കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ജനിച്ച്
വെനീസിനടുത്ത ജര്‍മനിയിലെ കൊളോണില്‍ പതിനേഴു വര്‍ഷം ജീവിച്ചയാളാണ് ജോണ്‍
ഇളമത. അവിടെനിന്ന് കാനഡയിലെ ടൊറാന്റോയിലേക്കു കുടിയേറി. കാല് നൂറ്റാണ്ടു
കഴിഞ്ഞാണ് വെനീസിലെ ലോകോത്തര സഞ്ചാരി മാര്‍ക്കോപോളോയുടെ കാലടിപ്പാടുകള്‍
പിന്തുടരണമെന്ന മോഹം ജോണില്‍ അങ്കുരിച്ചത്. രണ്ടര വര്‍ഷം അധ്വാനിച്ചു. ഫലം,
മലയാളത്തില്‍ ബൃഹത്തായ ഒരു നോവല്‍ - "മാര്‍ക്കോപോളോ'.
രണ്ടാംനൂറ്റാണ്ടില്നിലവില് വന്ന സില്ക്ക്റൂട്ടിലൂടെ മാര്‍ക്കോ
സഞ്ചരിച്ച്ഏഴു നൂറ്റാണ്ടിനു ശേഷം.
വെനീസിലെ രത്നവ്യാപാരികളായ
(ഷേക്സ്പിയ്റുടെ "മര്‍ച്ചന്റ് ഓഫ് വെനീസ'് ഓര്‍ക്കുക) പോളോ സഹോദരന്മാരില്
നിക്കോളോയുടെ പുത്രനായിരുന്നു പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന
മാര്‍ക്കോ. നിക്കോളോയും അനുജന് മാഫിയോയും രണ്ടാം തവണ സില്ക്ക്റൂട്ടിലൂടെ
നടത്തിയ പര്യടനത്തില്‍ കൗമാരപ്രായംകടന്ന മാര്‍ക്കോയെയും കൂടെക്കൂട്ടി.
സില്ക്കൂം കടലാസും കരിമരുന്നും കണ്ടുപിടിച്ച ചൈനാ സാമ്രാജ്യം
അടക്കിവാണിരുന്ന കുബ്ലൈഖാന്റെ കൊട്ടാരത്തില്‍ വര്‍ഷങ്ങള്‍ കൊണ്ടാണ് അവര്‍
എത്തിച്ചേര്‍ന്നത്. കോണ്‍സ്റ്റാന്റിനോപ്പിളും അറാറ, പാമിര്‍, ഹിമാലയ
പര്‍വതനിരകളും ഗോബി മരുഭൂമിയും കടന്നായിരുന്നു ഷാംഗ്ടുവിലെ
കൊട്ടാരത്തിലേക്കുള്ള യാത്ര. ലത്തീനും അറബിയും ടാര്ട്ടാറിയും പഠിച്ച
സമര്‍ത്ഥനും സുമുഖനുമായ മാര്‍ക്കോയെ കുബ്ലൈഖാന് ഇഷ്ടമായി. ചൈനയുടെ ആഗോള
അംബാസഡറും കിന്സായി പ്രവിശ്യയിലെ ഗവര്‍ണറുമായി മാര്‍ക്കോ
നിയമിതനായി.
കാല് നൂറ്റാണ്ടിനു ശേഷം വെനീസില്‍ മടങ്ങിയെത്തിയ
മാര്‍ക്കോപോളോ കരയിലുംകടലിലൂമായി താന്‍ നടത്തിയസാഹസികയാത്രകളുടെ
ഡയറിക്കുറിപ്പുകള്‍ ഒരാള്‍ക്കു പറഞ്ഞുകൊടുത്തു. അങ്ങനെ
എഴുതിയുണ്ടാക്കിയതാണ് "മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍' എന്ന കൃതി.
പുഴുവില്‍ നിന്നുസില്ക്കുണ്ടാക്കുന്ന രഹസ്യം, നരഭോജികളെ കണ്ടുമുട്ടിയ കഥ
ഇതൊക്കെ മാര്‍ക്കോ പുസ്തകത്തില്‍ പറഞ്ഞു. ഇതെല്ലാം വെറും
പൊട്ടക്കഥകളാണെന്നായിരുന്നു വെനീസുകാരുടെ പ്രതികരണം. പക്ഷേ,
കാലാന്തരത്തില്‍ പുസ്തകത്തിന് പ്രചുരപ്രചാരം സിദ്ധിച്ചു. ഇറ്റലിക്കാരനാ യ
ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക കണ്ടെത്താന്‍ നടത്തിയ യാത്രയില്‍
കൂടെക്കരുതിയ പുസ്തകമായിരുന്നു "മാര്‍ക്കോപോളോയുടെ
സഞ്ചാരങ്ങള്‍'.
ജോണ്‍ ഇളമത എഴുത്തുകാരനായിയിട്ട് അര
നൂറ്റാണ്ടിലേറെയായി. ചരിത്ര, ഭൂമിശാസ്ത്ര കുതുകിയായിരുന്ന ഹെഡ്മാസ്റ്റര്
ഐ.എല്‍. തോമസായിരുന്നു പിതാവ്. നിരണത്ത് സ്കൂളില്‍ പഠിക്കുമ്പോള്‍
കവിതയെഴുതി തുടക്കംകുറിച്ചു. ആരാധ്യപുരുഷന് മഹാകവി ജി. ചങ്ങനാശേരി
എസ്.ബി. കോളജില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ ജോര്‍ജ് ഓണക്കൂര്‍,
പ്രേംപ്രകാശ്, ഏബ്രഹാം കൊക്കാട്ട്, ചാക്കോ വെള്ളരിങ്ങാട്, അഗസ്റ്റിന്
വഞ്ചിമല, വര്‍ക്കി മേവെള്ളൂര്‍, ടി.എം. മാത്യു എന്നിങ്ങനെ. ഇവരില്‍
വെള്ളരിങ്ങാട് ന്യൂയോര്‍ക്കിലുണ്ട്. ഡോ. ടി.എം. മാത്യു റോച്ചസ്റ്ററിലും.
ആനുകാലികങ്ങളില്‍ എഴുതി. 1972ല്‍ എടത്വ പാണ്ടങ്കരി സ്വദേശിനി ആനിയമ്മയെ
വിവാഹം ചെയ്ത് ജര്‍മനിയിലേക്കു കുടിയേറിയപ്പോള്‍ എഴുത്തിന്റെ വേഗം കൂടി.
1987ല്‍ കാനഡയിലെത്തിയതോടെ രചന വീണ്ടും
പ്രഫുല്ലമായി.
ഇരുപതിലേറെ പുസ്തകങ്ങളായി. മറുനാടന്‍
മലയാളിജീവിതത്തെ നര്‍മഭാവനയില്‍ നോക്കിക്കണ്ട കഥകളായിരുന്നു ആദ്യം.
കഥകള്‍ "സ്വയംവരം' എന്ന പേരില്‍ സമാഹാരമാക്കിയിട്ടുണ്ട്. മോശ, ബുദ്ധന്
(ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് ആമസോണിലൂടെ വില്‍ക്കുന്നു), ഫറവോന് ടു ടാന്യാമ,
സോക്രട്ടറീസ് ഒരു നോവല്‍ എന്നിവയ്ക്കു ശേഷം ഇന്നിപ്പോള്‍ "മാര്‍ക്കോപോളോ'.
എഴുത്തിന്റെ നിമ്നോന്നതങ്ങളില്‍ ജോണിന്റെ "മാഗ്നം ഓപ്പസ്' എന്നു പറയാം.
നീണ്ടകാലത്തെ പഠനംകൊണ്ട് ഭാവനാസമ്പന്നവും ഉദ്വേഗഭരിതവുമായ ഒരു
യാത്രാവിവരണം. മലയാളത്തില്‍ "മാര്‍ക്കോപോളോയുടെ സഞ്ചാരം' നോവലായി
വരുന്നത് ഇതാദ്യം. പുസ്തകം തിരുവനന്തപുരത്ത് ഈയടുത്തനാള്‍ പ്രകാശനം ചെയ്തു.
പ്രസാധകര് കോട്ടയം കറന്റ് ബുക്സ്.
ഇന്ത്യയെ, വിശിഷ്യ മലബാറിനെ,
കണ്ടെത്തിയെന്നുള്ളതാണ് മാര്‍ക്കോപോളോയുടെ ഡയറിക്കുറിപ്പുകളുടെ
പ്രത്യേകത. തഞ്ചാവൂരിലും കന്യാകുമാരി(കൊമരി)യിലും കൊല്ലത്തും (കൗലം) ഏഴിമല
(എലി)യിലും യാത്രചെയ്ത മാര്‍ക്കോ മദ്രാസിലെ സെന്റ് തോമസ് മൗണ്ടില്‍ അടക്കംചെയ്ത
തോമാശ്ലീഹയെക്കുറിച്ചും പറയുന്നുണ്ട്. മെഗസ്തനീസും ഫാഹിയാനും
അല്ബറോണിയും ഇബ്നു ബത്തുത്തയും മുതല്‍ ജോര്‍ജ് വുഡ്കോക്ക് വരെയുള്ള
സഞ്ചാരികള്‍ കണ്ട കേരളത്തില്‍ മാര്‍ക്കോപോളോയുടെ ദര്‍ശനങ്ങള്‍ക്ക്
ചരിത്രപ്രാധാന്യമേറെയാണ്. പ്രഗത്ഭനായ വേലായുധന് പണിക്കശേരിയുടെ
"സഞ്ചാരികള്‍ കണ്ട കേരളം' എന്ന കൃതിക്കുശേഷം മലയാളം കണ്ട ഏറ്റം മികച്ച
സഞ്ചാരചരിത്രമാണ് ഇത.്
""കാനഡയില്‍ മിസ്സിസ്സാഗയിലുള്ള
കുത്ത്സ്വില്ല ലൈബ്രറിയില്‍നിന്നും സെന്‍ട്രല്‍ ലൈബ്രറിയില്‍നിന്നും നിരവധി
ചരിത്രപുസ്തകങ്ങള്‍ വായിച്ചാണ് ഇത്തരമൊരു നോവല്‍ രൂപപ്പെടുത്തിയത്.
എന്റെ എഴുത്തിന്റെ വഴികളില്‍ എന്നോടൊപ്പം വന്ന് ചരിത്രപുസ്തകങ്ങള്‍
തേടിപ്പിടിക്കാന്‍ എന്നെ സഹായിച്ച എന്റെ ഭാര്യ ആനിയമ്മയ്ക്ക്
അഭിവാദനങ്ങള്‍'' -മുഖവുരയില്‍ നോവലിസ്റ്റ് പറയുന്നു.
""റോസ് നിറം,
പാതിയടഞ്ഞ കറുത്ത നയനങ്ങള്‍, എഴുന്നുനില്ക്കുന്ന പുരികക്കൊടികള്‍,
മേല്‍ച്ചുണ്ടിലും താടിയിലുമൊഴികെ ശുഷ്കമായ നീണ്ട താടി, സാമാന്യം തടിച്ച
ശരീരം, തിളങ്ങുന്ന മഞ്ഞക്കുപ്പായവും കറുത്ത പട്ടിന്റെ അരികില്‍ തൂവെള്ള രോമം
തുന്നിച്ചേര്‍ത്ത തലപ്പാവും ധരിച്ച മഹാചക്രവര്‍ത്തി'' -ഇങ്ങനെയാണ് കുബ്ലൈ
ഖാനെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നത് (പേജ്: 51).
""വെറ്റ മുറുക്കി
ചുവപ്പിച്ച അധരങ്ങളുള്ള, ചെമ്പു നിറമുള്ള ഭാരതവാസികള്‍ (ഭാരതീയര്‍ എന്നു
പോരേ?) കൊല്ലമെന്ന കൊള്ളിമലയില്നിന്നും കോക്കമംഗലത്തുനിന്നും
ശ്രീരംഗപട്ടണത്തുനിന്നും എത്തിയ വ്യാപാരികളാണവര്‍''
-കേരളത്തെക്കുറിച്ചുള്ള അധ്യായത്തില്‍ കഥകാരന്
പറയുന്നു.
""മാര്‍ക്കോ തെങ്ങ് എന്ന ഒറ്റത്തടിവൃക്ഷം ധാരാളം കണ്ടു. അവ
കടല്‍ത്തീരത്ത് നീണ്ടുനിവര്‍ന്നു നില്ക്കുന്നു. അതില്‍ നിറയെ പച്ചനിറമുള്ള
വലിയ കായ്കള്‍! മനോഹരമായ പ്രദേശം. കടലും കരയും തിരമാലയില്‍ ആലിംഗനം
ചെയ്യുന്നു. കാക്കകള്‍ എവിടെയും. കറുപ്പും ചെമ്പും നിറമുള്ള മനുഷ്യര്‍.
സ്ഥൂലിച്ച ശരീരപ്രകൃതി. അവര്‍ നഗ്നരാണ്. സ്ത്രീകള്‍ സുന്ദരികളാണ്. മാറു
മറച്ചവരും മറയ്ക്കാത്തവരും. ചില സ്ത്രീകള്‍ ധനികരാകാം. അവരുടെ കൈകളിലും
കാലുകളിലും കാതിലും മൂക്കിലുമൊക്കെ സ്വര്‍ണ്ണപ്പണ്ടങ്ങള്‍'' -ഇതാണ്
മാര്‍ക്കോപോളോയുടെ കേരളം (പേജ് 198).
ജോണിന്റെ പുസ്തകം മലയാളത്തില്‍
ഒരു ബെസ്റ്റ് സെല്ലറാകാന്‍ എല്ലാ സാധ്യതയുമുണ്ട്. നോവലിസ്റ്റ് വെനീസില്‍
പോയിട്ടുണ്ട്. പക്ഷേ, സില്ക്ക്റൂട്ടിലോ ഈസ്റ്റാമ്പൂളിലോ മംഗോളിയന്‍
തലസ്ഥാനമായ ഉലന്ബത്തറിലോ ബെയ്ജിംഗിലോ പോയിട്ടില്ല. അതാണ് അടുത്ത സ്വപ്നം.
ഒന്നുകൂടിയുണ്ട്; നാട്ടില്‍ ഒരു വീടില്ല. പക്ഷേ, ജനിച്ച ഗ്രാമത്തില്‍, കടപ്ര
മാന്നാറില്‍, പമ്പാതീരത്ത് സ്വന്തം സ്ഥലമുണ്ടെന്നത് അഭിമാനം. അവിടെയല്ലേ
നമ്മുടെ വേരുകള്‍! രണ്ടു പുത്രന്മാര് - ജിനോ, ജിക്കു. ജിക്കുവിന്റെ ഭാര്യ ലിസ
കാപ്പ ബിയാങ്കോ മാര്‍ക്കോപോളോയുടെ നാട്ടുകാരിയാണ്. കനേഡിയന്‍ ഇറ്റാലിയന്‍.
"മാര്‍ക്കോപോളോ'യുടെ കഥാകാരന് ജോണ്‍ ഇളമത.
നോവല്‍ "മാര്‍ക്കോപോളോ'
പ്രകാശനം: ജോര്‍ജ് ഓണക്കൂര്‍, രാജീവ് കുമാര്‍. ആനിയമ്മ, ജോണ്‍
ചരിത്രത്തിന്റെ പാദമുദ്രകള്‍ തേടി ഇറ്റലിയില്‍: ജോണ്‍, ജോര്ജ്കണ്ടത്തില്,, ട്രേസി, ആനിയമ്മ
പുനഃസമാഗമം: ജര്‍മനിയില്‍ ഒന്നിച്ചുണ്ടായിരുന്ന ജോസ് പാലമറ്റവും ത്രേസ്യാമ്മയും; ഒപ്പം ജോണ്‍ ഇളമത (ജൂനിയര്‍), കുസുമം
പ്രവാസിഎഴുത്തുകാര് മൂവരും: അബ്ദുള്പുന്നയുര്ക്കുളം, ബെന്യാമിന്, ജോണ്‍.
വെനീസ്: മാര്‍ക്കോപോളോയുടെ ജനനും മരണവും ഇവിടെ.
യുനെസ്കോയുടെ ഹെരിറ്റേജ് പദവി കിട്ടിയ സില്‍ക്ക്റൂട്ട് - 6500 കിലോമീറ്റര്‍.