Image

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി; സൗമ്യനായ തേരാളി

Published on 06 January, 2012
മാര്‍ ജോര്‍ജ്‌ ആലഞ്ചേരി; സൗമ്യനായ തേരാളി

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക്‌ ലഭിച്ച സൗമ്യനായ തേരാളിയായി കര്‍ദ്ദിനാളായി സ്ഥാനകയറ്റം ലഭിച്ച മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ ഇടയ സമൂഹം വാഴ്‌ത്തുന്നു.

2011 മേയ്‌ 26ന്‌ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ മേജര്‍ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൂക്ഷ്‌മതയോടെ നിര്‍വഹിക്കാന്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കുണ്ടായിരുന്ന കഴിവ്‌ അപാരമായിരുന്നു.

1992ല്‍ സീറോ മലബാര്‍ സഭയ്‌ക്കു മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവി ലഭിച്ചശേഷം സിനഡ്‌ തന്നെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പാണ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയെയും കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനേയും മാര്‍പാപ്പ നേരിട്ടു നിയമിക്കുകയായിരുന്നു. സിനഡിന്റെ ആദ്യദിവസമായ തിങ്കളാഴ്‌ച സിനഡംഗങ്ങള്‍ മോണ്‍. മാത്യു വെള്ളാനിക്കലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയില്‍ ചെലവഴിച്ചു.

വിവിധ കാലങ്ങളില്‍ സഭയുടെ ഐക്യത്തിനായി അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു. സഭകള്‍ സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ ഐക്യത്തിനായി മറ്റുള്ളവരിലേക്കു തിരിയാന്‍ സാധിക്കൂ. എന്ന്‌ അദ്ദേഹം കരുതിയിരുന്നു.


 

സീറോ മലബാര്‍ സഭയ്‌ക്ക്‌ വീണ്ടും അംഗീകാരം. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കര്‍ദിനാള്‍ പദവി. സ്‌ഥാനാരോഹണം ഫെബ്രുവരി 18ന്‌ വത്തിക്കാനില്‍ നടക്കും. വത്തിക്കാനിലും കാക്കനാട്ടെ സിറോ മലബാര്‍ സഭ ആസ്‌ഥാനത്തും ഒരേസമയമായിരുന്നു പ്രഖ്യാപനം.

കര്‍ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവര്‍ക്കുശേഷമാണ്‌ മാര്‍ ജോര്‍ജ്‌ അലഞ്ചേരിക്ക്‌ സീറോ മലബാര്‍ സഭയിലെ നാലാമത്തെ കര്‍ദിനാളായി സ്ഥാനക്കയറ്റം ലഭിച്ചത്‌.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരില്‍ പീലിപ്പോസ്‌ മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി1945 ഏപ്രില്‍ 19 ന്‌ ജനിച്ചു. 1972 ഡിസംബര്‍ 18 ന്‌ മാര്‍ ആന്റണി പടിയറയില്‍ നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്‌ത്രത്തില്‍ കേരളാ സര്‍വകലാശാലയില്‍ നിന്നു രണ്ടാം റാങ്ക്‌ നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്‌ത്രത്തില്‍ ഒന്നാംറാങ്കില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന്‌ ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റും നേടി. 1974ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരിയായി നിയമിതനായി. 1976 മുതല്‍ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടര്‍, പിന്നീട്‌ കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടര്‍, കോട്ടയം പൗരസ്‌ത്യ വീദ്യാപീഠം പ്രൊഫസര്‍, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബര്‍ 18ന്‌ അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തില്‍ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2ന്‌ തക്കല രൂപതയുടെ ഉദ്‌ഘാടനവും അതോടൊപ്പം ആലഞ്ചേരിയുടെ മെത്രാഭിഷേക കര്‍മവും നടന്നു.

2011 മേയ്‌ 26ന്‌ സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ മേജര്‍ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാന്‍ സ്ഥാനവും ആലഞ്ചേരിയാണ്‌ വഹിക്കുന്നത്‌. മേയ്‌ 29ന്‌ എറണാകുളം സെന്റ്‌ മേരീസ്‌ ബസിലിക്കയില്‍ വച്ച്‌ മേജര്‍ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.

മാര്‍ ജോര്‍ജ്‌ ആലഞ്ചേരി; സൗമ്യനായ തേരാളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക