Image

വാള്‍മാര്‍ട്ട് പാര്‍ക്കിങ്ങ് ലോട്ടിലെ കാറില്‍ നിന്നും മൂന്നുമാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെടുത്തു.

പി.പി.ചെറിയാന്‍ Published on 12 February, 2016
വാള്‍മാര്‍ട്ട് പാര്‍ക്കിങ്ങ് ലോട്ടിലെ കാറില്‍ നിന്നും മൂന്നുമാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
സാലിനാസ്(കാലിഫോര്‍ണിയ): തിരക്കേറിയ വാള്‍മാര്‍ട്ട് പാര്‍ക്കിങ്ങ് ലോട്ടില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ മൂന്നുമാസമായി കിടന്നിരുന്ന കാറില്‍ നിന്നും 22 വയസ്സുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് ഫെബ്രുവരി 9ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലോറന്‍ ജെസ്സി മോസ് എന്ന 22ക്കാരിയെ കഴിഞ്ഞ നവംബര്‍ 13 നാണ് അവസാനമായി കണ്ടത്. കാറിന്റെ മുന്‍വശത്ത് മറച്ചിരുന്ന സണ്‍ഷെയ്ഡും, കാറിന്റെ വിന്റോകളിലെ കറുത്ത ടിന്റിങ്ങുമാണ് കാറിനകത്തേക്ക് മറ്റുള്ളവരുടെ ശ്രദ്ധ പതിയാതിരുന്നതെന്ന് പോലീസ് പറഞ്ഞു.
വാള്‍മാര്‍ട്ടിന്റെ സെക്യൂരിറ്റി ക്യാമറയില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ വാഹനം അതേ സ്ഥാനത്ത് കിടന്നിരുന്നതായി കണ്ടെത്തി. മൃതദേഹത്തിന് അത്രയും പഴക്കമുള്ളതായും പോലീസ് പറയുന്നു.
കഴിഞ്ഞ മൂന്നുമാസമായി കാണാതായ യുവതിയെ കുറിച്ചുള്ള അന്വേഷണം നടന്നിരുന്നുവോ, യുവതി ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തുന്നതിനു പോലീസ് ശ്രമിച്ചിരുന്നുവോ എന്നതാണ് ഉത്തരം കിട്ടാതെ അവശേഷിക്കുന്നത്.

മരണം ആത്മഹത്യയായിരിക്കാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. ആത്മഹത്യ കുറിച്ചും, മയക്കുമരുന്ന് കുത്തിവെക്കുന്ന നീഡിലും കാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

വാള്‍മാര്‍ട്ട് പാര്‍ക്കിങ്ങ് ലോട്ടിലെ കാറില്‍ നിന്നും മൂന്നുമാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക