Image

ജോയ് ഇട്ടന്‍ ഫൊക്കാ­ന­യുടെ രാഷ്ട്രീയ മുഖം (അഭി­മുഖം: അനില്‍ പെണ്ണു­ക്കര)

Published on 01 May, 2016
ജോയ് ഇട്ടന്‍ ഫൊക്കാ­ന­യുടെ രാഷ്ട്രീയ മുഖം (അഭി­മുഖം: അനില്‍ പെണ്ണു­ക്കര)
അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ രാഷ്ട്രീയ മുഖ­മാണ് ജോയ് ഇട്ടന്‍. ഫൊക്കാ­ന­യുടെ ട്രഷ­റര്‍. അമേ­രിക്കയിലേക്ക് കുടി­യേ­റി­യി­ല്ലാ­യി­രു­ന്നു­വെ­ങ്കില്‍ ഇപ്പോള്‍ ഒരു പക്ഷേ, മുവാറ്റുപുഴ എം.­എല്‍.­എ­യോ, അല്ലെ­ങ്കില്‍ ഒരു മന്ത്രിയോ ആകേ­ണ്ടി­യി­രുന്ന വ്യക്തി­ത്വം. അത്ര­ത്തോളം രാഷ്ട്രീയ പാര­മ്പ­ര്യ­വും, പദ­വി­ക­ളു­മാ­യി­രുന്നു ജോയ് ഇട്ട­ന്‍ അല­ങ്ക­രി­ച്ചി­രു­ന്ന­ത്.

1990-ല്‍ അമേ­രി­ക്ക­യി­ലേക്ക് കുടി­യേ­റു­ന്ന­തിന് മുന്‍പ് മുവാറ്റു­പു­ഴ­യിലെ സജീ­വ­രാ­ഷ്ട്രീയ പ്രവര്‍ത്ത­നം. കെ.­എ­സ്.യു പ്രസ്ഥാ­ന­ത്തി­ലൂടെ രാഷ്ട്രീ­യ­പ്ര­വര്‍ത്തനം തുട­ങ്ങി. സ്കൂള്‍ യൂണിറ്റ് പ്രസി­ഡന്റ് , താലൂക്ക് പ്രസി­ഡന്റ്, ജില്ലാ പ്രസി­ഡന്‍റ് തല­ങ്ങ­ളി­ലേക്ക് വളര്‍ച്ച. പിന്നീട് യൂത്ത് കോണ്‍ഗ്രസ് എറ­ണാ­കുളം ജില്ലാ പ്രസി­ഡന്റ്. അങ്ങനെ കോണ്‍ഗ്ര­സിന്റെ നേതൃ­ത്വ­ത്തി­ലേ­ക്ക്. പിന്നീ­ട്, കെ.­പി.­സി.സി മെമ്പര്‍. ബെന്നി ബെഹ­നാന്‍, ജോസഫ് വാഴ­യ്ക്കന്‍, ചെന്നി­ത്ത­ല, കെ.­ബാ­ബു, എന്‍.­ജെ.­പൗ­ലോ­സ്, പി.­സി.­ചാക്കോ, എ.­സി.­ഷണ്‍മു­ഖ­ദാ­സ്, കട­ന്ന­പ്പള്ളി രാമ­ച­ന്ദ്രന്‍ തുട­ങ്ങി­യ­വര്‍ക്കൊപ്പം പ്രവര്‍ത്ത­നം. കോണ്‍ഗ്ര­സിന്റെ മുവാ­റ്റു­പുഴയിലെ വളര്‍ച്ച­യില്‍ മുഖ്യ­പ­ങ്കാ­ളി­ത്തം. പിന്നീട് തൊഴി­ലാളി സംഘാ­ട­ന­ത്തി­ലേക്ക്. വിവിധ തൊഴി­ലാളി സംഘ­ട­ന­ക­ളുടെ അമ­രത്ത് എത്തി. തൊഴി­ലാ­ളി­ക­ളുടെ സംഘാ­ട­ന­ത്തിലെ മിക­വാ­യി­രുന്നു കെ.­പി.­സി.സി അംഗം ആകാന്‍ ജോയ് ഇട്ടന് തുണ­യാ­യ­ത്. സജീവ രാഷ്ട്രീ­യ­പ്ര­വര്‍ത്തനം നട­ക്കുന്ന സമ­യത്ത് അമേ­രി­ക്ക­യി­ലേക്ക് വരു­ന്നു. അവിടെയും അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ജീവല്‍ പ്രശ്‌ന­ങ്ങ­ളില്‍ സജീവ ഇട­പെ­ടല്‍. വെസ്റ്റ് ചെസ്റ്റര്‍ മല­യാളി അസോ­സി­യേ­ഷന്‍ തുടങ്ങി സാംസ്കാ­രിക സംഘ­ട­നാ­പ്ര­വര്‍ത്ത­ന­പാര­മ്പ­ര്യ­ത്തില്‍ നിന്ന് ഫൊക്കാ­ന­യുടെ നേതൃ­ത്വ­രം­ഗ­ത്തേ­ക്ക്. നിര­വധി പദ­വി­ക­ളിലൂടെ 2014 ല്‍ ഫൊക്കാ­ന­യുടെ ട്രഷ­റര്‍­-­എന്ന ഔദ്യോ­ഗിക പദ­വി­യി­ലാ­ണെ­ങ്കിലും തന്റെ അഭി­പ്രായം എവി­ടെയും സത്യ­സ­ന്ധ­മായി വെളി­പ്പെ­ടു­ത്തു­വാന്‍ ജോയ് ഇട്ടന്‍ ശ്രമി­ക്കും. കാര­ണം, സത്യ­സ­ന്ധ­മായ രാഷ്ട്രീയ പ്രവര്‍ത്ത­ന­മാണ് ഒരു ജന­തയ്ക്ക് ആവ­ശ്യ­മെന്ന് വിശ്വ­സി­ക്കുന്ന ആളാണ് അദ്ദേ­ഹം. അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ രാഷ്ട്രീയ ചരി­ത്ര­ത്തിന് ഏതാണ്ട് അറു­പത് വര്‍ഷ­ങ്ങ­ളുടെ ശക്തി­യു­ണ്ടെ­ങ്കിലും കഴിഞ്ഞ മുപ്പ­ത്തി­മൂന്ന് വര്‍ഷ­ങ്ങള്‍ മല­യാ­ളി­കള്‍ക്ക് നിര്‍ണ്ണാ­യ­ക­മാ­യി­രു­ന്നു­വെന്ന് ജോയ് ഇട്ടന്‍ വെളി­പ്പെ­ടു­ത്തു­ന്നു.

ചോദ്യം: കേരള രാഷ്ട്രീയ­ത്തില്‍ ശോഭിച്ചു നിന്നി­രുന്ന സമ­യത്ത് അമേ­രി­ക്ക­യി­ലേക്ക് വന്നത് വലിയ അവ­സ­ര­ങ്ങള്‍ നഷ്ട­മാ­യ­തായി തോന്നി­യി­ട്ടില്ലേ?

ഉത്തരം: ഇല്ല. ഇാഷ്ട്രീയ പ്രവര്‍ത്ത­നം, സാംസ്കാ­രിക പ്രവര്‍ത്തനം ലോകത്ത് എവിടെ പോയാലും നമുക്ക് ചെയ്യാം. പക്ഷേ, അത് ആത്മാര്‍ത്ഥ­മായി ചെയ്യു­ന്നി­ട­ത്താണ് കാര്യം. ഞാന്‍ നാട്ടില്‍ കോണ്‍ഗ്രസ്, തൊഴി­ലാളി സംഘ­ട­നാ­പ്ര­വര്‍ത്തനം എന്നി­വ­യില്‍ പ്രവര്‍ത്തി­ക്കുന്ന സമ­യ­ത്ത് ജന­ങ്ങള്‍ക്ക് പ്രയോ­ജ­ന­പ്ര­ദ­മാ­കേണ്ട പ്രവര്‍ത്ത­ന­ങ്ങ­ളില്‍ ശ്രദ്ധ കേന്ദ്രീ­ക­രി­ച്ചി­രു­ന്നു. സാധാ­രണ രാഷ്ട്രീ­യ­പ്ര­വര്‍ത്തനം പോലെ­യല്ല തൊഴി­ലാ­ളി­കള്‍ക്കി­ട­യില്‍ പ്രവര്‍ത്തി­ക്കു­ന്നത്. രാവിലെ ജോലിക്ക് പോയി വൈകിട്ട് കുടുംബം പോറ്റാ­നുള്ള പണ­വു­മായി എത്തു­ന്ന തൊഴി­ലാ­ളിക്ക് രാഷ്ട്രീ­യ­ത്തേ­ക്കാ­ളു­പരി അവന്റെ ജീവിതം മാത്ര­മാണ് വലു­ത്. ആചാ­രം, വസ്ത്രം, പാര്‍പ്പിടം ഇവ­യൊക്കെ പ്രധാ­ന­മാണ്. തൊഴി­ലാളി പ്രസ്ഥാ­ന­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കുന്ന ആനന്ദം മറ്റൊ­രി­ടത്തും ലഭി­ക്കി­ല്ല. കാര­ണം, ജീവി­ത­ങ്ങളെ നമുക്ക് അടുത്ത് കാണാന്‍ സാധി­ക്കുന്നു എന്ന­താണ് പ്രത്യേ­ക­ത.

ചോദ്യം: ഫൊക്കാ­ന­യുടെ ട്രഷ­റര്‍ പദവി എന്നും ഈ സ്ഥാന­ത്തി­രു­ന്ന­വര്‍ക്കൊക്കെ ബാലി­കേ­റ­മാല ആയി­രുന്നുവല്ലോ? വിവാ­ദ­ങ്ങള്‍ പല­പ്പോഴും ഈ പദ­വിക്ക് ഒരു പ്രശ്‌ന­മല്ലേ?

ഉത്തരം: കയ്യില്‍ കാശു­ണ്ടെ­ങ്കിലല്ലേ പ്രശ്‌നം. ഇത്തരം പ്രശ്‌ന­ങ്ങള്‍ അമേ­രി­ക്ക­യിലെ എല്ലാ സംഘ­ട­ന­കളും അഭി­മു­ഖീ­ക­രി­ക്കു­ന്നു­ണ്ട്. പക്ഷെ, ഇപ്പോള്‍ അവ­സ്ഥ­കള്‍ വ്യത്യ­സ്ത­മാ­ണ്. കാരണം സംഘ­ട­ന­കള്‍ അവ­യുടെ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ വലിയ മാറ്റ­ങ്ങളെ അഭി­മു­ഖീക­രി­ക്കുന്ന കാല­ഘ­ട്ട­മാ­ണ്. കഴിഞ്ഞ ഇരു­പത് വര്‍ഷത്തെ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ചരി­ത്ര­മെ­ടുത്തു നോക്കൂ. വിക­സ­ന­ത്തിന്റെ ചരിത്രം എന്നു പറ­യു­മ്പോള്‍ അത് വ്യക്തി­പ­ര­മാ­ണ്. പക്ഷെ, അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ അവ­രി­ലേക്ക് തന്നെ ചുരു­ങ്ങി­പോ­യി­രി­ക്കു­ന്നു. സംഘ­ട­ന­കള്‍ക്ക് അന്തഃ­ഛിദ്രം സംഭ­വി­ച്ചു.

സംഘ­ട­ന­ക­ളില്‍ നിന്ന് അംഗ­ങ്ങള്‍ മറ്റ് സംഘ­ട­ന­ക­ളി­ലേക്ക് പോയി. സാംസ്കാ­രിക സംഘ­ട­ന­ക­ളേ­ക്കാള്‍ സാമ്പ­ത്തി­ക­മായ രീതി­യിലും വില­യി­രു­ത്ത­പ്പെ­ടേ­ണ്ട­ത­ല്ലേ. ഫൊക്കാ­നയെ സംബ­ന്ധിച്ച് ഫൊക്കാനയുടെ ഇന്നു­വ­രെ­യുള്ള ഈ പ്രവര്‍ത്തനം വളരെ സുതാ­ര്യ­മാ­ണ്. പല­പ്പോഴും ഫൊക്കാ­നാ­യുടെ നേതൃ­ത്വ­രം­ഗത്ത് ഇരി­ക്കുന്ന നേതാ­ക്ക­ന്മാ­രെല്ലാം തന്നെ വ്യക്തിപര­മായി ഫൊക്കാ­നയ്ക്കു വേണ്ടി, അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കു വേണ്ടി സ്വന്തം കയ്യില്‍ നിന്നുവരെ പണ­മെ­ടുത്ത് ചില­വ­ഴിച്ച് സംഘ­ട­നാ­പ്ര­വര്‍ത്തനം നട­ത്തി­യി­ട്ടു­ണ്ട്. ഈ സാഹ­ച­ര്യ­ങ്ങള്‍ എല്ലാ സംഘ­ട­ന­യിലും നില­നില്‍ക്കു­ന്നു­ണ്ട്. ഒരു കണ്‍വെന്‍ഷന്‍ കഴി­യു­മ്പോള്‍ ട്രഷ­റ­റുടെ പേഴ്‌സ് മാത്ര­മ­ല്ല, തല­പ്പ­ത്തി­രി­ക്കുന്ന നേതാ­ക്ക­ന്മാ­രുടെയെല്ലാം പേഴ്‌സ് കാലി­യാ­കും. എന്നി­ട്ടു­പോലും വിവാ­ദ­ങ്ങ­ളി­ലേക്ക് സംഘ­ട­ന­കളെ കൊണ്ടു­പോ­കാന്‍ ശ്രമി­ക്കുന്ന ചില ഭശകു­നി­മാര്‍’ ഇവി­ടേയും ഉണ്ട്. അതൊന്നും ഞങ്ങള്‍ കാര്യ­മാ­ക്കാ­റി­ല്ല.

ചോദ്യം: ഫൊക്കാ­ന­യുടെ ഭാഷ­യ്‌ക്കൊ­രു ഡോളര്‍ പദ്ധ­തി­യില്‍ മാറ്റ­ങ്ങള്‍ വര­ണ­മെന്ന് ഒരു അഭി­പ്രായം താങ്കള്‍ ഉന്ന­യി­ച്ചി­രു­ന്നു­വല്ലോ? അത് വിശ­ദീ­ക­രി­ക്കാമോ?

ഉത്തരം: അത് എന്റെ വ്യക്തി­പ­ര­മായ അഭി­പ്രാ­യ­മാ­ണ്. സംഘ­ടന അത് ചര്‍ച്ച ചെയ്യും എന്നാണ് എന്റെ വിശ്വാ­സം. ഫൊക്കാ­ന­യുടെ ചരി­ത്ര­ത്തിന്റെ ഭാഗ­മാണ് ഭഭാഷ­യ്‌ക്കൊരു ഡോളര്‍’ പദ്ധ­തി. അമേ­രി­ക്ക­യില്‍ നട­ക്കുന്ന ഫൊക്കാന ജന­റല്‍ കണ്‍വെന്‍ഷ­നില്‍ പങ്കെ­ടു­ക്കുന്ന അംഗ­ങ്ങള്‍ ഭാഷ­യ്‌ക്കൊരു ഡോളര്‍ പെട്ടി­യില്‍ നിക്ഷേ­പി­ക്കുന്ന ഓരോ ഡോളറും കേര­ള­ത്തില്‍ മല­യാളം എം.­എ.­യ്ക്ക് ഒന്നാം റാങ്ക് ലഭി­ക്കുന്ന വിവിധ യൂണി­വേ­ഴ്‌സിറ്റികളിലെ കുട്ടി­കള്‍ക്കായിരുന്നു നല്‍കി­യി­രു­ന്ന­ത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷ­ങ്ങ­ളായി കേരളാ സര്‍വ്വ­ക­ലാ­ശാ­ല­യില്‍ ഗവേ­ഷണം നട­ത്തുന്ന മല­യാളം വിദ്യാര്‍ത്ഥി­ക­ളുടെ പ്രബ­ന്ധ­ങ്ങള്‍ക്കാണ് നല്‍കി­യി­രു­ന്ന­ത്. ഈ രീതി നില­നിര്‍ത്തി­ക്കൊണ്ടോ അല്ലാ­തെയോ എം.­എ.­വി­ദ്യാര്‍ത്ഥി­കള്‍ക്ക് ഭാഷ­യ്‌ക്കൊരു ഡോളര്‍ പുര­സ്കാരം നല്‍കണം എന്നാണ് എന്റെ അഭി­പ്രാ­യം. ഫൊക്കാ­ന­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ യുവ­ജ­ന­ങ്ങ­ളി­ലേക്കും സാധാ­ര­ണ­ക്കാ­രി­ലേക്കും ഇറ­ങ്ങി­ച്ചെ­ല്ലു­വാന്‍ ഇത്തരം അംഗീ­ക­രാ­ങ്ങള്‍കൊണ്ട് കഴി­യും. കാര­ണം, യുവ­ജ­ന­ങ്ങള്‍ക്കാണ് എന്തെ­ങ്കിലും രാജ്യ­ത്തിനുവേണ്ടി ചെയ്യു­വാന്‍ കഴി­യു­ക.അവര്‍ക്കാണ് നാളെയെക്കു­റിച്ച് മികച്ച വിഷന്‍ ഉണ്ടാ­വു­ക. ആ വിഷന്‍ തിരി­ച്ച­റി­യു­വാനും ഭാഷ­യ്‌ക്കൊരു ഡോള­റി­ലൂടെ തിരി­ച്ച­റി­യു­വാനും ഭാഷയ്‌ക്കൊരു ഡോള­റി­ലൂടെ മന­സ്സി­ലാ­ക്കു­വാന്‍ സാധി­ക്കും. മല­യാള ഭാഷയ്ക്ക് കേര­ള­ത്തിനു പുറത്തു നിന്നുള്ള ആദ്യത്തെ അംഗീ­കാ­ര­മാ­യി­രുന്നു ഭാഷയ്‌ക്കൊരു ഡോളര്‍ പുര­സ്കാ­രം. അത് പുതിയ തല­മുറ അനു­ഭ­വി­ക്ക­ണം. അവര്‍ക്ക് അതിന്റെ ഗുണം കിട്ട­ണം. ഇത്ത­ര­മൊരു ആഗ്ര­ഹ­ത്തിന്റെ വെളി­ച്ച­ത്തി­ലാണ് ഫൊക്കാന ഈ പദ്ധതിയെക്കു­റിച്ച് പുനര്‍വി­ചി­ന്തനം നട­ത്ത­ണ­മെന്ന് ഞാന്‍ വ്യക്തി­പ­ര­മായി അഭി­പ്രാ­യ­പ്പെ­ട്ട­ത്. ഇത് തികച്ചും എന്റെ അഭി­പ്രായം മാത്ര­മാ­ണ്. ഇതിന് സംഘ­ട­ന­യ്ക്ക് യാതൊരു ബന്ധ­വു­മി­ല്ല.

ചോദ്യം: ഫൊക്കാനാ നാഷ­ണല്‍ കണ്‍വെന്‍ഷന്‍ ചരി­ത്ര­പ­ര­മായ ഒരു മഹോ­ത്സവം തന്നെ­യാ­ക്കു­വാ­നുള്ള ശ്രമ­മാ­ണ­ല്ലോ. കാന­ഡാ­യില്‍ കണ്‍വെന്‍ഷന്‍ എത്തു­മ്പോള്‍ എന്തെല്ലാം തയ്യാ­റെ­ടു­പ്പു­കള്‍ ഇതി­നോ­ടകം നടന്നു കഴിഞ്ഞു?

ഉത്തരം: ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന്റെ ബാക്കി­പ­ത്ര­മാണ് കാനഡാ കണ്‍വെന്‍ഷന്‍. ഞങ്ങ­ളുടെ ആദ­ര­ണീ­യ­നായ പ്രസി­ഡന്റ് ജോണ്‍.­പി.­ജോ­ണിന്റെ നേതൃ­ത്വ­ത്തില്‍ വിപു­ല­മായ ഒരു കമ്മി­റ്റി­യാണ് പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് ചുക്കാന്‍ പിടി­ക്കു­ന്നത്. ഫൊക്കാന കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണം ഇത്ത­വണ താര­പ്പൊ­ലി­മ­യി­ലാണ് കണ്‍വെന്‍ഷന്‍ നട­ക്കു­ന്ന­തെ­ന്നാ­ണ്. മല­യാള ചല­ച്ചി­ത്ര­രം­ഗത്തെ പ്രമു­ഖര്‍ക്ക് പുര­സ്കാരങ്ങള്‍ നല്‍കി ആദ­രി­ക്കുന്ന പ്രൗഢ­ഗം­ഭീ­ര­മായ ചടങ്ങ് ഈ കണ്‍വെന്‍ഷന്റെ പ്രത്യേ­ക­ത­യാ­ണ്. കൂടാതെ അമേ­രി­ക്ക­യിലെ യുവ­ത­ല­മു­റ­യിലെ ഗായ­കരെ കണ്ടെത്താന്‍ നട­ത്തുന്ന സ്റ്റാര്‍ സിംഗര്‍ കൂടാതെ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളിലെ കലാ­കാ­ര­ന്മാര്‍ അവ­ത­രി­പ്പി­ക്#ു­കന്ന വിവി­ധ­ക­ലാ­പ­രി­പാ­ടി­കള്‍ തുടങ്ങി ഒരു മെഗാ­സ്റ്റാര്‍ ഷോ തന്നെ കാന­ഡ­യില്‍ അര­ങ്ങേ­റും. ഫൊക്കാനാ ചിക്കാഗോ കണ്‍വെന്‍ഷന്‍ വളരെ ചിട്ട­യോടെ നടത്തിയ മാമാങ്കം ആയി­രു­ന്നു. അപ്പോള്‍ അതില്‍ നിന്നും വ്യത്യ­സ്ത­മാ­യി, ഒരു പടി­കൂടി മുന്‍പില്‍ നില്‍ക്കുന്ന മഹോ­ത്സ­വ­മാണ് കാന­ഡ­യില്‍ നട­ക്കു­ക. ഒരു­ക്ക­ങ്ങള്‍ ഏഴു­പത് ശത­മാ­ന­ത്തി­ല­ധികം പൂര്‍ത്തി­യായി കഴി­ഞ്ഞു. പൂര്‍ണ്ണ­മായും അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ പരി­പൂര്‍ണ്ണ സാന്നിദ്ധ്യം ഉറ­പ്പാ­ക്കുന്ന കണ്‍വെന്‍ഷന്‍ കൂടി­യാകും ഫൊക്കാ­നാ­യുടെ 2016 ലെ ദേശീയ കണ്‍വെന്‍ഷന്‍.

ചോദ്യം: ഫൊക്കാനാ ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വ­മായി ഇട­പെ­ട­ലു­കള്‍ നട­ത്തി­യി­ട്ടുള്ള സംഘ­ട­ന­യാ­ണല്ലോ? എന്നാല്‍ ഇത്തരം വിഷ­യ­ങ്ങ­ളില്‍ ഫൊക്കാന ഇട­പെ­ട­ലു­കള്‍ നട­ത്തു­ന്നില്ലേ?

ഉത്തരം: ഉണ്ട്. ഫൊക്കാനാ കഴിഞ്ഞ മുപ്പതു വര്‍ഷ­മായി നട­ത്തിയ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങ­ളുടെ കണ­ക്കെ­ടു­ത്താല്‍ കോടി കണ­ക്കിന് വരും. കാരണം സംഘ­ടന കേര­ള­ത്തില്‍ നട­ത്തിയ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് പരി­ധി­യി­ല്ല. ഫൊക്കാനാ കാലാ­കാ­ല­ങ്ങ­ളില്‍ നട­ത്തിയ ജീവ­കാ­രു­ണ്യ­പ­ദ്ധ­തി­കള്‍ എല്ലാം കേര­ള­ത്തിലെ ജന­ങ്ങള്‍ നെഞ്ചേ­റി­യ­വ­യാ­ണ്. ഇ.­എം.­എ­സ്.­ഭ­വ­ന­പ­ദ്ധതി മുതല്‍ സുനാമി പ്രൊജ­ക്ടു­കള്‍ വരെ കേരള സര്‍ക്കാ­രു­മായി സഹ­ക­രി­ച്ചു. പരു­മല കാന്‍സര്‍ സെന്റ­റു­മായി സഹ­ക­രിച്ച് കാന്‍സര്‍ രോഗി­കള്‍ക്ക് സഹാ­യം. നിര­വധി ഭവ­ന­നിര്‍മ്മാണ പദ്ധ­തി­കള്‍, കൂടാ­തെ, ഫൊക്കാ­ന­യുടെ അംഗ­ങ്ങള്‍ ഫൊക്കാ­ന­യി­ലൂടെ വ്യക്തി­പ­ര­മായി നട­ത്തിയ സഹാ­യ­ങ്ങള്‍, അംഗ­ങ്ങ­ളുടെ ജന്മ­നാ­ടു­ക­ളില്‍ നട­ത്തുന്ന സഹായം തുട­ങ്ങി­യ­വ­യെല്ലാം ഫൊക്കാ­ന­യുടെ പദ്ധതികളുടെ ഭാഗ­മാ­ണ്. ഇത്ത­വ­ണയും നിര­വധി സഹാ­യ­പ­ദ്ധ­തി­കള്‍ കേര­ള­ത്തിന്റെ ജീവ­കാ­രുണ്യ മേഖ­ല­യില്‍ നട­ത്തി­യി­ട്ടു­ണ്ട്. എന്നാല്‍ തുടര്‍വര്‍ഷ­ങ്ങ­ളില്‍ ഇതി­നായി വിപു­ല­മായ ഒരു പദ്ധതി തന്നെ ഫൊക്കാന പ്ലാന്‍ ചെയ്യു­ന്നു­ണ്ട്.

ചോദ്യം: അമേ­രി­ക്കയില്‍ ജോലി ചെയ്ത­തി­നു­ശേഷം റിട്ട­യര്‍ ചെയ്യുന്ന പല വ്യക്തി­കളും ഇപ്പോള്‍ കേര­ള­ത്തി­ലേയ്ക്ക് ചേക്കേ­റു­ക­യാ­ണല്ലോ? ജീവി­താ­വ­സാന ഫൊക്കാനാ പോലെ­യുള്ള സംഘ­ന­ട­കള്‍ക്ക് ആവില്ലേ?

ഉത്തരം: തീര്‍ച്ച­യാ­യും. പക്ഷേ, ഇത്തരം തണല്‍വീ­ടു­കള്‍ നിര്‍മ്മി­ക്കു­വാന്‍ സംഘ­ട­ന­കള്‍ക്ക് പരി­മി­തി­കല്‍ ഉണ്ടാ­കും. പക്ഷേ, വ്യക്തി­പ­ര­മായി എനിക്ക് ഇത്തരം ഒരു സംവി­ധ­നാ­ത്തെ­ക്കു­റിച്ച് താല്പ­ര്യ­മു­ണ്ട്. മൂവാ­റ്റു­പു­ഴ­യില്‍ എനിക്ക് ഇത്തരം ഒരു തണല്‍ വീട് നിര്‍മ്മിച്ച് ജീവി­ത­വ­ഴി­യില്‍ തനി­ച്ചാ­യ­വര്‍ക്ക് ഒരു ആശ്ര­യ­കേന്ദ്രം എന്ന പദ്ധതി മന­സ്സി­ലു­ണ്ട്. മക്കള്‍ക്ക് വേണ്ടി ജിവിച്ച അച്ഛ­ന­മ്മ­മാര്‍ ജീവി­താ­വ­സാ­ന­ത്തില്‍ ഒറ്റ­പ്പെ­ട­രു­ത്. അവര്‍ക്കായി ഒരു കേന്ദ്രം. അഞ്ചു­വര്‍ഷ­ത്തി­ല­ധി­ക­മായി ഇത്തരം ഒരു പ്രോജ­ക്ടി­നെ­ക്കു­റിച്ച് ഞാന്‍ ആലോ­ചി­ക്കു­വാന്‍ തുട­ങ്ങി­യി­ട്ട്. ഈശ്വ­രന്റെ സഹായം ഉണ്ടെ­ങ്കില്‍ ഈ പദ്ധതി വലിയ താമ­സ­മി­ല്ലാതെ പ്രാവര്‍ത്തി­ക­മാ­ക്കും.

ജോയ് ഇട്ടന്‍ അങ്ങ­നെ­യാ­ണ്. അമ്മയുടെ മര­ണ­ശേഷം പിതാവ് ഒറ്റ­യ്ക്കാ­യ­പ്പോള്‍ ആറു­മാ­സ­ത്തില്‍ രണ്ട് തവ­ണ­യെ­ങ്കിലും നാട്ടി­ലെത്തി അച്ഛ­നോ­ടൊപ്പം താമ­സം. ജീവി­ത­വ­ഴി­യില്‍ കിട്ടിയ നേട്ട­ങ്ങള്‍ക്കെല്ലാം കാരണം മാതാ­പി­താ­ക്ക­ളുടെ സുകൃ­ത­മെന്നു പറയും അദ്ദേ­ഹം. നാട്ടി­ലെ­ത്തു­മ്പോള്‍ ജീവ­കാ­രു­ണ്യ­പ്ര­വര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വം. നിര്‍ദ്ധ­ന­രായ യുവ­തി­കള്‍ക്ക് വിവാ­ഹ­ത്തിന് സഹാ­യം, പഠ­ന­സ­ഹായം തുടങ്ങി നിര­വധി പ്രവര്‍ത്ത­ന­ങ്ങള്‍. ഇവ­യ്‌ക്കൊന്നും യാതൊരു മുട­ക്ക­വു­മി­ല്ലാതെ അന­സ്യൂതം തുട­രു­ന്നു. കൂടാ­തെ, യാക്കോ­ബായ സഭ അമേ­രി­ക്കന്‍ ഭദ്രാ­സന കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ചാപ്റ്റര്‍ പ്രസി­ഡന്റ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്ര­ട്ടറി തുടങ്ങി നിര­വധി പദ­വി­കള്‍. ഈ വിജ­യ­ങ്ങള്‍ക്കെല്ലാം പിതാവ് ഇട്ടന്‍, അമ്മ ഏലി­യാമ്മ എന്നി­വ­രുടെ അനു­ഗ്ര­ഹവും ഭാര്യ ജസി, മക്ക­ളായ ആന്‍മേ­രി, എലി­സ­ബ­ത്ത്, ജോര്‍ജ് എന്നി­വ­രുടെ പൂര്‍ണ്ണ പിന്തു­ണ­യു­മാണ് തന്റെ വിജ­യ­വ­ഴി­ക­ളുടെ വിജ­യ­ത്തിന് കാര­ണ­മെന്ന് ജോയ് ഇട്ടന്‍ പറ­യു­ന്നു.
Join WhatsApp News
Anthappan 2016-05-02 07:55:25

Dear friend

I think you should drop out of this lousy race and work for Hillary Clinton where you can learn politics and serve the community.  FOKANA is wastage of time.  You are in a beautiful land with lots of opportunity.  Don’t be trapped in the by gone days. It is time to get out of that rotten state and move forward.   After watching the politicians here, as Trump says, there is no energy for Ommen Chandy or Antony.  Achudanandan is old guy with lots of depleted brain cells. He spits out nonsense and many idiots find entertainment in it.   There are murderers hiding in the Assembly.     They keep on saying the same thing and play the same politics. They don’t have any vision about anything.   Don’t even tell anyone that you had any association with the politicians in Kerala because people will look suspiciously at you. So my advice to you is get out of this race and work as a grass root worker of the Democratic Party.   Hillary Clinton is going to be our President.   If you are smart guy get out of this FOKANA mess join the American politics which will help your next generation here in this country.  I am a Malayalee too but I think the politicians In Kerala betrayed all Malayalees living abroad.  Kerala Assembly is whore house.  I am waiting to hear your drooping out of this race.

One of the penalties for refusing to participate in politics is that you end up being governed by your inferiors. (Plato)

Tom abraham 2016-05-02 10:07:42

Plato did not visualize the polytrickcians but thought of politicians. Kerala assembly is no ' whore house ,. Nothing but filth comes  from democratic  polytrickcians whose idol now is Trickster Hillary. Trump is a professional Statesman, a diplomat, a world citizen but his priority clearly is America First, and he is RIGHT. God bless Trump, and God bless more and more. Who has doctorate in mudslinging ? You readers know by now.

 I love Kerala, I love India my ancestors, my roots. I love America where I will be a Mayor in 2016 at age 71.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക