കാഴ്ചക്കപ്പുറം
കണ്മുന്നില്‍ കാണുന്ന ഇത്തിരി "വട്ട'ത്തില്‍
എന്തെല്ലാം
കാഴ്ചകള്‍ കാണ്മൂ നമ്മള്‍
സൂര്യനുദിക്കുന്നു,
ചന്ദ്രനുദിക്കുന്നു
രാപ്പകല്‍മാറിമറഞ്ഞീടുന്നൂ
ഇന്നലെ കണ്ടവര്‍
ഇന്നില്ലലോകത്തില്‍
"ഇന്നോ,' നാളെയിന്നായിമാറീടുന്നു.
എത്ര കുറച്ച് നാം
കാണുന്നു , അറിയുന്നു
പഞ്ചേന്ദ്രിയങ്ങളിലൂടെ നിത്യം
പരിധികളുണ്ടു,
പരാധീനതയുണ്ട്
നരജന്മം ഒട്ടുമേ പൂര്‍ണ്ണമല്ല
അല്‍പ്പജ്ഞാനത്തിന്റെ ഠ
വട്ടമല്ലാതെ
ഞാനെന്ന് ഭാവിക്കാന്‍ ഒന്നുമില്ല
നിത്യം കലഹിച്ചഹങ്കരിച്ചീ
ജന്മം
പാഴാക്കുന്നല്ലോമനുഷ്യരെല്ലാം
കാഴ്ചകള്‍ കണ്ടു നാം
മുന്നോട്ട്‌നീങ്ങുമ്പോള്‍
കാഴ്ചകള്‍പിന്നിലും മാറിപ്പോകും
ഒരു കൊച്ച് ജീവിതം
ജീവിച്ചു
തീര്‍ക്കുന്ന
മനുഷ്യനറിയുന്നതെത്രതുച്ഛം
എന്നിട്ടുമെല്ലാമറിയുന്നനാട്യവും
ഞാനെന്ന
ഭാവവും
എന്തിനാവോ?
**********************
കാവ്യനൗക
കാവ്യപ്രവാഹത്തിന്‍തീരത്തൊരുകൊച്ചു
പൂമരചോട്ടില്‍
ഞാന്‍ വിശ്രമിക്കേ...
ഒരു കൂട്ടം കുഞ്ഞാറ്റ കിളികള്‍വന്നിരുന്നൊരു
അനുരാഗ
സംഗീതം മുഴക്കിപോയി.
അക്ഷരമാലകള്‍
കടലാസ്‌തോണികളായ്
അടുത്തുള്ളതടിനിയില്‍നിശ്ചലരായ്
ദളമര്‍മ്മരങ്ങളും
നിലച്ചുപോയ്
കാറ്റിന്‍രാഗാര്‍ദ്രപല്ലവിമാത്രമായി
പൂവിതള്‍തുമ്പില്‍നിന്നൊരു
ജലകണം വീണു
ഉടയാതെപുല്‍കൊടിയില്‍തിളങ്ങിനിന്നു
ഒരു വരിയെഴുതാന്‍
ഉള്‍പ്രേരണയായ്
കാവ്യനൗകകള്‍ ഒഴുകി വന്നു
കാറ്റിന്റെ ഈണത്തിലോ കിളി തന്‍
നാദത്തിലോ
കല്ലോലിനിയുടെ കൈ പിടിച്ചോ
കാവ്യസുഗന്ധം പൂശാനെത്തും
നാടന്‍
ശീലുകള്‍ചേര്‍ത്തുവല്ലോ?
എങ്ങനെ എഴുതണം കാവ്യനൗകകള്‍ക്കെന്‍
തൂലിക
പങ്കായമായിടട്ടെ !
**********************
വാസുദേവ്
പുളിക്കല്‍
പെരുമ്പാവൂരില്‍ ജനനം. ഫിസിക്‌സില്‍ എം.എസ്.സി, കോളേജ്
അദ്ധ്യാപനായിരിക്കെ അമേരിക്കയില്‍ എത്തി ബാങ്ക്ഓഫീസറായി പെന്‍ഷന്‍പ്പറ്റി. ചെറുപ്പം
മുതല്‍ കലയും സാഹിത്യവും ഇഷ്ടപെട്ട വിഷയങ്ങളായിരുന്നു. അന്നെ എന്തെങ്കിലും
കുത്തിക്കുറിക്കുന്നശീലമുണ്ടായിരുന്നു. ആനുകാലിക പ്രശ്‌നങ്ങള്‍, മതസൗഹാര്‍ദ്ദം,
ഗുരുദര്‍ശനം, അഭിമുഖം എന്ന പേരില്‍ സാഹിത്യാസ്വാദനം മുതലായവ
എഴുതിക്കൊണ്ടിരുന്നപ്പോഴും താത്വികചിന്ത്കള്‍ കലര്‍ന്നതും സ്‌നേഹത്തിന്റെ
മാഹാത്മ്യം തുളുമ്പുന്നതുമായ കാല്‍പ്പനിക കവിതകള്‍രചിക്കുന്നതില്‍ എനിക്ക്
താല്പ്പര്യമായിരുന്നു