Image

ശശിയെ പുറത്താക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ല: വി.എസ്‌

Published on 18 June, 2011
ശശിയെ പുറത്താക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ല: വി.എസ്‌
തിരുവനന്തപുരം: സ്വഭാവ ദൂഷ്യത്തിന്‌ ആരോപണം നേരിടുന്ന സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍പറഞ്ഞു. കേന്ദ്രകമ്മിറ്റിയ്‌ക്കും ഇക്കാര്യത്തില്‍ തന്റെ അഭിപ്രായംതന്നെയണ്‌. വിഷയം വീണ്ടും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട്‌ അറിയിക്കുമെന്നും വി.എസ്‌.പറഞ്ഞു. ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയോട്‌ അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്നാണു ശശിയെ ബ്രാഞ്ച്‌ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയിരുന്നു.

ബാഞ്ചിലേക്ക്‌ തരംതാഴ്‌ത്തിക്കൊണ്‌ടുള്ള സംസ്ഥാനസമിതി നിര്‍ദേശം കേന്ദ്രകമ്മിറ്റി തിരിച്ചയച്ചു. ശശിയ്‌ക്കെതിരെ കൂടുതല്‍ കര്‍ശന നടപടി വേണമെന്നാണ്‌ കേന്ദ്രകമ്മിറ്റിയിലെ പൊതുവികാരം. അടുത്ത സംസ്ഥാനസമിതി, സെക്രട്ടറിയേറ്റ്‌ യോഗങ്ങള്‍ ശശിക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടിയെടുക്കണമോയെന്ന കാര്യം ചര്‍ച്ച ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക