ഇന്ന് ഫേസ് ബുക്കില്‍ കിട്ടിയ ഒരു കുറിപ്പ്.ആരുടേയും ഹൃദയത്തെ തൊടുന്ന ഒരു
കുറിപ്പ്..ഇന്ദിര എന്ന അമ്മയില്‍ നാം ദൈവത്തെ കാണും.ഉറപ്പ്. ആമുഖങ്ങള്‍ ഇല്ലാതെ
വായനക്കാര്‍ക്കായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.
1996 ഡിസംബര്‍ 6,സഹോദരി
തങ്കമ്മയുടെ മകള്‍ ഗംഗ ആശുപത്രിയില്‍ പ്രസവിച്ച വിശേഷമറിഞ്ഞാണു ഇന്ദിര ആലപ്പുഴ
ജില്ലയിലെ ഒരു താലൂക്ക് ആശുപത്രിയിലെത്തിയത്, തിരക്കുള്ള ആശുപത്രി വരാന്തയിലൂടെ
പുറത്തേക്കു നടന്ന് പോകുന്ന ആശുപത്രി ജീവനക്കാരന്റെ കയ്യിലെ ബക്കറ്റിലേക്ക്
മറ്റുള്ളവര്‍ അറപ്പോടെ ഉറ്റുനോക്കുന്നതും കണ്ട് ഇന്ദിരയും ഒന്ന്
നോക്കി,
ബക്കറ്റില്‍ ഒരു മാംസപിണ്ഠം . ചോര പുരണ്ട ഒരു കുഞ്ഞിന്റെ രൂപം,
ഇന്ദിരയുടെ തലയിലെക്ക് രക്തം ഇരച്ചു കയറി, അയാളുടെ പിന്നാലെ നടന്നു, ആശുപത്രിയുടെ
പിന്നില്‍ പുതിയതായ് കുഴിച്ച കുഴിയുടെ അരികില്‍ അയാള്‍ നിന്നു, പിന്നാലെ
ഇന്ദിരയും, ആ മാംസപിണ്ഠം അയാള്‍ ആ കുഴിയിലേക്ക് സാവധാനം ഇട്ടു,
"ഇന്നലെ
അബോര്‍ഷന്‍ നടന്നതാ ചാപിള്ള " മരവിച്ച മനസാക്ഷിയുടെ ശബ്ദം ആ
ആശുപത്രിജീവനക്കാരില്‍ നിന്ന് ഇന്ദിര കേട്ടു, എവിടെയോ കൊളുത്തിവലിച്ച സംശയം
തീര്‍ക്കാന്‍ ഇന്ദിര കുഴിയില്‍ കിടന്ന കുഞ്ഞിന്റെ കാലില്‍ ഒന്ന്
തൊട്ടു,
ചൂടുള്ള ശരീരത്തിന്റെ സ്പര്‍ശ്ശമേറ്റതും തണുത്ത ആ കാലുകള്‍ ഒന്ന്
വിറച്ചു, ആ വിറയല്‍ ഇന്ദിരയുടെ കൈകളിലൂടെ ഹൃദയത്തിലേക്ക് തരംഗമായ് എത്തി, ഇതിനു
ജീവനുണ്ട് അറിയാതെ തന്നെ നാവില്‍ ശബ്ദമായെത്തി, ആശുപത്രിജീവനക്കാരന്‍
ആശയക്കുഴപ്പത്തിലായി,
ഈ കുഞ്ഞിനെ എനിക്ക് തരുമോ അമ്മയാവാന്‍ വെമ്പുന്ന
ഇന്ദിരയുടെ ചോദ്യം ആശുപത്രി ജീവനക്കാരനെ വീണ്ടും കുഴപ്പത്തിലാക്കി,
"ചത്തെന്ന്
ഡോക്ടര്‍ പറഞ്ഞ കുഞ്ഞാ, നിങ്ങളായിട്ട് കുഴപ്പമുണ്ടാക്കരുത്, കുഴിച്ചിടാന്‍
ഇതിന്റെ തള്ള എനിക്ക് 200 രൂപ തന്നിറ്റുണ്ട്," ജീവനക്കാരന്റെ ശബ്ദം ചാപിള്ളയായ്
പുറത്തുവന്നു,
"എനിക്ക് കുഞ്ഞുങ്ങളില്ല ഞാനെടുത്തോളാം, പുറത്താരുമറിയില്ല,
"കയ്യിലുണ്ടായിരുന്ന 200 രൂപ കൂടി ജീവനക്കാരന്റെ കയ്യില്‍ പിടിപ്പിച്ചതോടെ
ഇന്ദിരക്ക് ഒരു മകള്‍ ജനിച്ചു, ,
ശല്യമൊഴിവാക്കാന്‍ അമ്മ കൊല്ലാനേല്‍പ്പിച്ച
കുഞ്ഞിനെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ ഇന്ദിര മുന്നോട്ട് നടന്നു,
ഭര്‍ത്താവ് സേതുനാഥക്കുറിപ്പിന്റെ വീട്ടിലെത്തി പെങ്ങളോട് കാര്യം പറഞ്ഞു,ദേഷ്യം
കൊണ്ട് ചുവന്ന കണ്ണുമായ് നില്‍ക്കുന്ന സേതുനാഥക്കുറിപ്പ് പെണ്‍കുഞ്ഞ്
ആണെന്നറിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് എങ്ങോട്ടെങ്കിലും പൊക്കോളാന്‍ പറഞ്ഞു,
കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും കൂട്ടാക്കിയില്ല !.
ഓട്ടോറിക്ഷ
പിടിച്ച് ഇന്ദിര അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെല്ലാം കയറിയിറങ്ങി, മാസം
തികയാതെ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെയും കൊണ്ട് ഇവിടേക്ക് വന്നാല്‍ പോലീസിനെ കൊണ്ട്
പിടിപ്പിക്കും, എല്ലായിടത്തും ഒരേ പല്ലവി, കുഞ്ഞിനു കൊടുക്കാന്‍ ഒരിറ്റ്
ചൂടുവെള്ളം ചോദിച്ചതിന്റെ പേരില്‍ കടകളില്‍ നിന്ന് പോലും ആട്ടിയിറക്കി, ഒടുവില്‍
ഓട്ടൊറിക്ഷാ െ്രെഡവര്‍ക്കു മനസ്സലിഞ്ഞു, അയാള്‍ക്ക് പരിചയമുള്ള ഒരു ശിശുരോഗ
വിദഗ്ദന്റെ അടുത്ത് കൊണ്ടിറക്കി.
കുഞ്ഞിനെ ഡോക്ടര്‍ വിശദമായ്
പരിശോദിച്ചു, മാസം തികയാതെ ജനിച്ച കുഞ്ഞായതിനാല്‍ ജീവന്‍ രക്ഷിക്കുന്ന കാര്യം
കഷ്ടമാണു, ഭാരം
ഒരു കിലോഗ്രാം മാത്രം, ഇന്‍ക്യുബേറ്ററില്‍ കിടത്തണം പക്ഷെ അതിനു
പണമെവിടെ?.
ഒടുവില്‍ ഡോക്ടര്‍ സഹായം ചെയ്തു, തന്റെ ആശുപത്രിയില്‍ തന്നെ
ശിശുരോഗവിഭാഗത്തില്‍ ഒരു പ്രത്യേക മുറി കുട്ടിക്കായ് ഒരുക്കി, അവിടെ ഗ്ലുക്കോസ്
ഡ്രിപ്പ് മാത്രം നല്‍കി 10ദിവസം അതീവ സുരക്ഷിതമായ് കുഞ്ഞിനെ പരിപാലിച്ചു, പത്താം
ദിവസം വീട്ടിലേത്തി,
അതിനുശേഷമുള്ള ദിവസങ്ങള്‍ അതികഠിനമായിരുന്നു, ഗ്ലുക്കോസ്
കുപ്പിയില്‍ ചൂടുവെള്ളം നിറച്ച് ഇന്ദിര കുഞ്ഞിന്റെ ഇരുവശങ്ങളിലേക്കും കാലിലേക്കും
ചൂടു നല്‍കികൊണ്ടിരുന്നു, ഇടവേളകളില്‍ കൃത്യമായ ഈ പരിചരണത്തിനൊപ്പം
അഞ്ചുദിവസത്തിലൊരിക്കല്‍ ആശുപത്രിയിലെത്തി പരിശോധിക്കണം,
ഗര്‍ഭം നശിപ്പിക്കാന്‍
വേണ്ടി ചെയ്തതിനാല്‍ കുഞ്ഞിന്റെ പൊക്കിള്‍ കൊടി ഉള്‍പ്പടെ ഉള്ളവ വേണ്ടവിധം
മുറിക്കുകയും പരിചരണം നല്‍കുകയും ചെയ്തിരുന്നില്ല, അതിനാല്‍ കാറ്റ് തൊടുക പോലും
ചെയ്യാതെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും വീട്ടില്‍ പരിചരിക്കുകയും ചെയ്യുക
എന്നത് ശ്രമകരമായ ദൗത്യമായിരുന്നു ഇന്ദിരക്ക്,
120 ദിവസം കണ്ണും കരളും
കുഞ്ഞില്‍ മാത്രം അര്‍പ്പിച്ച് ഇന്ദിര കാവലിരുന്നു, കുഞ്ഞിനു ഓരോ അഞ്ചു ദിവസം
കൊണ്ട് അഞ്ചു ഗ്രാമില്‍ കൂടുതല്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശം ഡോക്ടര്‍
നല്‍കിയിരുന്നു, 120 ദിവസം.കഴിഞ്ഞാണു വായിലൂടെ നേരിട്ട് വെള്ളം
നല്‍കിയത്.
ആട്ടിറക്കിയെങ്കിലും സേതുനാഥക്കുറുപ്പ് കുഞ്ഞിനെ കാണാന്‍
വന്നു, കണ്ടുകണ്ടു കുഞ്ഞിനെ സ്‌നേഹിക്കാന്‍ തുടങ്ങി, കാര്‍ത്തികജാതര്‍
കീര്‍ത്തിമാന്മാര്‍ ആയിരിക്കുമെന്ന വിശ്വാസത്തില്‍ കുഞ്ഞിനു പേരിട്ടു കീര്‍ത്തി,
പിറക്കാതെ പോയ സ്വന്തം മകളെ കീര്‍ത്തിയില്‍ കണ്ട കുറുപ്പ് പേരില്‍ ചേലുള്ളൊരു
തിരുത്ത് വരുത്തി കീര്‍ത്തി എസ് കുറുപ്പ്,
120 ദിവസത്തെ പരിചരണത്തില്‍
കീര്‍ത്തിക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല, ഒരു വയസ്സയപ്പോഴും കീര്‍ത്തി
മറ്റ് കുട്ടികളെപ്പോലെ വളര്‍ന്നില്ല, മുട്ടിലിഴഞ്ഞില്ല, പിടിച്ചെണീക്കാന്‍
തുടങ്ങിയില്ല, അമ്മക്ക് ആധിയായി, ഡോക്ടറെ വീണ്ടും കണ്ടു,
മാസം തികയാതെ
ജനിച്ച്, തുടക്കത്തിലെ വേണ്ടത്ര പരിചരണമില്ലാത്തതിനാല്‍ ഫിസിയൊതെറാപ്പി ചെയ്യണം,
ചികില്‍സക്കായ് കോട്ടയത്തേക്ക് താല്‍ക്കാലികമായ് താമസം മാറ്റി ഇന്ദിരയും
കീര്‍ത്തിയും, ശരീരം.ഭാഗികമായ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും
എണീറ്റുനില്‍ക്കാന്‍ കാലുകള്‍ക്ക് ശേഷിയുണ്ടായില്ല, ഇപ്പോഴും വീല്‍ ചെയറിലാണു
ജീവിതം,
വൈകല്യങ്ങള്‍ ഉണ്ടെങ്കിലും മകളെ പഠിക്കാന്‍ വിട്ടു, പ്ലസ് റ്റു പാസായി,
ഇതിനിടയില്‍ കുറുപ്പ് ക്യാന്‍സര്‍ ബാധിച്ചു മരിച്ചു, അഞ്ചുവര്‍ഷം ചികില്‍സക്കായി
ഇന്ദിരയുടെ പേരിലുള്ള വസ്തുവകകളൊക്കെ വില്‍ക്കേണ്ടിവന്നു , ചെറിയ മുറുക്കാന്‍
കടയിലെ വരുമാനം കൊണ്ട് ഇന്ന് ഇരുവരും ജീവിക്കുന്നു, മൂന്ന് സെന്റ് ഭൂമിയിലെ ഒരു
കുടിലില്‍ ആണു താമസം.മഴക്കാലമായാല്‍ ഈ കുടിലിനു ചുറ്റും വെള്ളം കെട്ടും, അപ്പോള്‍
സഹോദരങ്ങളുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറും, പ്ലസ് റ്റു പാസ്സായ കീര്‍ത്തി
കമ്പ്യുട്ടര്‍ ഡിപ്ലോമ നേടി തന്നെ ജീവിതത്തിലേക്ക് തിരിച്ചെടുത്ത അമ്മക്ക് എന്നും
താങ്ങായി ഒപ്പം ഒരു വീടും വക്കണമെന്നാണു ആഗ്രഹം,
( കഥ വായിച്ചറിഞ്ഞ നടന്‍
ദിലീപ് വീട് നല്‍കാമെന്ന് ഏറ്റിറ്റുണ്ട് . )
(ഫോട്ടൊയില്‍ ഇന്ദിരയും
കീര്‍ത്തിയും)