ഒരു കവിതയിൽ ആശയത്തിന്റെയും അക്ഷരങ്ങളുടെയും സമർദ്ധി ഉണ്ടാകുമ്പോൾ അതിന്റെ കുളിരിൽ ചിലക്കുന്ന കാറ്റിന്റെ ചിലമ്പൊലി നാഥം വായനക്കാർക്ക് അനുഭവിക്കാൻ കഴിയും. 'കനക ചിലങ്ക കിലുങ്ങി കിലുങ്ങി കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി' ഉള്ള അവളുടെ വരവ് ഏതു ഹൃദയത്തിലാണ് അനുഭൂതിയുടെ പൂത്തിരി കത്തിക്കാത്തത് ? പക്ഷെ എന്ത് ചെയ്യാം ; പല കവിതകളിലും അത് കാണാനില്ല. രസ തന്ത്ര സമവാക്ക്യം പോലെ എഴുതി വിടുന്ന കവിതകൾ വായനക്കാരെ ഒരു ചുഴലിക്കാറ്റുപോലെയാണ് വന്നു പിടികൂടുന്നത്. ഇതിനു കാരണം ആശയങ്ങളും അക്ഷരങ്ങളും ഇല്ലാതെ വരണ്ടു പോയ മഷിതണ്ടുകളാവാം കാരണം. അത്തരം മഷിത്തണ്ടുകൾ അമേരിക്കയിൽവളരെ ഉണ്ട്. അത്തരം രോഗത്തെ ഔഷധ ഗുണമുള്ള നീല കൊടുവേലി വേരുകൊണ്ട് വിസ്മൃതിയിൽ ആഴ്ത്താൻ കഴിയുമെങ്കിൽ യാതൊരു വിരോധവുമില്ല. എന്നാൽ സീബ്രനീലി എന്ന ശലഭത്തെ സൂക്ഷിക്കണം കാരണം ആ ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല