നാളെ നാട്ടില്‍ ജനങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ ശ്രീ.ശബരീനാഥിനെ കേവല ഭൂരിപക്ഷത്തിന് വിജയിപ്പിച്ചെടുക്കാമെന്നു ഉറപ്പാക്കാം. കാത്തിരിക്കാം ജൂണ്‍ മുപ്പതു വരെ. പക്ഷെ ഈ വിജയം യുഡിഎഫിന്റെയോ ഉമ്മന്‍ ചാണ്ടിയുടെയോ വിജയമോ ആയിരിക്കില്ല മറിച്ച് സംശുദ്ധമായ രാഷ്ട്രീയം അരുവിക്കരയ്ക്കും കേരളത്തിനും മാതൃകയാക്കി ജീവിച്ചു അകാലത്തില്‍ ചരമമടഞ്ഞ ബഹുമാനപ്പെട്ട ഏവരുടെയും പ്രിയപ്പെട്ട ശ്രീ.കാര്‍ത്തികേയന്റെ ആദര്‍ശ ശുദ്ധിയുടെ വിജയമായിരിക്കും.
ഈ വിജയത്തില്‍ അഹങ്കാരം പൂണ്ട് ആഘോഷിക്കാതെ ഇനിയും ഉള്ള നാളുകള്‍ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി യുഡിഎഫ് സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഉമ്മന്‍ചാണ്ടി മാത്രമെ ഉള്ളോ കേരളത്തില്‍ മന്ത്രിമാരായിട്ട്? ബാക്കിയുള്ളവര്‍ സ്വന്തം നാടിന് വേണ്ടി അധ്വാനിക്കാന്‍ ബാധ്യസ്ഥരല്ലേ. വിവാദങ്ങളും കുറെ തറക്കല്ലിടീലും മാത്രമാണോ ഇക്കൂട്ടരുടെ ജോലി.
ഓരോ ദിവസവും വ്യാജ വിവാദങ്ങള്‍ കെട്ടിച്ചമച്ചു ജനങ്ങളെയും സംസ്ഥാനത്തെയും മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും കേരളത്തെ വികസനത്തില്‍ നിന്നു പിന്നോട്ടടിക്കയാണ്. എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളിലെ വാര്‍ത്തകള്‍ ഇവര്‍ ചൂണ്ടിക്കാണിക്കാത്തത്. ജീവന് ഭയമുള്ളതുകൊണ്ടു മാത്രം ഇക്കൂട്ടര്‍ അതിന് തയ്യാറല്ല. കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്ന വ്യാജമാധ്യമക്കാരെ നിലയ്ക്കുനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.
ജനങ്ങള്‍ക്ക് വിവാദങ്ങള്‍, പീഡനകഥകള്‍, ബാറു കേസുകളേക്കാള്‍ വേണ്ടത് ശുദ്ധജലം, പാര്‍ക്കാന്‍ ഒരു വീട് കഴിക്കാന്‍ ആഹാരം, നടക്കാന്‍, യാത്രചെയ്യാന്‍ കൊള്ളാവുന്ന റോഡുകള്‍ ഇതൊക്കെ പ്രാഥമികമായ മൗലികാവകാശമാണ്. അതു നിഷേധിച്ച് ഇനിയും സര്‍ക്കാരുകള്‍ മുമ്പോട്ടു പോകരുത്. ഇനിയുള്ള സമയം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനങ്ങളും കര്‍മ്മപരിപാടികളും അതിവേഗം നടപ്പാക്കുക അല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ കേരളജനത ഒന്നടങ്കം നിഷേധവോട്ടു രേഖപ്പെടുത്താന്‍ മടികാട്ടില്ല.
ജാഗ്രതൈ….
ജയ്ഹിന്ദ്.
ഇത്രയും അഴിമതി ആരോപണങ്ങൾ നേരിട്ട ഒരു ഭരണത്തിന് ,ജനം വീണ്ടും വോട്ടു ചെയ്തു വിജയ്പിച്ചാൽ ,അത് അഴിമതിക്കുള്ള അംഗീകാരം ആയിരിക്കും .ജനങ്ങൾക്ക് കിട്ടുന്ന അവസരം ,മതമോ രാഷ്ട്രീയമോ നോക്കാതെ യഥാര്ത ബോധം ഉൾക്കൊണ്ട് വോട്ടു ചെയ്താൽ ജനാധിപത്യം വളരും കപട രാഷ്ടിയക്കാർ തളരും .അതിനു ഒരു സുവരണ അവസരം ആണ് ഇപ്പോൾ ഉള്ളത് .ഇവിടെ ഇപ്പോൾ മാറ്റുരക്കുന്നത് സഹതാപം അല്ല .
http://emalayalee.com/varthaFull.php?newsId=102520