്‍ഡ്‌ എഡിറ്ററുമായിരുന്ന ആന്റി കോള്‍സന്റെ കാലത്ത്‌ പത്രം ഫോണ്‍ ചോര്‍ത്തലിനെ പ്രോത്സാഹിപ്പിച്ചിരുന്നതായി ഹോവര്‍ വെളിപ്പെടുത്തിയിരുന്നു. ഹോവറിന്റെ മരണത്തേക്കുറിച്ച്‌ കൂടുതലൊന്നും പറയാനാവില്ലെന്നും എന്നാല്‍ സംശയിക്കത്തതായി ഒന്നുംകണ്ടടത്തിയിട്ടില്ലെന്നും പോലീസ്‌ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും പോലീസ്‌ പറഞ്ഞു. ഇതിനിടെ വിവാദവുമായി ബന്ധപ്പെട്ട്‌ മുന്‍ എഡിറ്റര്‍മാരായ കോണ്‍സന്‍, റെബേക്ക ബ്രൂക്‌സ്‌ എന്നിവര്‍ ഉള്‍പ്പെടെ പത്തുപേരെ പോലീസ്‌ അറസ്റ്റു ചെയതു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക