പൊന്നിന്‍ചേലയുടുത്തരികത്തൊരു
സുസ്മിത സുദിനം നില്‍ക്കുമ്പോള്‍
വസന്തകൈരളി
സുമങ്ങളില്‍ നവ
നിറങ്ങള്‍ ചാലിച്ചെഴുതുന്നു.
ശ്രാവണചന്ദ്രികപോല്‍ പുതു
ചിന്തക
ളുളളില്‍നിന്നു തുളുമ്പുന്നൂ
ഹരിതമനോഹരനാടേ നിന്നുടെ
തനിമ
നുകര്‍ന്നേന്‍
പാടുന്നു.
ശാഖികളില്‍നിന്നുയരുന്നൊരുപോല്‍
കുയിലിണകള്‍തന്നീണങ്ങള്‍
ഓണസ്മൃതികളുണര്‍ത്താനെത്തു
ന്നൊത്തിരി
ചിത്രപദംഗങ്ങള്‍.
പുലരികള്‍
വെണ്‍മുകിലാടകളേകവെ,
കൈരളിയാഹ്ലാദിക്കുന്നു
തിലകക്കുറിയായ്
ശാലീനതയെന്‍
ഗ്രാമത്തില്‍ നിലനില്‍ക്കുന്നു.
ചെന്തെങ്ങിന്‍കുല പോലെന്‍
ഗ്രാമം
മന്ദസ്‌മേരം തൂകാനായ്
തഴുകിമറഞ്ഞൊരു
കുളിര്‍മാരുതനും
തിരികേയിവിടേയ്‌ക്കെത്തുന്നു.
കാഞ്ചനവര്‍ണ്ണക്കതിരുകള്‍
പുഞ്ച
പ്പാടങ്ങള്‍ക്കഴകേറ്റുമ്പോള്‍
തെളിനീര്‍പ്പുഴയായഴകോടൊഴുകി
യടുത്തുവരുന്നൂ
തിരുവോണം.
തെളിഞ്ഞു മനവും മാനവുമൊരുപോ
ലണിഞ്ഞൊരുങ്ങുക
കേരളമേ
തേന്‍മലരുകളാല്‍ ഞങ്ങളുമൊരുകള
മകമലരുകളാലെഴുതട്ടേ.
എന്നുടെ
മഹിത മനോഹരനാടേ,
മനസ്സിലുണര്‍ന്നൊരു പ്രിയഗാനം
ബാലികയാം
മകളാമോദത്താല്‍
പാടീടുകയാണിന്നതിവേഗം.