Image

ഭിന്നലിംഗക്കാരെ പിരിച്ചുവിടുന്നതിന് അവകാശമുണ്ട്- കോടതി

പി.പി.ചെറിയാന്‍ Published on 26 August, 2016
ഭിന്നലിംഗക്കാരെ പിരിച്ചുവിടുന്നതിന് അവകാശമുണ്ട്- കോടതി
മിഷിഗണ്‍: സ്ഥാപനങ്ങളില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിന് ഉടമസ്ഥര്‍ക്ക് അവകാശമുണ്ടെന്നും, ഇതു ഫെഡറല്‍ നിയമലംഘനമല്ലെന്നും മിഷിഗണ്‍ യു.എസ്. ഫെഡറല്‍ ജഡ്ജി സീന്‍ എഫ്. കോക്‌സ് ഉത്തരവിട്ടു.

ക്രിസ്ത്യന്‍ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്യൂണറല്‍ ഹോമില്‍ 2007ല്‍ പുരുഷനായി ജോലിയില്‍ പ്രവേശിച്ച് ആന്റണി സ്റ്റീഫന്‍ 2013 മുതല്‍ സ്ത്രീകളുടെ വേഷം ധരിച്ചു. ജോലിക്ക് ഹാജരാകുവാന്‍ തുടങ്ങിയതാണ് പിരിച്ചുവിടലില്‍ കലാശിച്ചത്. പേര്‍ എയ്മി എന്നാക്കി മാറ്റുകയും ചെയ്തു.

വേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുക എന്ന ദൗത്യമാണ്. ദൈവം തന്നെ ഏല്‍പിച്ചതെന്ന് വിശ്വസിക്കുന്ന ഫ്യൂണറല്‍ ഹോം ഡയറക്ടര്‍, ആന്റണിക്ക് പലപ്പോഴും മുന്നറിയിപ്പു നല്‍കിയിരുന്നു.

പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്നവരുമായി ഇടപെടുമ്പോള്‍ പുരുഷന്‍ സ്ത്രീവേഷം ധരിക്കുന്നത് ഉചിതമല്ലെന്ന് ഫ്യൂണറല്‍ ഹോം ഡയറക്ടര്‍, ആന്റണിയെ പറഞ്ഞു. ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എഴുതി ഒപ്പിട്ടു വ്യവസ്ഥയുടെ ലംഘനമാണിതെന്നും ചൂണ്ടികാട്ടിയിട്ടും വസ്ത്രധാരണത്തില്‍ മാറ്റം വരുത്താന്‍ ആന്റണി തയ്യാറായില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ പിരിച്ചുവിട്ടു. പിരിച്ചുവിടലിനെതിരെ ഈക്വല്‍ ഒപ്പര്‍ച്യൂണിറ്റി എപ്ലോയ്‌മെന്റ് കമ്മീഷനാണ് ആന്റണിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

 അമ്പതു പേജു വരുന്ന വിധിന്യായത്തില്‍ മതസ്വാതന്ത്ര്യം ബഹുമാനിക്കപ്പെടണമെന്നും, ഉടമസ്ഥന്റെ വിശ്വാസത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
റിലിജിയണ്‍ ലിബര്‍ട്ടിയുടെ വലിയൊരു വിജയമാണിതെന്ന ഡിഫന്‍ണ്ടിങ്ങ് ഫ്രീഡം വക്താവ് ഡഗ് വാര്‍ഡലൊ അഭിപ്രായപ്പെട്ടു.

ഭിന്നലിംഗക്കാരെ പിരിച്ചുവിടുന്നതിന് അവകാശമുണ്ട്- കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക