Image

ഉറങ്ങികിടന്ന ഗേ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ Published on 24 August, 2016
ഉറങ്ങികിടന്ന ഗേ  ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്
അറ്റ്‌ലാന്റ: അപ്പാര്‍ട്ട്‌മെന്റിലെ മുറിക്കകത്തു ഉറങ്ങി കിടക്കുകയായിരുന്ന പുരുഷ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്സില്‍ ജോര്‍ജിയായില്‍ നിന്നുള്ള 48 വയസ്സുക്കാരനെ ഫള്‍ട്ടന്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ആഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായത്.
ഫെബ്രുവരി 12ന് രാത്രി ജോലി കഴിഞ്ഞു റൂമില്‍ ഉറങ്ങുകയായിരുന്ന ആന്റണി ഗുഡന്‍, മാര്‍ക്വസ് റ്റോള്‍ബര്‍ട്ട് എന്നിവരുടെ ശരീരത്തിലേക്കാണ് മാര്‍ട്ടിന്‍ ബഌക്ക് വെല്‍ തിളച്ച വെള്ളം ഒഴിച്ചത്. വേദന കൊണ്ടു പിടഞ്ഞിരുന്ന ഇരുവരേയും കൈക്കു പിടിച്ചു ഉടനെ വീട്ടില്‍ നിന്നും പുറത്തുപോകാന്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗരതിക്കാര്‍ എന്ന അട്ടഹസിച്ചാണ് മാര്‍ട്ടില്‍ ഇവരോടു പുറത്തു പോകാന്‍ ആവശ്യപ്പെട്ടത്.
90 മിനിട്ടു നീണ്ടു നിന്ന വിധി പ്രഖ്യാപനമായിരുന്നു ജൂറിയുടേത്. പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.

80 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ജഡ്ജി മാര്‍ട്ടിനോടു പറഞ്ഞു. ഫെയ്റ്റ ക്രൈം എന്നാണ് ജഡ്ജി ഈ കേസ്സിനെ വിശേഷിപ്പിച്ചത്.
പൊള്ളലേറ്റ ദമ്പതിമാര്‍ക്ക് നീണ്ട ചികിത്സയും, പ്ലാസ്റ്റിക്ക് സര്‍ജറിയും വേണ്ടിവന്നിരുന്നു.
'ഹെയ്റ്റ് ക്രൈം ലൊ' നിലവില്‍ ഇല്ലാതിരുന്ന ജോര്‍ജിയായില്‍ മാര്‍ച്ച് മാസമാണ് ഈ നിയമം കൊണ്ടുവന്നത്.

വീടിനകത്തുണ്ടായിരുന്ന വലിയൊരു കലത്തില്‍ വെള്ളം നിറച്ചു മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് പ്രതി പ്രവര്‍ത്തിച്ചത്. സ്വവര്‍ഗ്ഗ വിവാഹിതരോട് വിദ്വേഷം വെച്ചുപുലര്‍ത്തിയിരുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു.

ഉറങ്ങികിടന്ന ഗേ  ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക