Image

ഫോമാ കാപിറ്റല്‍ റീജിയന്റെ സമ്പൂര്‍ണ്ണ പിന്തുണയുമായി ശ്രീ തോമസ് ജോസ്

മോഹന്‍ മാവുങ്കല്‍ Published on 01 May, 2016
ഫോമാ കാപിറ്റല്‍ റീജിയന്റെ സമ്പൂര്‍ണ്ണ പിന്തുണയുമായി ശ്രീ തോമസ് ജോസ്
ഫോമാ കാപിറ്റല്‍ റീജിയണിലുള്ള സംഘടനകളായ കൈരളി ഓഫ് ബാള്‍ട്ടിമോര്‍, കേരള കള്‍ച്ചറല്‍ സൊസൈറ്റി, കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ എന്നീ സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണയുമായി ശ്രീ.തോമസ് ജോസ്(ജോസുകുട്ടി) ഫോമയുടെ ജോ.സെക്രട്ടറി സ്ഥാനത്തേക്ക് കടന്നു വരുന്നു.

മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന ആശയം ബീചാവാപം ചെയ്ത നിമിഷം മുതല്‍ ഇന്നുവരെ അദ്ദേഹം അതിന്റെ ഒരു വലിയ ഭാഗഭാക്കായിരുന്നു. വളരെ ചുമതലകളേറിയ സ്ഥാനങ്ങള്‍ വഹിക്കുകയും പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു. കറപുരളാത്ത പ്രവര്‍ത്തനപ്രാഗല്‍ഭ്യം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഫോമാ യൂത്ത് ഫെസ്റ്റിവല്‍ പ്രാവര്‍ത്തികമാക്കുവാന്‍ അദ്ദേഹം വഹിച്ച പങ്ക് എല്ലാ ഫോമാ പ്രവര്‍ത്തകര്‍ക്കും അറിവുള്ളതാണല്ലോ.

കാപിറ്റല്‍ റീജിയണിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായി കഴിഞ്ഞ 32 വര്‍ഷത്തിലേറെ കര്‍മ്മനിരതനാണ് ഇദ്ദേഹം. ഫോമക്ക് എക്കാലവും പ്രഗല്‍ഭരായ സാരഥികളെ നല്‍കിയ നാടാണ് കാപിറ്റോള്‍ റീജിയന്‍. അടുത്ത ഭരണസമിതിയിലും തങ്ങളുടെ സേവനം ഉണ്ടാവണമെന്ന് ഇവിടുത്തെ മലയാളി സമൂഹം ആഗ്രഹിച്ചു. ആദ്യം നിര്‍ദ്ദേശിക്കപ്പെട്ട നാമഥേയം ശ്രീ.തോമസ് ജോസിന്റേതാണ്. എല്ലാവരും ഒരേ സ്വരത്തില്‍ ഈ ആവശ്യം നിരത്തിയപ്പോള്‍, സമീപകാലം വരെ ഫോമാ ജൂഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്ന തനിക്ക് ഉടനെ മറ്റൊരു സ്ഥാനം ആവശ്യമില്ല എന്ന് അറിയിക്കുകയായിരുന്നു പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഔദ്യോഗീക സ്ഥാനങ്ങളോ, സ്ഥാനങ്ങളുടെ വലിപ്പമോ വിഷയമല്ല എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം എങ്കിലും സ്‌നേഹനിര്‍ഭരമായ നിര്‍ബന്ധത്തിനു മുമ്പില്‍ വിനീതമായി ഈ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു.

അതുകൊണ്ടുതന്നെ കാപിറ്റല്‍ റീജിയന്‍ ശക്തമായ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്നു. ഫോമക്ക് പുതിയ തലങ്ങളൊരുക്കുവാന്‍ അദ്ദേഹത്തിന്റെ പ്രാപ്തിയും പരിചയവും പ്രവര്‍ത്തന ക്ഷമതയും സ്വകാര്യ താല്‍പര്യങ്ങളില്ലാത്ത ലക്ഷ്യബോധവും മുതല്‍ക്കൂട്ടാവും എന്നതില്‍ രണ്ടു പക്ഷമില്ല. തോമസ് ജോസിനെ വിജയിക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ഫോമാ കാപിറ്റല്‍ റീജിയന്റെ സമ്പൂര്‍ണ്ണ പിന്തുണയുമായി ശ്രീ തോമസ് ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക