Image

സ്വാതിനാഥിനു മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്കുള്ള അവാര്‍ഡ്

Published on 22 July, 2016
സ്വാതിനാഥിനു മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്കുള്ള അവാര്‍ഡ്

 നീലേശ്വരം: ജപ്പാനിലെ റിറ്റ്‌സുമൈക്കാന്‍ ഏഷ്യാ-പസഫിക് യൂണിവേഴ്‌സിറ്റി നല്‍കി വരുന്ന ഈ വര്‍ഷത്ത മികച്ച വിദ്യാര്‍ഥിപ്രതിഭയ്ക്കുള്ള ആന്‍ഡ മോമു ഫുകുകു അവാര്‍ഡ് അവാര്‍ഡ് മലയാളിയായ സ്വാതിനാഥ് വിജയനു ലഭിച്ചു. പത്തു ലക്ഷം ജപ്പാന്‍ യെന്‍-ഉം പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. 

നാലു വര്‍ഷ ബിരുദ കോഴ്‌സിന്റെ അവസാന വര്‍ഷത്തിലെ വിദ്യാര്‍ഥികള്‍ക്ക്, പഠന പാഠ്യേതര മികവുകളെ അടിസ്ഥാനപ്പെടുത്തിയാണ് അവാര്‍ഡ് നല്‍കുക. അവസാന റൗണ്ടിലേക്ക് എത്തിയ ചൈന, വിയറ്റ്‌നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പിന്തള്ളിയാണു സ്വാതിനാഥ് ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി കരസ്ഥമാക്കുന്നത്

2010 -ല്‍ ഓയിസ്‌ക ഇന്റര്‍നാഷണല്‍ അഖിലേന്ത്യാതലത്തില്‍ ഏര്‍പ്പെടുത്തിയ മത്സരപരീക്ഷയില്‍ വിജയിച്ച മൂന്നു ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരാളായിട്ടാണ് സ്വാതിനാഥ് ജപ്പാനിലെ ഓയിസ്‌ക ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്ലസ്ടുവിനു പ്രവേശനം നേടുന്നത്. തുടര്‍ന്നു ജപ്പാനിലെ തന്നെ റിസ്റ്റു മൈക്കാന്‍ ഏഷ്യാ-പസഫിക്ക് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ ഇന്റര്‍നാഷല്‍ ബിസിനസിനു പ്രവേശനം ലഭിച്ചതോടെ 6000 വിദ്യാര്‍ഥികളിലെ ഏക മലയാളി സാന്നിധ്യമായി മാറാന്‍ കഴിഞ്ഞു.

സ്വാതിനാഥിന്റെ നേതൃത്വത്തില്‍ ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറെ പങ്കെടുപ്പിച്ചു നടത്തിയ ഇന്തോ-ജപ്പാന്‍ കോണ്‍ക്ലേവ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ക്കുള്ള ജാസോ (ഖഅടടഛ) ഓണേഴ്‌സ് സ്‌കോളര്‍ഷിപ്പും ഗ്ലോബല്‍ ബിസിനസ് കേസ് കോംപറ്റീഷനില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയ സ്വാതി, യൂറോപ്പിലെ കോപ്പന്‍ഹേഗ് ബിസിനസ് സ്‌കൂള്‍ സര്‍വകലാശാലയിലും ഹോങ്കോംഗ് സര്‍വകലാശാലയിലും നടന്ന ബിസിനസ് കേസ് പ്രോഗ്രാമില്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയായും പങ്കെടുത്തിട്ടുണ്ട്. ജപ്പാനിലെ പ്രശസ്തമായ സ്റ്റെപ്റ്റിനി ഐഎന്‍സി കമ്പനി സ്വാതിനാഥിനു ജോലി വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ട്. 

സെപ്റ്റംബര്‍ 16നു നടക്കുന്ന ബിരുദദാന ചടങ്ങിലേക്കു യൂണിവേഴ്‌സിറ്റിയുടെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് സ്വാതിനാഥിന്റെ മാതാപിതാക്കള്‍. സ്‌കോളര്‍ കോളജ് മാനേജിംഗ് ഡയറക്ടര്‍ ടി.വി. വിജയന്റെയും സംഗീതയുടേയും മകനാണ് സ്വാതിനാഥ്. ഏഷ്യാപസഫിക് യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ശബരിനാഥ് സഹോദരനാണ്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക