Image

ആരോ­ഗ്യ­മേ­ഖ­ലയ്ക്കുള്ള ബഡ്ജ­റ്റ് വിഹി­ത­ത്തില്‍ റെക്കോര്‍ഡ് വര്‍ധന

അനില്‍ പെണ്ണു­ക്കര Published on 12 February, 2016
ആരോ­ഗ്യ­മേ­ഖ­ലയ്ക്കുള്ള ബഡ്ജ­റ്റ് വിഹി­ത­ത്തില്‍ റെക്കോര്‍ഡ് വര്‍ധന
ആരോ­ഗ്യ­മേ­ഖ­ലയ്ക്ക് സംസ്ഥാന ബഡ്ജ­റ്റ് വിഹി­ത­ത്തില്‍ 1013.11 കോടി രൂപ. ഇത്രയും കൂടു­തല്‍ തുക വക­യി­രു­ത്തുന്ന­ത് ചരി­ത്ര­ത്തി­ലാ­ദ്യ­മാ­ണെന്ന് ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷ­ത്തേ­തിനെ അപേ­ക്ഷിച്ച് 52.26 ശത­മാ­ന­ത്തിന്റെ വര്‍ധ­ന­യാണ് ഇത്ത­വണ ഇക്കാ­ര്യ­ത്തി­ലു­ണ്ടാ­യ­ത്. കഴിഞ്ഞ വര്‍­ഷത്തെ ബഡ്ജറ്റ് വിഹിതം 665.37 കോടി രൂപ­യാ­യി­രു­ന്നു. പൊതു­ജ­നാ­രോ­ഗ്യ­മേ­ഖ­ല­യിലും മെഡി­ക്കല്‍ വിദ്യാ­ഭ്യാ­സ­മേ­ഖ­ല­യിലും ഈ സര്‍ക്കാ­രിന് അതു­ല്യ­മായ നേട്ട­ങ്ങള്‍ കൈവ­രി­ക്കാന്‍ സാധി­ച്ച­തായി ബഡ്ജറ്റ് അവ­ത­ര­ണ­ത്തില്‍ മുഖ്യ­മന്ത്രി ചൂണ്ടി­ക്കാ­ട്ടി.

ബഡ്ജറ്റ് വിഹിതം ഇങ്ങനെ : വിവിധ പദ്ധ­തി­കള്‍ നട­പ്പി­ലാ­ക്കു­ന്ന­തിന് ആരോഗ്യ വകു­പ്പിന് 521.74 കോടി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് 393.88 കോടി. ഭാര­തീയ ചികിത്സാ വകു­പ്പിന് 34.12 കോടി. ആയുര്‍വ്വേദ മെഡി­ക്കല്‍ വിദ്യാ­ഭ്യാസ വകു­പ്പിന് 33.64 കോടി. ഹോമി­യോ­പ്പതി വകു­പ്പിന് 19.83 കോടി. ഹോമിയോ മെഡി­ക്കല്‍ വിദ്യാ­ഭ്യാസ വകു­പ്പിന് 9.9 കോടി.

പരി­യാരം മെഡി­ക്കല്‍ കോളജ് ഏറ്റെ­ടു­ക്കാന്‍ 100 കോടി രൂപയും കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി 20 കോടി രൂപയും മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി രൂപയും റീജി­യ­ണല്‍ കാന്‍സര്‍ സെന്റ­റിന്റെ പശ്ചാ­ത്ത­ല­ വി­പു­ലീ­ക­ര­ണ­ത്തിനും ഭൗതിക സാഹ­ച­ര്യ­ങ്ങള്‍ മെച്ച­പ്പെ­ടു­ത്തു­ന്ന­തി­നുമായി 59.35 കോടിരൂപയും അനു­വ­ദി­ച്ചി­ട്ടു­ണ്ട്. പുതിയ മെഡിക്കല്‍ കോളേജുകളുടെ നടന്നു­വ­രു­ന്നതും ഭാവി­യില്‍ ചെയ്യേ­ണ്ട­തു­മായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 86.50 കോടി രൂപ വക­യി­രുത്തി.

മെറ്റേ­ണിറ്റി യൂണി­റ്റു­ക­ളി­ല്ലാത്ത താലൂക്ക് ആശു­പ­ത്രി­ക­ളില്‍ അവ ആരം­ഭി­ക്കു­ന്ന­തിനും നട­ന്നു­വ­രുന്ന നിര്‍മ്മാ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ പൂര്‍ത്തി­യാ­ക്കു­ന്ന­തിനും 16 കോടി രൂപ, കൊല്ലം ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറല്‍ ആശുപത്രിയിലും കാത്ത് ലാബുകള്‍ തുട­ങ്ങു­ന്ന­തിന് 11 കോടി, തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുക­ളാ­രം­ഭി­ക്കു­ന്ന­തിന് 3.6 കോടി, മാന­സി­കാ­രോഗ്യ കേന്ദ്ര­ങ്ങള്‍ക്കായി 12.15 കോടി, ഐക്കോണ്‍സ് എസ്.­ആര്‍.­സി.­സി.ഡി എന്നി­വ­യ്ക്കായി 6.5 കോടി, നവ­ജാത ശിശു­ക്ക­ളുടെ ജനി­ത­ക­വൈ­ക­ല്യ­ങ്ങള്‍ കണ്ടു­പി­ടി­ക്കു­ന്ന­തി­നായി മൂന്നു­കോ­ടി, സ്ത്രീകള്‍ക്കും കുട്ടി­കള്‍ക്കു­മുള്ള ആശു­പ­ത്രി­ക­ളുടെ പ്രവര്‍ത്ത­ന­ങ്ങള്‍ക്കായി 18.3 കോടി, എമര്‍ജന്‍സി മെഡി­ക്കല്‍ സര്‍വ്വീ­സി­നായി 12.54 കോടി, ആരോ­ഗ്യ­കി­രണം പദ്ധ­തി­ക്കായി 31.5 കോടി, ഡ്രഗ് സ്റ്റോറു­ക­ളുടെ ആധു­നിക വല്‍ക്ക­ര­ണ­ത്തിന് 6 കോടി, കുതി­ര­വട്ടം മാന­സി­ക­രോ­ഗാ­ശു­പ­ത്രി­യുടെ നവീ­ക­ര­ണ­ത്തിന് 10 കോടി, മഞ്ചേരി മെഡി­ക്കല്‍ കോളേ­ജി­നോട് ചേര്‍ന്നുള്ള ജന­റല്‍ ആശു­പത്രി ചെര­ണി­യി­ലേക്ക് മാറ്റി സ്ഥാപി­ക്കു­ന്ന­തിന് 10 കോടി, പാല ജന­റല്‍ ആശു­പ­ത്രി­യി­ലേക്ക് ഉപ­ക­ര­ണ­ങ്ങള്‍ വാങ്ങു­ന്ന­തിന് 9.25 കോടി, ഇന്റര്‍നാ­ഷ­ണല്‍ സെന്റര്‍ ഫോര്‍ വൈറോളജി സ്ഥാപി­ക്കു­ന്ന­തിന് 1 കോടി എന്നി­ങ്ങ­നെ­യാണ് വക­യി­രു­ത്തി­യി­ട്ടു­ള്ള­ത്.

മെഡി­ക്കല്‍ കോളേ­ജു­കള്‍ക്ക് 121.1 കോടി, ഡന്റല്‍ കോളേ­ജു­കള്‍ക്ക് 26 കോടി, നഴ്‌സിംഗ് കോളേ­ജു­കള്‍ക്ക് 4.67 കോടി എന്നി­ങ്ങ­നെ­യാണ് വിക­സ­ന­ത്തി­നായി നീക്കി­വ­ച്ചി­ട്ടു­ള്ള­ത്. തിരു­വ­ന­ന്ത­പുരം പുതിയ മെഡി­ക്കല്‍ കോളേജിന് 25 കോടിരൂപയാണ് വക­യി­രു­ത്തി­യി­ട്ടു­ള്ള­ത്. തിരു­വ­ന­ന്ത­പുരത്തെ നില­വി­ലുള്ള മെഡി­ക്കല്‍ കോളേജിന് 26 കോടിരൂപ വക­യി­രു­ത്തി. ഇതി­നു­പു­റമേ പെറ്റ് സ്കാനര്‍ സ്ഥാപി­ക്കു­ന്ന­തിന് 10 കോടിയും മള്‍ട്ടി ഡിസി­പ്ലി­നറി ലാബു­കള്‍ക്കും ആനി­മല്‍ ഹൗസി­നു­മായി 1 കോടിയും അനു­വ­ദി­ച്ചി­ട്ടു­ണ്ട്. അക്കാ­ഡമി ബ്ലോക്ക്, ഫാര്‍മസി സ്റ്റോര്‍ എന്നി­വയ്ക്കും തുക അനു­വ­ദിച്ചു. ഈ മെഡി­ക്കല്‍ കോളേ­ജിനെ, മിക­വിന്റെ കേന്ദ്ര­മാ­ക്കു­ന്ന­തി­നാ­വ­ശ്യ­മായ തസ്തി­കകളും ഫണ്ടും അനു­വ­ദിക്കുമെന്നും മുഖ്യ­മന്ത്രി ബജ്ഡറ്റ് പ്രസം­ഗ­ത്തില്‍ അറി­യി­ച്ചി­ട്ടു­ണ്ട്. തിരു­വ­ന­ന്ത­പുരം ആയുര്‍വേദ കോളേജ് വിക­സ­ന­ത്തിന് 14.32 കോടി, ഡെന്റല്‍ കോളേജ് വിക­സ­ന­ത്തിന് 2.8 കോടി, മൃത­സ­ഞ്ജീ­വനി പദ്ധ­തിക്ക് രണ്ടു­കോടി, കണ്ണാ­ശു­പത്രി വിക­സ­ന­ത്തിന് 5 കോടി, ഫാര്‍മസി കോളേ­ജിന് 1.6 കോടി, നഴ്‌സിംഗ് കോളേ­ജിന് 95 ലക്ഷം, ഹോമിയോ മെഡി­ക്കല്‍ കോളേജിന് 8.95 കോടി, ഡിഎംഇ ഓഫീസ് ആധു­നികവല്‍ക്ക­ര­ണ­ത്തിന് 5 കോടി എന്നി­വ­യാണ് മറ്റ് പ്രധാന വക­യി­രു­ത്ത­ലു­കള്‍.

തിരു­വ­ന­ന്ത­പു­രം, തൃശൂര്‍, കോട്ടയം മെഡി­ക്കല്‍ കോളേ­ജു­ക­ളില്‍ ലീനി­യര്‍ ആക്‌സി­ല­റേ­റ്ററുകള്‍ വാങ്ങു­ന്ന­തിന് 7.25 കോടി, തൃശൂര്‍ ഗവ. മെഡി­ക്കല്‍ കോളേ­ജില്‍ കാര്‍ഡി­യോ­വാ­സ്കു­ലാര്‍ തൊറാ­സിക് സര്‍ജറി യൂണിറ്റും കാത്ത് ലാബും സ്ഥാപി­ക്കു­ന്ന­തിന് 8.6 കോടി, കോട്ടയം മെഡി­ക്കല്‍ കോളേ­ജിലെ കാര്‍ഡി­യോ­ളജി -കാര്‍ഡി­യോ­തൊ­റാ­സിക് സര്‍ജറി വിഭാ­ഗ­ങ്ങളെ, റീജി­യ­ണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റി­റ്റിയൂ­ട്ടായി ഉയര്‍ത്തുന്ന­തിന് 10 കോടി എന്നി­ങ്ങനെ നീക്കി­വ­ച്ചി­ട്ടു­ണ്ട്. ആയുര്‍വേദ ഡിസ്‌പെന്‍സ­റി­കളിലെ സൗക­ര്യ­ങ്ങള്‍ മെച്ച­പ്പെ­ടു­ത്തു­ന്ന­തിന് 2.5 കോടി, സ്ഥാപ­ന­ങ്ങ­ളുടെ നവീ­ക­ര­ണ­ത്തിന് 13.26 കോടി, സ്‌പോര്‍ട്‌സ് മെഡി­സിന്‍ ഗവേ­ഷണ വിഭാഗത്തിന് 2.4 കോടി എന്നി­ങ്ങനെയും തുക അനു­വ­ദി­ച്ചി­ട്ടു­ണ്ട്. ഹോമിയോ ഡിസ്‌പെന്‍സ­റി­ക­ളി­ല്ലാത്ത 42 പഞ്ചാ­യ­ത്തു­ക­ളിലും അവ ആരം­ഭിക്കാനും ബഡ്ജ­റ്റില്‍ നിര്‍ദ്ദേ­ശ­മു­ണ്ട്.

ബഡ്ജ­റ്റില്‍ തിരു­വ­ന­ന്ത­പുരം ജില്ലയ്ക്ക്
മുന്തിയ പരി­ഗ­ണന

സംസ്ഥാന ബഡ്ജ­റ്റില്‍ തിരു­വ­ന­ന്ത­പുരം ജില്ലയ്ക്ക് മുന്തിയ പരി­ഗ­ണന ലഭി­ച്ച­തായി ജില്ല­യുടെ പ്രത്യേക ചുമ­ത­ല­യുള്ള മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ പറ­ഞ്ഞു. നില­വില്‍ ഒരേ­യൊരു റവന്യൂ ഡിവി­ഷന്‍ മാത്ര­മുള്ള ജില്ല­യില്‍, നെടു­മ­ങ്ങാട് കേന്ദ്ര­മായി മറ്റൊരു റവന്യൂ ഡിവ­ിഷന്‍ കൂടി രൂപീ­കൃത­മാ­വു­ക­യാ­ണ്.

പ്രധാന ബഡ്ജറ്റ് വക­യി­രു­ത്ത­ലു­കള്‍ : വിഴിഞ്ഞം കാര്‍ഗോ തുറ­മു­ഖ­ത്തിന് 24.60 കോടി. ടെക്‌നോപാര്‍ക്കിന് 76 കോടി. തിരുവനന്തപുരത്ത് ഗ്ലോബല്‍ ആയുര്‍വേദ വില്ലേജിനായി 7.5 കോടി. പൂന്തുറ-വലിയതുറ തുറമുഖം പദ്ധതി നട­പ്പി­ലാ­ക്കു­ന്ന­തിന് 10 കോടി. പട്ടത്തും, പേരൂര്‍ക്കടയിലും അണ്ടര്‍ പാസ് നിര്‍മ്മിക്കുന്ന­തിന് 5 കോടി. കര­മന നദീ­തട പ്രദേ­ശം ശാസ്ത്രീ­യ­മായി പരി­പാ­ലി­ക്കു­ന്ന­തിന് 8 കോടി. തിരു­വ­ന­ന്ത­പുരം വൈലോ­പ്പിള്ളി സംസ്കൃ­തി­ഭ­വനില്‍ വിവിധ സാംസ്കാ­രിക സ്ഥാപ­ന­ങ്ങള്‍ക്ക് ആസ്ഥാന മന്ദി­ര­സ­മു­ച്ചയം നിര്‍മ്മി­ക്കു­ന്ന­തിന് 10 കോടി. തിരു­വ­ന­ന്ത­പുരം മൃഗ­ശാ­ല­യുടെ നവീ­ക­ര­ണ­ത്തിന് 18.35 കോടി എന്നി­ങ്ങനെ ജില്ലയ്ക്ക് നേട്ട­മു­ണ്ടാ­ക്കുന്ന ഒട്ടേറെ വക­യി­രു­ത്ത­ലു­കള്‍ ബഡ്ജ­റ്റി­ലു­ണ്ട്.

ലൈറ്റ് മെട്രോ സംവി­ധാനം, മള്‍ട്ടി മോഡല്‍ എയര്‍പോര്‍ട്ട് ഹബ്ബ്, പ്രാവച്ചമ്പലം-വഴിമുക്ക് (6.5 കി.മി.) റോഡ് നാലുവരി­പ്പാ­ത­യാക്കല്‍, തിരുവനന്തപുരം­ കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴി, സബര്‍ബന്‍ റെയില്‍ കോറി­ഡോര്‍, ജി.­വി. രാജ സ്‌പോര്‍ട്‌സ് സ്കൂളിന്റെ അടി­സ്ഥാന സൗക­ര്യവിക­സനം, പള്ളി­പ്പു­റത്തെ ടെക്‌നോ­സി­റ്റി­യില്‍ നോളഡ്ജ് സിറ്റി എന്നി­വ­യ്‌ക്കെല്ലാം ബഡ്ജ­റ്റില്‍ അര്‍ഹ­മായ തുക വക­യി­രു­ത്തി­യി­ട്ടു­ണ്ട്.

എയര്‍ ആംബു­ലന്‍സ് പദ്ധതി നട­പ്പി­ലാ­ക്കു­ന്ന­തിന് 5 കോടി രൂപ, രാജീവ് ഗാന്ധി ഏവി­യേ­ഷന്‍ അക്കാ­ഡ­മിക്ക്് 1 കോടി രൂപ, സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്ര­റിക്ക് 3.65 കോടി, സംസ്ഥാന ചല­ച്ചിത്ര വിക­സന കോര്‍പ്പ­റേ­ഷന് 4 കോടി, വര്‍ക്ക­ല­യുടെ സമഗ്ര അടി­സ്ഥാന സൗക­ര്യ­വി­ക­സ­ന­ത്തി­നാ­യുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹി­ക്കി­ളി­നായി 2.75 കോടി, ശ്രീനാരായണ മ്യൂസിയം ശിവഗിരിയില്‍ സ്ഥാപിക്കുന്നതിന് 3 കോടി രൂപ, ശിവ­ഗി­രി­യിലെ വ­ന­ജാക്ഷി മന്ദിരം (ഗാന്ധി­ഭ­വനം) പുന­രു­ദ്ധ­രി­ക്കു­ന്ന­തിന് 50 ലക്ഷം, ശിവ­ഗിരി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാ­ണ­ത്തിന് 2 കോടി, തിരു­വ­ന­ന്ത­പുരം ഗവ. എഞ്ചി­നീ­യ­റിംഗ് കോളേ­ജിന് 5 കോടി മുത­ലാ­യ­വ­യാണ് മറ്റ് പ്രധാന വക­യി­രു­ത്ത­ലു­കള്‍.

ജില്ല­യുടെ ആരോ­ഗ്യ­മേ­ഖ­ലയ്ക്ക് ബഡ്ജ­റ്റില്‍ മുന്തിയ പരി­ഗ­ണ­ന­യാണ് നല്‍കി­യി­ട്ടു­ള്ള­ത്. റീജി­യ­ണല്‍ കാന്‍സര്‍ സെന്റ­റിന്റെ പശ്ചാ­ത്ത­ല­ വി­പു­ലീ­ക­ര­ണ­ത്തിനും ഭൗതിക സാഹ­ച­ര്യ­ങ്ങള്‍ മെച്ച­പ്പെ­ടു­ത്തു­ന്ന­തി­നുമായി 59.35 കോടിരൂപ അനു­വ­ദി­ച്ചി­ട്ടു­ണ്ട്. തിരു­വ­ന­ന്ത­പുരം പുതിയ മെഡി­ക്കല്‍ കോളേജിന് 25 കോടിരൂപയാണ് വക­യി­രു­ത്തി­യി­ട്ടു­ള്ള­ത്. തിരു­വ­ന­ന്ത­പുരത്തെ നില­വി­ലുള്ള മെഡി­ക്കല്‍ കോളേജിന് 26 കോടിരൂപ വക­യി­രു­ത്തി. ഇതി­നു­പു­റമേ പെറ്റ് സ്കാനര്‍ സ്ഥാപി­ക്കു­ന്ന­തിന് 10 കോടിയും മള്‍ട്ടി ഡിസി­പ്ലി­നറി ലാബു­കള്‍ക്കും ആനി­മല്‍ ഹൗസി­നു­മായി 1 കോടിയും അനു­വ­ദി­ച്ചി­ട്ടു­ണ്ട്. ലീനി­യര്‍ ആക്‌സി­ല­റേ­റ്റര്‍, അക്കാ­ഡമി ബ്ലോക്ക്, ഫാര്‍മസി സ്റ്റോര്‍ എന്നി­വയ്ക്കും തുക അനു­വ­ദിച്ചു. ഈ മെഡി­ക്കല്‍ കോളേ­ജിനെ, മിക­വിന്റെ കേന്ദ്ര­മാ­ക്കു­ന്ന­തി­നാ­വ­ശ്യ­മായ തസ്തി­കകളും ഫണ്ടും അനു­വ­ദിക്കുമെന്നും മുഖ്യ­മന്ത്രി ബജ്ഡറ്റ് പ്രസം­ഗ­ത്തില്‍ അറി­യി­ച്ചി­ട്ടു­ണ്ട്.

തിരു­വ­ന­ന്ത­പുരം ആയുര്‍വേദ കോളേജ് വിക­സ­ന­ത്തിന് 14.32 കോടി, ഡെന്റല്‍ കോളേജ് വിക­സ­ന­ത്തിന് 2.8 കോടി, മൃത­സ­ഞ്ജീ­വനി പദ്ധ­തിക്ക് രണ്ടു­കോടി, കണ്ണാ­ശു­പത്രി വിക­സ­ന­ത്തിന് 5 കോടി, ഫാര്‍മസി കോളേ­ജിന് 1.6 കോടി, നഴ്‌സിംഗ് കോളേ­ജിന് 95 ലക്ഷം, ഹോമിയോ മെഡി­ക്കല്‍ കോളേജിന് 8.95 കോടി, ഡിഎംഇ ഓഫീസ് ആധു­നികവല്‍ക്ക­ര­ണ­ത്തിന് 5 കോടി എന്നി­വ­യാണ് മറ്റ് പ്രധാന വക­യി­രു­ത്ത­ലു­കള്‍.
തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയിലും വര്‍ക്കല താലൂക്ക് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുക­ളാ­രം­ഭി­ക്കു­ന്ന­തി­നും, പേരൂര്‍ക്കട മാന­സി­കാ­രോ­ഗ്യ­കേന്ദ്രം, തൈക്കാട് സ്ത്രീക­ളു­ടെയും കുട്ടി­ക­ളു­ടെയും ആശു­പത്രി, സിമെറ്റ് എന്നിവയുടെ വിക­സനത്തിനും, ഗവ. നഴ്‌സിംഗ് സ്കൂളിന് ഹോസ്റ്റല്‍ ബ്ലോക്ക്, പൂന്തുറ പി.­എ­ച്ച്‌സി­യില്‍ ഒപി-ഐപി ബ്ലോക്കു­കള്‍, വാര്‍ഡു­കള്‍, വാമ­ന­പുരം പി.­എ­ച്ച്.­സി­യില്‍ 50 കിട­ക്ക­ക­ളുള്ള വാര്‍ഡ്, അഡ്മി­നി­സ്‌­ട്രേ­റ്റീവ് ബ്ലോക്ക് എന്നിവ നിര്‍മ്മി­ക്കു­ന്ന­തിനും കേശ­വ­പുരം സി.­എ­ച്ച്.സി നവീ­ക­രിക്കു­ന്ന­തിനും മതി­യായ തുക വക­യി­രു­ത്തി­യി­ട്ടു­ണ്ട്. മുട്ട­ത്ത­റ­യില്‍ ആരം­ഭി­ക്കുന്ന ഔഷ­ധി­ ഫാക്ടറിക്കുള്ള സര്‍ക്കാര്‍ വിഹി­തവും ബഡ്ജ­റ്റില്‍ ഉള്‍പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.
ആരോ­ഗ്യ­മേ­ഖ­ലയ്ക്കുള്ള ബഡ്ജ­റ്റ് വിഹി­ത­ത്തില്‍ റെക്കോര്‍ഡ് വര്‍ധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക