ഈയിടെ ടെലിവിഷനില്‍ കടന്നുവന്ന ഒരു “ഡോക്യുമെന്ററി”യാണ് ഈ ലേഖനത്തിന് പ്രചോദനമായത്. അതില്‍, ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇന്നും നടമാടുന്ന അയിത്താചാരങ്ങളെപ്പറ്റിയുള്ള കാഴ്ചകളും തെളിവുകളുമായിരുന്നു. “തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍” ആയി കണക്കാക്കപ്പെടുന്ന ഒരു മനുഷ്യസമൂഹം ഈ കാലഘട്ടത്തിലും ജാതിയുടെപേരില്‍ ദുരിതമനുഭവിക്കുന്നു എന്നുള്ളത് ലജ്ജാകരമാണ്. അവരുടെ ദുഃഖത്തിന്റെ ശബ്ദങ്ങളില്‍ ചിലത് ഇപ്രകാരമൊക്കെയാണ്. “കാളയോ, പശുവോ വഴിയില്‍ ചത്തുവീണാല്‍, അവിടെ കിടന്നു ചീഞ്ഞുനാറിയാല്‍, അതിനെ മറവുചെയ്യേണ്ടത് താണജാതിയില്‍ ജനിച്ചുപോയതിനാല്‍ ഞങ്ങളുടെ ചുമതലയായി കണക്കാക്കപ്പെടുന്നു. ഗോക്കളുടെ സംരക്ഷണവും ശവമടക്കും ഒക്കെ ഈ തൊട്ടുകൂടാത്തവരെക്കൊണ്ടു തൊടീക്കാതെ, ഉന്നതകുലജാതര്‍ക്ക് തന്നെ ചെയ്തുകൂടെ?” പ്രൈമറി സ്കൂളിലെ കൊച്ചുകുട്ടികളുമായി നടത്തിയ അഭിമുഖത്തില്‍ കേള്‍ക്കാനും കാണാനും ഇടയായത് - കുറേ കുട്ടികളെ ചൂണ്ടിക്കൊണ്ട് മറ്റു കുട്ടികള്‍ - “അവരെ ഞങ്ങളുടെ വീട്ടില്‍ വരാന്‍ അനുവദിക്കില്ല, വീട് അശുദ്ധമാകും.” ഒരു സ്കൂളിലെ 6 - 7 വയസ്സുള്ള പെണ്‍കുട്ടികളുടെ സങ്കടം ഇപ്രകാരമാണ്, “താഴ്ന്ന ജാതിക്കാരായതിനാല്‍ സ്കൂളിലെ ശൗചാലയങ്ങള്‍ ഞങ്ങള്‍ വൃത്തിയാക്കിക്കൊടുക്കണം എന്നാണ് നിബന്ധന. ഈ സ്കൂളില്‍ താഴ്ന്ന ജാതിയിലുള്ള കുട്ടികളെ പുറകിലത്തെ ബഞ്ചുകളിലേ ഇരുത്തൂ.” കുട്ടികളോടുപോലും, സ്കൂളികളില്‍പ്പോലും ഇത്ര താണരീതിയില്‍ പെരുമാറിയാല്‍, വിവേചനം കാട്ടിയാല്‍ അതിനെ എതിര്‍ക്കേണ്ട ശബ്ദം എന്തേ ഉയര്‍ന്നു വരാത്തേ? ഇത്തരം ദുഃസ്ഥിതികള്‍ കാണാന്‍ കണ്ണില്ലെങ്കില്‍ പിന്നെ രാഷ്ട്രീയക്കാര്‍ എന്തിനാണ്? മതങ്ങള്‍....?
ഇതിനെപ്പറ്റിയൊക്കെ സംസാരിച്ചപ്പോള്‍ ഒരു മതനേതാവില്‍നിന്ന് കിട്ടിയ അഭിപ്രായം ഇപ്രകാരമാണ്. “താഴ്ന്ന ജോലിക്കായിട്ട് ഈശ്വരന്‍ സൃഷ്ടിച്ച ജാതിക്കാര്‍, താഴ്ന്ന ജോലികള്‍ ചെയ്യണം. ഒരു കോടതിയില്‍ ശിപായിയായി എത്രകാലം ജോലി ചെയ്താലും അയാള്‍ ജഡ്ജി ആകില്ല.” ഇതുപോലുള്ള തുറന്ന പ്രസ്താവനകള്‍ നടത്തുന്ന മതനേതാക്കള്‍ അഥവാ വിവേചന വിഷം കുത്തിവയ്ക്കുന്ന “മത കൊതുകുകള്‍” ആര്‍ഷ ഭാരത സത്യത്തിന്റെ ഭാഗമായി നിലകൊള്ളുന്നു എന്ന ദുഃഖസത്യത്തിന് സമാന്തരമായി ഇപ്പോള്‍ പുതിയ പുതിയ പ്രസ്താവനകള്‍ പത്രങ്ങളിലും ചാനലുകളിലും സ്ഥാനം പിടിച്ചു തുടങ്ങിയിട്ടുണ്ടല്ലോ, മേലേക്കിടയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നു പോലും. ഈ മാതിരി ഉച്ചനീചത്വങ്ങള്‍ ഭരണഘടനാ വിരുദ്ധമായിരുന്നിട്ടു കൂടി നടപടിയെടുക്കുവാന്‍ ഗവണ്മെന്റുകള്‍ മുമ്പോട്ടു വരുന്നില്ലായെന്നത് ഇന്ത്യയുടെ തന്നെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നു. അതുപോലെ ബാലവിവാഹങ്ങള്‍ പലരീതിയില്‍ ഇന്നും നടന്നു കൊണ്ടി രിക്കുന്നു. മതാന്ധതയുടെ അനാചാരങ്ങളും ക്രൂരതയും പൊതുമാദ്ധ്യമങ്ങളില്‍ കാണാറുണ്ടല്ലോ. മേല്‍പ്പറഞ്ഞ ഡോക്യുമെന്ററിയില്‍ വിവരിക്കുന്ന വിവേചനവും കഷ്ടപ്പാടുകളും അനുഭവിച്ചുവളരുന്ന കുട്ടികള്‍ ഭാവിയില്‍ ആരാകും, എന്താകും എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. വെറുപ്പിലും അസമത്വത്തിലും നിന്ന് ധിക്കാരികളും വിപ്ലവകാരികളും സാമൂഹികവിരുദ്ധരും കുറ്റവാളികളും സൃഷ്ടിക്കപ്പെടാം. അതിനാല്‍ വെറുപ്പും ഉച്ചനീചത്വങ്ങളും പരത്തുന്ന ഈ കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്‌തേ മതിയാവൂ.
പൊതുമാധ്യമങ്ങളില്‍ കുറേ നാളായി കണ്ടുകൊണ്ടിരിക്കുന്ന മറ്റൊരു ദൃശ്യം, ഐ.എസ് (IS) മതഭ്രാന്തന്മാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്ന നരഹത്യകളാണ്. മനുഷ്യരുടെ കഴുത്തറുക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നിലത്തിട്ട് ചവുട്ടി കൊല്ലുകയും ഒക്കെ ചെയ്യുന്ന ക്രൂരകൃത്യങ്ങളാണ്. ഇത്തരം മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ തന്നെ കുഞ്ഞുങ്ങളെ കാഴ്ചക്കാരാക്കിക്കൊണ്ട് ചെയ്യുന്നതിന്റെ ഉദ്ദേശ്യം അവരേയും രക്തരക്ഷസ്സുകളാക്കി മാറ്റാനുള്ള സംരംഭമാണോ എന്ന് തോന്നും. മതഭ്രാന്തിന്റെ ചോരക്കൊതിയര്‍ക്ക് ചോരമണം ലഭിക്കാതെ വരുമ്പോള്‍ തന്നിലേക്കും തനിക്കുള്ളവരിലേക്കും തന്നെ തിരിയും. കാരണം അവര്‍ അംഗീകരിച്ചു വച്ചിരിക്കുന്ന പ്രശ്‌നപരിഹാരം രക്തച്ചൊരിച്ചിലില്‍ക്കൂടി മാത്രമാകും. കുട്ടികള്‍ സമൂഹത്തില്‍ കാണുന്നത് അവര്‍ വളര്‍ന്നുവന്ന കുടുംബത്തിലെ പ്രശ്‌നങ്ങളുടെതന്നെ പ്രതിബിംബങ്ങളാണ്. ചിലപ്പോള്‍ മറ്റൊരു രൂപത്തിലും ഭാവത്തിലുമായിരിക്കും. വ്യക്തികള്‍ ചേര്‍ന്ന് കുടുംബവും കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹവും നിര്‍മ്മിക്കപ്പെടുന്നു. ജനിപ്പിച്ചവരെയും സഹോദരങ്ങളെയും കൊന്ന്, പ്രശ്‌നപരിഹാരം കാണുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന മത കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ്. കാരണം, അവ പറന്നു നടന്ന് മതവിദ്വേഷത്തിന്റെ വിഷം കുത്തിവയ്ക്കുകയാണ്.
മദര്‍ തെരേസയുടെ കാരുണ്യപ്രവൃത്തികള്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ആയിരുന്നു എന്ന് പ്രസ്താവിച്ച രാജസ്ഥാനിലെ രാഷ്ട്രീയ സ്വയം സേവക് സംഘാധിപനോട് സഹതാപമാണുണ്ടായത്. “ക്ഷീരമുള്ളോടകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം” എന്ന കവിവാക്യം ഓര്‍ത്തുപോയി. രോഗികളുടേയും നിരാലംബരുടേയുമിടയില്‍ ആശ്വാസവും അത്താണിയുമായി പ്രവര്‍ത്തിച്ചതിന്, ലോകം നോബല്‍ സമ്മാനം നല്‍കി ആഗരിച്ച ഒരു സ്ത്രീ രത്‌നത്തിന്റെ മരണശേഷം, അവരുടെ ത്യാഗപ്രവൃത്തികളില്‍ കളങ്കം ചാര്‍ത്താന്‍ ശ്രമിക്കുന്ന അത്തരക്കാര്‍, പെറ്റ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരെയും ദുഷിക്കുമല്ലോ എന്നോര്‍ക്കുകയാണ്. മുസ്ലീം - ക്രിസ്ത്യന്‍ പള്ളികള്‍ വെറും കെട്ടിടങ്ങളാണെന്നും, ഈശ്വരന്‍ ക്ഷേത്രങ്ങളിലാണെന്നും പ്രസ്താവിച്ച ഡോക്ടര്‍ സുബ്രഹ്മണ്യസ്വാമിക്കെതിരെ മതവിദ്വേഷം പരത്തുന്നതിന് കേസ്സെടുത്ത ആസ്സാം മുഖ്യമന്ത്രിയേയും “കൃഷക്മുക്തി സംഗ്രാമി”നേയും മതസൗഹാര്‍ദ്ദ ശ്രമത്തിന്റെ പേരില്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
വിദ്വേഷവും അക്രമങ്ങളും കൂടി വരുന്ന കാലഘട്ടത്തില്‍ നന്മയേയും സ്‌നേഹത്തേയും അംഗീകരിച്ച്, പ്രോത്സാഹിപ്പിച്ച് സമൂഹത്തെ നാശത്തില്‍നിന്നും കരകയറ്റേണ്ടതാണ്. അതിന് മുന്‍ നിരയില്‍ പ്രവര്‍ത്തിക്കേണ്ടത് മതവും രാഷ്ട്രീയവുമാണ്. വേലിതന്നെ വിളവ് നശിപ്പിക്കരുത്. “മനുഷ്യനും മനുഷ്യത്വവു”മാണ് സുപ്രധാനമെന്നും “മതവും രാഷ്ട്രീയവും” മനുഷ്യനുവേണ്ടി ആക്കിവച്ചിരിക്കുന്നു എന്നും മനസ്സിലാക്കിയിട്ടുള്ള അനേകര്‍ ഇന്ത്യയിലുണ്ട്. ഭൂരിഭാഗവും അങ്ങനെ വിശ്വസിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍വേണ്ടി, മതമൗലികവാദത്തിന്റെ വിഷവുമായി പറന്നുനടക്കുന്ന കൊതുകുകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യണം. ഈ കൊതുകു നിവാരണത്തിന് നിയമത്തിന്റെ ശക്തമായ നിര്‍മ്മാര്‍ജ്ജന മരുന്നുകള്‍ (നിയമം) തന്നെ ആവശ്യമാണ്. നിയമമുണ്ടായാല്‍ മാത്രം പോരാ, മുഖം നോക്കാതെ അവയെ നടപ്പില്‍ വരുത്തുകകൂടി വേണം.
ക്രിസ്തുമതത്തിലെ ചില വിഭാഗങ്ങളില്‍ കടന്നുകൂടിയിരുന്ന ധാരണ സുവിശേഷം അറിയിച്ച് കൂടുതല്‍ ആളുകളെ തങ്ങളുടെ വിഭാഗത്തില്‍ ചേര്‍ക്കണമെന്നതായിരുന്നു. മറ്റു ക്രിസ്തീയ വിഭാഗത്തിലുള്ളവരേയും തങ്ങളുടെ വിഭാഗത്തിലാക്കാന്‍ വ്യഗ്രതകാണിക്കാറുണ്ട്. എന്നാല്‍ ഒരു മതവും സ്ഥാപിക്കാതിരുന്ന ക്രിസ്തുവിന്റെ ഉപദേശം, താന്‍ പഠിപ്പിച്ച “സദ് വാര്‍ത്ത അഥവാ സുവിശേഷം ”- “സ്‌നേഹത്തിന്റെ തലങ്ങള്‍” - ലോകത്തെ അറിയിക്കുക എന്നതായിരുന്നു. മതപരിവര്‍ത്തനമല്ല, മനഃപരിവര്‍ത്തനമാണ് ക്രിസ്തു ലക്ഷ്യമിട്ടതെന്ന് “ക്രിസ്തീയ മത കൊതുകുകള്‍” മനസ്സിലാക്കണം. നിര്‍ബ്ബന്ധിച്ചോ, പ്രലോഭിപ്പിച്ചോ ആരെയെങ്കിലും മതം മാറ്റത്തിന് പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ്. ഓരോ മതവും ഓരോ വ്യക്തിയെപ്പോലെ, തന്നെത്തന്നെ പുനഃപരിശോധിക്കണം, ഏതൊക്കെ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന്. പ്രകൃതിക്കും മനുഷ്യനും ദോഷമാവുന്നത്, ഗുണകരമല്ലാത്തത് ഒഴിവാക്കണം.
“എല്ലാമനുഷ്യരും സമന്മാരാണ്, സഹോദരങ്ങളാണ്” എന്നതാണ് മനുഷ്യമതം. താഴ്ന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ കൈപിടിച്ച് ഉയര്‍ത്തുമ്പോള്‍ സ്വര്‍ഗ്ഗം സന്തോഷിക്കും, ദേവന്മാര്‍ തൃപ്തരാകും. മതം മനുഷ്യനെ നിര്‍മ്മിച്ചില്ല, മറിച്ച് മനുഷ്യന്‍ മതങ്ങളെ നിര്‍മ്മിക്കുകയാണുണ്ടായത്. എല്ലാ മതത്തിലും ദേവന്മാരും പശാചുക്കളും അംഗങ്ങളായുണ്ട്. മതമല്ല മാറേണ്ടത്, മനുഷ്യരാണ്. മനുഷ്യരുടെ കാഴ്ചപ്പാടും ചിന്താസരണിയും മാറണം. അറിവും ബുദ്ധിയും കൈവരിക്കുകയും വേണം. ആരുടേയും ചട്ടുകമാകാതെ വ്യക്തിത്വമുള്ള മനുഷ്യരാവണം. ആദ്യം സ്വന്തം കുടുംബത്തില്‍ ഒരു പര്യവേഷണം നടത്തുക. കൂടുമ്പോള്‍ ഇമ്പം ഉണ്ടാകേണ്ട സ്ഥാനത്ത്, ഒരു ദിവസം എത്ര പ്രാവശ്യം മനസ്സുതുറന്ന് ചിരിക്കാന്‍ കഴിയുന്നു, മനസ്സുതുറന്ന് സംസാരിക്കാന്‍ കഴിയുന്നു?എത്ര സമയം ഒന്നിച്ചിരിക്കുന്നു, നടക്കുന്നു, സംസാരിക്കുന്നു? എത്ര സമയം അന്യോന്യം സ്‌നേഹവും അനുമോദനവും തമാശകളും ദുഃഖങ്ങളും പങ്കിടാന്‍ കഴിയുന്നു? സ്വയം സന്തോഷിക്കുക, സന്തോഷം സമൂഹത്തിലെത്തിക്കുക എന്ന സദുദ്ദേശ്യം പ്രാവര്‍ത്തികമാക്കാന്‍, മതത്തേയും രാഷ്ട്രീയത്തേയും മറന്നുകൊണ്ട് മുന്നേറണം. നമ്മുടേയും മറ്റുള്ളവരുടേയും സന്തോഷത്തെ നശിപ്പിക്കുന്നതൊന്നും ചെയ്യാതെയും പറയാതെയും ഇരിക്കുമെന്ന് ദൃഢപ്രതിജ്ഞ എടുക്കണം. അങ്ങനെ സമാധാനത്തിന്റെ ഒരു ലോകം സൃഷ്ടിക്കാം. എല്ലാ കൊതുകുകളേയും നിര്‍മ്മാര്‍ജ്ജനം ചെയ്യാം.
.
Thanks and salute to Sri.Thomas Kulathoor for well written thoughts and comments.
Religions has grown fat and ugly by drinking the blood of all for a while and a few now. The few {still a majority} now is trapped as victims of all these religions. Religious Mosquitoes has transformed due to centuries of exploitation. They are big blood suckers like Dracula clad in several colored clothes and living in castles. The faithful are like 'poor Lucy'.
Literature can influence change. But big political and legal changes are necessary to eliminate these exploitation. All religious organizations need to be taxed. They must be audited that can trim their fat a little bit.
Hope the new generation will fight against these evils and put racism, religion, faith, fanaticism under six feet.
It is interesting to have a comparative study to find the common characteristics of mosquitos and religious leaders. A list of the name of mosquitos are given below which has similarities with the names of the Bishops of various organizations. Unfortunately I don’t have anything to give you guys on other religious leaders.
Anophelinae,
Culicinae
· Aedini
· Culicini
· Culisetini
· Ficalbiini
· Hodgesiini
· Mansoniini
· Orthopodomyiini
· Sabethini
· Toxorhynchitini
· Uranotaeniini
Habits
Mosquitoes hunt for food by detecting body heat and the carbon dioxide human’s exhale. However, only female mosquitoes suck our blood. Male mosquitoes feed on plant nectars.
Religious male leaders hunt for money by watching the church member’s house, car, and desire to maintain their identity in the society. Despite the financial condition of the poor or rich, they suck blood from everyone.
Threats
Mosquitoes are vectors of numerous diseases including malaria, yellow fever, dengue fever, encephalitis and West Nile virus.
Confusion, coma, and eventually fanaticisms is the disease spread by the leaders of religion. Once you become a fanatic it can create problem for the society. (Solution is to get out of the religion by hook or crook)
For religious slaves this article is about name calling for the freedom seekers it is the declaration of emancipation.
This is Rt. Rev. Dr. Orthopodomyini Anophilinea .
Dear children in God almighty
Don’t be alarmed if you find my name in Anthappan’s list. He is an Atheist who is determined to shake the foundation of our church that our forefathers built. Our God is a living God and he guarded us in the difficult situations. As you all know without money nothing can be done. We are constanltyl under watch by atheist like Anthappan, and Adrew. (മലയാളത്തിൽ പറഞ്ഞാൽ ഇവന്മാര്മൂലം ഞങ്ങൾക്ക് മൂത്രംപോലും ഒഴിക്കാൻ വയ്യാതായിരിക്കുന്നു). This is devil interfearing in God’s work on earth. We are chosen people of God to fulfill his mission on earth. You all know how much difficult it is to build a simple house on earth. It is very expensive nowadays. So, just imagine how much difficult it is going to be to build heaven on earth. Nothing can get done in kerala without bribing the Ministeres of kerala. They are asking us to deposit huge amount of money in Swiss bank. We don’t have that kind of money in our hand. So, we have to ask money from our believers to build the heaven on earth and have special room for you guys when you die. Let us invest money now and then the experience is in heaven is going to be really ecstasy. Let us all pray together to lord to protect us from the evil one (you know who I am talking about). I believe in god and sure that the attack from seitan is going to be stopped.
“Hope in the Lordand keep his way.He will exalt you to inherit the land; when the wicked are destroyed, you will see it.” (Psalms 37:34)
Don’t forget to send the check to my personal account
Rt. Rev. Dr. Orthopodomyini Anophilinea
Account No # 000063457218
Bank Of America.
Yours in the Lord
Rt. Rev. Dr. Orthopodomyini Anophilinea
I concur with Mr. George V’s observation on some of the commenters. They think whoever against them are Hindu’s, RSS, Counterfeits, or propagandist. I have been told many times that I am an RSS even though I born in Christian orthodox family brought up by loving parents. But, when I started thinking independently, I decided to depart from the hypocritical teachings of the church and started learning about Jesus. I don’t care whether he is a god or not. All I know he was a lover of humanity and loved the human kind. He never established any religion. And, that is my basis. I don’t think his teachings are only for Bible scholars, Ph.D.’s in theology, or priests. There are thousands of ordinary people leading a simple life which reflects simple life of Jesus. What religion did is that they have taken that simplicity out of life and made it complex.
I have no problem. I don't bark at my reflection.
If you want to have a discussion on different topic , in a democratic fashion, first you cast away your pen name and reveal your real name