Image

ജര്‍മനിയില്‍ അഭയം തേടുന്നവരുടെ അപേക്ഷകളില്‍ റെക്കോഡ്‌ വര്‍ധന

ജോസ്‌ കുമ്പിളുവേലില്‍ Published on 08 February, 2012
ജര്‍മനിയില്‍ അഭയം തേടുന്നവരുടെ അപേക്ഷകളില്‍ റെക്കോഡ്‌ വര്‍ധന
ബര്‍ലിന്‍: ജര്‍മനിയില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ റെക്കോഡ്‌ വര്‍ധന രേഖപ്പെടുത്തി. എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്‌ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാല്‍, ഇപ്പോഴും തൊണ്ണൂറുകളിലെ അത്ര ഉയര്‍ന്നിട്ടുമില്ല.

2011ല്‍ അഭയാര്‍ഥിത്വത്തിനായി അപേക്ഷിച്ചത്‌ 46,000 പേരാണ്‌. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 11 ശതമാനം വര്‍ധനയാണിത്‌. അഫ്‌ഗാനിസ്ഥാന്‍, ഇറാക്ക്‌, സിറിയ, പാക്കിസ്ഥാന്‍ എന്നീ മുസ്‌ലിം രാജ്യങ്ങളില്‍നിന്നാണ്‌ അഭയാര്‍ഥിത്വ അപേക്ഷകളില്‍ ഏറെയും.

പാക്കിസ്ഥാനില്‍നിന്ന്‌ 2500 അപേക്ഷകള്‍ ലഭിച്ചു. 2010നെ അപേക്ഷിച്ച്‌ മൂന്നു മടങ്ങ്‌ വര്‍ധനയാണിത്‌. സെര്‍ബിയ, മാസിഡോണിയ എന്നിവിടങ്ങളില്‍നിന്നും അപേക്ഷകര്‍ ഏറെ. ഈ രണ്‌ടു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ ഇപ്പോള്‍ തന്നെ വീസയില്ലാതെ ജര്‍മനിയിലേക്കു യാത്ര ചെയ്യാവുന്നതാണ്‌.

യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച്‌, വിദേശത്തുനിന്നു യൂറോപ്പില്‍ അഭയാര്‍ഥിയായി വരുന്നവര്‍ വന്നിറങ്ങുന്ന ആദ്യത്തെ രാജ്യത്താണ്‌ അപേക്ഷ നല്‍കേണ്‌ടത്‌. എന്നാല്‍, ഗ്രീസിലും തുര്‍ക്കിയിലും മറ്റും വരുന്നവര്‍ അവിടെ നല്‍കാതെ ജര്‍മനിയില്‍ വന്ന്‌ അപേക്ഷ നല്‍കുന്നതായാണ്‌ കാണുന്നത്‌.
ജര്‍മനിയില്‍ അഭയം തേടുന്നവരുടെ അപേക്ഷകളില്‍ റെക്കോഡ്‌ വര്‍ധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക