Image

കുട്ടനാടിന്റെ നാടന്‍താളംനെഞ്ചേറ്റിയ നാടകാചാര്യന്‍

Published on 27 June, 2016
കുട്ടനാടിന്റെ നാടന്‍താളംനെഞ്ചേറ്റിയ  നാടകാചാര്യന്‍

തിരുവനന്തപുരം: ലോകനാടകവേദിയില്‍ കേരളത്തിന്റെ ശബ്ദം കേള്‍പ്പിച്ച നാടകപ്രതിഭയും തനതുനാടകപ്രസ്ഥാനത്തിന്റെ കുലപതിയുമായ കാവാലം 
നാരായണപ്പണിക്കര്‍  കുട്ടനാടിന്റെ നാടന്‍താളവും നാടോടി പാരമ്പര്യവും നെഞ്ചേറ്റിയ പ്രതിഭയാണ്. 

 കവി, ഗാനരചയിതാവ്, സോപാന സംഗീത പണ്ഡിതന്‍, നാടക ഗവേഷകന്‍ തുടങ്ങിയ നിലകളിലും അതുല്യസംഭവാന നല്‍കി. 

നാട്ടിന്‍പുറത്തിന്റെ മണ്ണിന്‍മണവും മനുഷ്യന്റെ ജീവതാളവും  നാടകത്തിലേക്ക് ആവാഹിച്ചു.

കുട്ടനാടന്‍ താളം അദ്ദേഹത്തിന്റെ സൃഷ്ടിയി
ല്‍ ഒഴുകുകയാണ്. കുട്ടിക്കാലത്ത് കണ്ടുവളര്‍ന്ന പുഴയിലെ ചുഴിയും നാട്ടിന്‍പുറവുംഅദ്ദേഹത്തിന്റെ  സൗന്ദര്യാത്മകമായ ഭാഷാസൃഷ്ടിയെ സ്വാധീനിച്ചു. 

ബാല്യത്തി
ല്‍  തിരുവാതിരപ്പാട്ടും ഓണപ്പാട്ടും പാടി കേള്‍പ്പിച്ച അമ്മയും പുരാണകഥകള്‍ പരിചയപ്പെടുത്തിയ അച്ഛനും തന്റെ ഭാഷയെ സ്വാധീനിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

സര്‍ദാര്‍ പണിക്കര്‍ക്കൊപ്പം വര്‍ഷത്തിലൊരിക്കലെങ്കിലും തറവാട്ടിലത്തെിയ വള്ളത്തോളിന്റെ തലോടലായിരുന്നു ആദ്യ പ്രോത്സാഹനം. ആദ്യകാലത്ത് കവിതയിലായിരുന്നു കമ്പം.

പിന്നെ കവിത നാടകമായും നാടകം കവിതയായും രൂപം മാറി. കുട്ടനാ
ടിന്റെ കറ്റകെട്ടിയ പൂക്കതിരുകള്‍ നാടകത്തിലൂടെ കാവാലം നഗരഹൃദയത്തിലത്തെിച്ചു. 

വയലുകളിലെ ചക്രപ്പാട്ടും ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും വേദികളില്‍ ഓളംവെട്ടി. പാട്ടുപാടുന്നതിനും 'പാട്ടുകൂലി' കൊടുത്തിരുന്ന കാലമുണ്ടായിരുന്നു കുട്ടനാട്ടില്‍. കൃഷിപ്പാട്ടുകള്‍ ധാരാളമുണ്ടായതിന് കാരണങ്ങളിലൊന്നായിരുന്നു ഇത്.

1960 കളില്‍ നാടകത്തെ സാഹിതീയരൂപം മാത്രമായി കണ്ട കാലത്താണ് 
 തീവ്രമായൊരു ജീവിതകഥയുടെ കാവ്യാവിഷ്‌കാരമായി'സാക്ഷി'യെന്ന കാവ്യനാടകവുമായി കാവാലം രംഗത്തത്തെി. അയ്യപ്പപ്പണിക്കരുടെ കേരളകവിതയില്‍ നാടകം പ്രസിദ്ധീകരിച്ചു. 


 
കേരളത്തിന്റെ ക്‌ളാസ്സിക്കും നാടോടികലകള്‍ നാടകവുമായി സംയോജിപ്പിച്ച് മലയാളത്തിന്റെ തനത് നാടകവേദി രൂപപ്പെടുത്തിയതില്‍ വലിയപങ്കുവഹിച്ചു.

കാവാലം എഴുതി അരവിന്ദന്‍ സംവിധാനം ചെയ്ത അവനവന്‍ കടമ്പ മലയാള നാടകചരിത്രത്തിലെ നാഴികകല്ലായി.1960കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന നാടകബോധത്തെയാകെ അത് മാറ്റിമറിക്കുന്ന അനുഭവമുണ്ടാക്കി. 


ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമാ സംവിധായകന്‍ ഫാസില്‍ ആയിരുന്നു. നാടകപ്രയോഗത്തില്‍ ഫാസിലിന് വലിയ വിശ്വാസമൊന്നുമുണ്ടായിരുന്നില്ല. അത് തുറന്നുപറഞ്ഞിട്ടാണ് മികച്ച രീതിയില്‍ അഭിനയിച്ചതും. 

1974ല്‍ തിരുവരങ്ങ് നാടക സംഘത്തിന് രൂപം നല്‍കി. 'അവനവന്‍ കടമ്പ' യായിരുന്നു തിരുവരങ്ങിന്റെ ആദ്യരംഗാവിഷ്‌കാരം. 1980ല്‍ 'സോപാനം' എന്ന രംഗകലാ ഗവേഷണകേന്ദ്രം ആരംഭിച്ചു. 


കാവാലത്തിന്റെ 'ദൈവത്താര്‍' നാടകത്തിലെ കാലന്‍ കണിയാനിലൂടെയാണ് നെടുമുടി വേണു അഭിനയരംഗത്ത് മികവുറ്റ നടനായി അവതരിച്ചത്. അത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവുമായി.


അഗ്‌നിവര്‍ണന്റെ കാലുകള്‍, ദൈവത്താര്‍, ഒറ്റയാന്‍, മാറാട്ടം, കരിങ്കുട്ടി, തെയ്യത്തെയ്യം തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍. 

മഹാകവി വ്യാസന്റെ മധ്യമവ്യായോഗം, കര്‍ണഭാരം, ഊരുഭംഗം, ദൂതവാക്യം, സ്വപ്നവാസവദത്തം, കാളിദാസന്റെ ശാകുന്തളം, വിക്രമോര്‍വശീയം എന്നീ സംസ്‌കൃതനാടകങ്ങള്‍ സംവിധാനംചെയ്ത് ഇന്ത്യയിലും വിദേശത്തും അവതരിപ്പിച്ചു. 

കേരള സംഗീതനാടക അക്കാദമി ചെയര്‍മാന്‍, കേന്ദ്ര സംഗീതനാടക അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


ആലപ്പുഴ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തില്‍ 1928 ഏപ്രില്‍ 28 നായിരുന്നു ജനനം. അച്ഛന്‍ ഗോദവര്‍മ, അമ്മ കുഞ്ഞുലക്ഷ്മി. കേരള സര്‍വകലാശാലയില്‍നിന്ന് ബിഎയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദവും നേടി. കുറച്ചുകാലം ആലപ്പുഴ ജില്ലാകോടതിയില്‍ അഭിഭാഷകനായി.

നാടകസംവിധാനത്തിന് ദേശീയ പുരസ്‌കാരം, 2002ല്‍ സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, നന്ദികാര്‍ അവാര്‍ഡ്, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാന്‍, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്്. 1978ല്‍ വാടകയ്‌ക്കൊരു ഹൃദയം, 1982ല്‍ മര്‍മരം എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും ലഭിച്ചു.

കാവാലം  നാരായണപ്പണിക്ക(88)രുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 4.30നു സ്വദേശമായ കാവാലത്തു സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ നടക്കും. 

കഴിഞ്ഞ രാത്രി ഒന്‍പതരയോടെ തൃക്കണ്ണാപുരത്തെ വസതിയായ ഹരിശ്രീയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാത്രി മുതല്‍ തൃക്കണ്ണാപുരത്തെ നാടകക്കളരിയായ സോപാനത്തില്‍ നാരായണപ്പണിക്കരുടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ഇന്നു വൈകുന്നേരത്തോടെ മൃതദേഹം കാവാലത്തേക്കു കൊണ്ടുപോകും. 

ചൊവ്വാഴ്ച രാവിലെ മുതല്‍ കാവാലം ചാലയില്‍ തറവാട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശാരദാമണിയാണു ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണു മക്കള്‍.

കവി, നാടകകാരന്‍, ഗാനരചയിതാവ് എന്നീ രംഗങ്ങളില്‍ പ്രശസ്തനായ കാവാലം നാരായണപ്പണിക്കര്‍ കുട്ടനാട്ടിലെ കാവാലം ഗ്രാമത്തില്‍ പ്രശസ്തമായ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 ഏപ്രില്‍ 28-നാണു ജനിച്ചത്. പ്രശസ്ത നയതന്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ അദ്ദേഹത്തിന്റെ അമ്മാവനും പ്രശസ്ത കവിയും അധ്യാപകനും സാഹിത്യകാരനുമായിരുന്ന ഡോ.കെ. അയ്യപ്പപ്പണിക്കര്‍ അടുത്ത ബന്ധുവുമായിരുന്നു. 

കാവാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളില്‍ നിന്നുള്ള സ്‌കൂള്‍പഠനത്തിനുശേഷം കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും ആലപ്പുഴ എസ്ഡി കോളജില്‍ നിന്ന് ബിഎ ഇക്കണോമിക്‌സും മദ്രാസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും പൂര്‍ത്തിയാക്കി.

1955 -ല്‍ അഭിഭാഷകനായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം ആറു വര്‍ഷത്തോളം അതു തുടര്‍ന്നു. അഭിഭാഷകവൃത്തിക്കൊപ്പം കലാപ്രവര്‍ത്തനവും തുടര്‍ന്നു. 

1961-ല്‍ കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയായി നിയമിതനായി. അതോടെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കാനും വൈവിധ്യം നിറഞ്ഞ ഒട്ടനവധി കലാരൂപങ്ങളുമായി അടുത്തിടപഴകാനും സാധിച്ചു.

കാക്കാരിശിനാടകം പോലെയുള്ള നാടോടി നാടകരൂപങ്ങളുടെയും, കൂടിയാട്ടം, കഥകളി തുടങ്ങിയ രംഗകലകളുടേയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടേയും ചുവടുപിടിച്ചുള്ള സവിശേഷമായ ഒരു അഭിനയരീതിയാണു കാവാലം കൊണ്ടുവന്ന തനതുനാടകവേദിയുടെ അടിത്തറ.

 ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങി നിരവധി നാടകങ്ങള്‍ക്ക് അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ചു. കാവാലം തുടങ്ങിവച്ച നാടക സമിതിയായ തിരുവരങ്ങില്‍ നിന്നായിരുന്നു ഒരുകാലത്ത് മിക്കവാറും മികച്ച നാടകങ്ങളൊക്കെ അരങ്ങിലെത്തിയിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക