Image

യാത്രയ്‌ക്കിടയില്‍ മരിച്ച ഭാര്യയുടെ ജഡവും കൈക്കുഞ്ഞുമായി യുവാവിനെ കൊടുംകാട്ടില്‍ ഇറക്കിവിട്ടു

Published on 28 August, 2016
യാത്രയ്‌ക്കിടയില്‍ മരിച്ച ഭാര്യയുടെ ജഡവും കൈക്കുഞ്ഞുമായി യുവാവിനെ കൊടുംകാട്ടില്‍ ഇറക്കിവിട്ടു

ദാമോ: ബസ്‌ യാത്രയ്‌ക്കിടയില്‍ മരണപ്പെട്ട ഭാര്യയുടെ ജഡവും കൈക്കുഞ്ഞുമായി യുവാവിനെ കൊടുംകാട്ടില്‍ ഇറക്കിവി
ട്ടു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ്‌ ദാരുണമായ സംഭവം അരങ്ങേറിയത്‌. 

ഒഡീഷയില്‍ വാഹനം വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷയംബാധിച്ച്‌ മരിച്ച ഭാര്യയുടെ മൃതദേഹം തോളിലേറ്റി ദന മജി എന്നയാള്‍ കിലോമീറ്ററുകളോളം നടന്നതിന്‌ പിന്നാലെയാണ്‌ സമാനമായസംഭവം.

അസുഖബാധിതയായ ഭാര്യയുമായി ആശുപത്രിയില്‍ പോകുന്നതിന്‌ ബസില്‍ കയറിയതായിരുന്നു രാം സിങ്‌ ലോധി എന്ന മുപ്പതുകാരന്‍. അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഒപ്പമുണ്ടായിരുന്നു. 

യാത്രയ്‌ക്കിടയില്‍ ഭാര്യ അസുഖം മൂര്‍ച്ഛിച്ച്‌ മരണപ്പെടുകയായിരുന്നു.

ശവശരീരവുമായി ബസില്‍ നിന്ന്‌ ഇറങ്ങാന്‍ ബ
 സ്‌ കണ്ടക്ടര്‍ ആവശ്യപ്പെട്ടതോടെ  ഭാര്യയുടെ ശവശരീരവും താങ്ങിയെടുത്ത്‌ രാംസിങ്ങിന്‌ ബസിന്‌ പുറത്തിറങ്ങേണ്ടിവന്നു.

 കൈക്കുഞ്ഞും പ്രായമായ അമ്മയും ഭാര്യയുടെ മൃതദേഹവുമായി കൊടും കാട്ടിലാണ്‌ ബസ്‌ ജീവനക്കാര്‍ യുവാവിനെ ഇറക്കിവിട്ടത്‌. 

കനത്ത മഴയത്ത്‌ കാട്ടിനു നടുവിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദയനീയ സ്ഥിതി കണ്ട്‌   ഈ റോഡിലൂടെ കടന്നുപോവുകയായിരുന്ന മൃത്യുഞ്‌ജയ്‌ ഹസാരി, രാജേഷ്‌ പട്ടേല്‍ എന്നീ അഭിഭാഷകര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പോലീസ്‌ സ്ഥലത്തെത്തിയെങ്കിലുംഇവരെ സഹായിക്കാന്‍ തയ്യാറായില്ലെന്ന്‌ അഭിഭാഷകര്‍ പറയുന്നു. തുടര്‍ന്ന്‌ ഇവര്‍തന്നെ മൃതദേഹം കൊണ്ടുപോകുന്നതിന്‌ വാഹനം ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു.

പ്രസവത്തെ തുടര്‍ന്ന്‌ അസുഖ ബാധിതയായ യുവതിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി ചത്തര്‍പുരില്‍നിന്ന്‌ ദാമോയിലേയ്‌ക്ക്‌ കൊണ്ടുപോവുകയായിരുന്നു തങ്ങളെന്ന്‌ രാംസിങ്‌ ലോധിയുടെ അമ്മ പുനിയ ഭായ്‌ പറഞ്ഞു. 

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന്‌  ബസ്‌ പോലീസ്‌ പിടിച്ചെടുക്കുകയും ബസ്‌ ഡ്രൈവറെയും കണ്ടക്ടറെയും പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക