Image

ഫൊക്കാനയുടെ "ഫിംകാ "പുരസ്കാരം സിതാരയ്­ക്കു പിറന്നാള്‍ മ­ധുരം

അനില്‍ പെ­ണ്ണുക്കര Published on 03 July, 2016
ഫൊക്കാനയുടെ "ഫിംകാ "പുരസ്കാരം സിതാരയ്­ക്കു പിറന്നാള്‍ മ­ധുരം
പാട്ടിന്റെ അമ്പിളിച്ചന്തവുമായി സിതാരാ കൃഷ്ണകുമാര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍ എത്തിയ മലയാളത്തിന്റെ കൊച്ചു പാട്ടുകാരി സിതാരയ്­ക്കു ലഭിച്ച മികച്ച ഗായികയ്ക്കുള്ള പുരസ്കാരം പിറന്നാള്‍ മധുരം കൂടിയായി .ജൂലൈ ഒന്നിന് സിതാരയുടെ പിറന്നാള്‍ ആയിരുന്നു.
"ലൈലാ ഓ ലൈലാ" എന്ന മോഹന്‍ലാല്‍ ­ ജോഷി സിനിമയിലെ "നനയുമീ മഴപോലെന്റെ മനസ്സേ..." എന്ന ഗാനാലാപനത്തിനാണ് ഫൊക്കാനാ സിതാരയെ മികച്ച ഗായികയായി തെരഞ്ഞെടുത്തത് . നവാഗതയായ ജിലു ജോസഫ് രചിച്ചു ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ച
നനയുമീ മഴ പോലെന്‍റെ മനസ്സേ
അറിയുമോ തെന്നലിന്നെന്‍റെ അരികെ
നിമിഷമേ പറയൂ
ജീവിതം മോഹനം
ഉയിരേ അണയൂ, ഹൃദയം നിറയും
പ്രണയം നുകരാന്‍, നീ എന്‍ ഉഷസ്സില്‍
വിടരും പനിനീര്‍ മലരേ
എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് സിതാരയ്­ക്കു "ഫിംകാ "പുരസ്കാരം നേടിക്കൊടുത്തത് .ഫൊക്കാനാ അവാര്‍ഡ് നിശയില്‍ സുരേഷ് ഗോപി എം പി യില്‍ നിന്നു പ്രശസ്തി പത്രവും,മുന്‍ മന്ത്രി ബിനോയ് വിശ്വത്തില്‍ നിന്നു ശില്പവും സിതാര കൃഷ്ണകുമാര്‍ സ്വീകരിച്ചു.
"എനുണ്ടോടീ ...അമ്പിളി ചന്തം ...."എന്നാ ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് സിതാരാ കൃഷ്ണകുമാര്‍.യു കെ യില്‍ നടന്ന ഗാനസന്ധ്യയില്‍ പങ്കെടുത്ത ശേഷമാണ് കാനഡയിലേക്ക് വന്നത് .പാടിയ പാട്ടിന്റെ എണ്ണത്തിലല്ല ,പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ ക്രെഡിറ്റുമായാണ് സിതാര ഓരോ വേദിയിലും എത്തുന്ന­ത് .

ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയാണ് സിതാര കേരളത്തിലെ സംഗീതപ്രേമികള്‍ക്ക് പ്രിയങ്കരിയാവുന്നത്. കൈരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്­2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ടു. അതേ വര്‍ഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവന്‍ ടിവിയുടെ വോയ്‌സ്­2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവന്‍ ടിവിയുടെ, ഒരു വര്‍ഷം നീണ്ടുനിന്ന, 2 കോടി ആപ്പിള്‍ മെഗാസ്റ്റാര്‍ ഷോ­2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കി­യത്.

തുടര്‍ന്ന്, വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍­ഇല്‍ അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍, 'പമ്മി പമ്മി വന്നേ' എന്ന ഗാനം ആലപിച്ച് കൊണ്ട് സിനിമയിലെത്തി. വി കെ പ്രകാശിന്റെ "ഐന്ത് ഒന്ത്‌ലാ ഐന്ത്" എന്ന സിനിമയിലൂടെ,ഔസേപ്പച്ചന്റെ സംഗീതത്തില്‍ കന്നഡ സിനിമയിലും, "മുപ്പൊഴുതും ഉന്‍ കര്‍പ്പനൈകള്‍" എന്ന സിനിമയിലൂടെ, ജി വി പ്രകാശിന്റെ സംഗീതത്തില്‍ തമിഴ് സിനിമയിലുമെത്തി.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ അന്‍പതിലധികം സിനിമകളില്‍ പാടിയിട്ടുണ്ട് .
ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളില്‍ ഗസല്‍ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാ­ശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സി­താര.

ഇളയരാജ,ഔസേപ്പച്ചന്‍,കെ രാഘവന്‍,രാജാമണി,എം ജയചന്ദ്രന്‍,ജി വി പ്രകാശ് കുമാര്‍,ശരത്,അല്‍ഫോണ്‍സ്,മെജോ ജോസഫ്,ഗോപീസുന്ദര്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കുവേണ്ടിയെല്ലാം പാടിയിട്ടുണ്ട് ഈ യുവഗായിക.മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസറായ ഡോക്ടര്‍ കെ എം കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളായ സിതാര
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ് സ്കൂള്‍,ഫാറൂഖ് കോളേജ്,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. പാലാ സി കെ രാമചന്ദ്രന്‍,ഉസ്താദ് ഫയാസ് ഖാന്‍, വിജയസേനന്‍, രാമനാട്ടുകര സതീശന്‍ എന്നിവരുടെ കീഴിലായിരുന്നു സംഗീത പഠനം. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനായ ഡോക്ടര്‍ എം സജീഷാണ് ഭര്‍ത്താവ്.ഒരു മകളു­ണ്ട് .

വിദ്യാഭ്യാസ കാലത്ത് സ്കൂള്‍­കോളേജ് യുവജനോല്‍സവങ്ങളില്‍ നൃത്ത­ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള സിതാര, 2006,2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കലാതിലകം ആയിരുന്നു. കലാമണ്ഡലം വിനോദിനിയുടെ കീഴില്‍ നൃത്തപഠനം ചെയ്യുന്ന സിതാര, തിരുവനന്തപുരം നിശാഗന്ധി ഫെസ്റ്റിവലില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലെയും സിതാരയുടെ കഴിവുകള്‍ ഏറെ പ്രശംസിയ്ക്കപ്പെട്ടിട്ടുണ്ട്.

മികച്ച പിന്നണിഗായികയ്ക്കുള്ള ബാബുരാജ് മെമോറിയല്‍ മ്യൂസിക് കോമ്പറ്റീഷന്‍ അവാര്ഡ് ­2001, ഓള്‍ കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് 'ദൃശ്യ അവാര്‍ഡ്'­2008,വയലാര്‍ സ്മാരക അവാര്‍ഡ്‌­സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് (പാട്ട്:കണ്ണാരം പൊത്തിപ്പൊത്തി­എല്‍സമ്മ എന്ന ആണ്‍കുട്ടി) മുഹമ്മദ് റാഫി സ്മാരക അവാര്‍ഡ് 2011­മികച്ച പിന്നണി ഗായിക(പാട്ട്:പകലിന്‍ പവനില്‍­ട്രാഫിക്) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ ഗായികയെ തേടി എത്തിയിട്ടുണ്ട്
ഫൊക്കാനയുടെ "ഫിംകാ "പുരസ്കാരം സിതാരയ്­ക്കു പിറന്നാള്‍ മ­ധുരംഫൊക്കാനയുടെ "ഫിംകാ "പുരസ്കാരം സിതാരയ്­ക്കു പിറന്നാള്‍ മ­ധുരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക