Image

ഒറ്റപ്പാലംകാറ്റ് (തമ്പി ആന്റണി)

Published on 30 August, 2016
ഒറ്റപ്പാലംകാറ്റ് (തമ്പി ആന്റണി)
തെമ്മാടി കുന്നിനു മുകളില്‍ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാര്‍മേഘങ്ങള്‍ തെക്കെന്‍കാറ്റില്‍ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ്­ ആ പ്രഖ്യാപനം ഉണ്ടായത്.

"ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ ­ഒന്നും പേടിക്കേണ്ട
ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ
വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും ".

കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ് വര്‍ക്കിചേട്ടന്‍റെ "വര്‍ക്കി ആന്‍ഡ്­ സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം ബോര്‍ഡില്ലങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേല്‍ക്കൂര പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടര്‍ന്നു പന്തലിച്ച വന്‍മരങ്ങളാണ്. ടാറിട്ട മെയിന്‍ റോഡില്‍നിന്ന് അല്‍പ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തില്‍ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണില്‍പെടാന്‍ ഒരു സാധ്യതയുമില്ല . തെമ്മാടിക്കുന്നിലെ താമസ്സക്കാര്‍ ഒരെളുപ്പത്തിനു പറയുന്ന പേരാ വര്‍ക്കിക്കട . അങ്ങോട്ടേക്കാണ് മുകുന്ദന്‍ പോയത് .ഇടിയും മഴയും വന്നപ്പോള്‍ ഒരു കാലന്‍ കുടയുമായി അതിന്റെ തിണ്ണയില്‍ കയറി അവിടെക്കിടന്ന പഴയ ബഞ്ചില്‍ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി അയാള്‍ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതില്‍ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവര്‍ക്കൊക്കെ തോന്നി. കാരണം ആ നാട്ടില്‍ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാള്‍ മുകുന്ദന്‍ മേനോനാണന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോള്‍ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാള്‍ കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു . അതില്‍ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയില്‍ ഒരു വര്‍ത്തമാനമൊക്കെ ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം . ഒറ്റപാലാമായതു ക്കൊണ്ട് മേനോന്‍ അല്ലെങ്കില്‍ നായര്‍ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാര്‍ക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആര്‍ക്കും ഒരൂഹവുമില്ല. കാണാന്‍ ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നില്‍ ആകെ പരന്നിട്ടുണ്ട് .

"ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേര്‍ച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ.

അതു റ്റീ ഷോപ്പ് ഓണര്‍ വര്‍ക്കിചേട്ടന്‍ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവള്‍ പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിന്‍റെ ലുക്ക് ആണ് എന്നൊരു സംസാരം എങ്ങനെയോ പടര്‍ന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷന്‍ കുട്ടികള്‍മാത്രമാണ്

"അവള്‍ നടന്നാല്‍ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവള്‍ നടക്കുബോള്‍ ആ ന്യുജെനറേഷന്‍ പിന്നാമ്പുറങ്ങളില്‍ പാടുന്നത് . അബലത്തില്‍ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവള്‍ പതുക്കെ ശ്രഗാരഭാവത്തില്‍ അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ് വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തില്‍ മൂത്ത കുട്ടി ഒരു പ്രസ്ഥാവന ഇറക്കി.

" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് " "

അവള്‍ക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷന്‍ കുട്ടികള്‍ പറയുന്നത് ഈ നീര്‍ക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലന്നാണ്. അതും വര്‍ക്കി ആന്‍ഡ്­ സണ്‍സ റ്റീ ഷോപ്പില്‍ ഇരുന്നുകൊണ്ട് . അതിന്‍റെ അര്‍ഥം എന്താണെന്ന് വര്‍ക്കിച്ചേട്ടന്‍ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമന്‍ കേട്ടഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദന്‍ അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ കാത്തിക്കുകയായിരുന്നു . ഉത്തമന്‍ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടില്‍ കണക്കുബുക്കില്‍ മുഖം കുനിച്ചിരുന്നു. അല്ലെങ്കില്‍ത്തന്നെ വല്ല്യപ്പന്‍റെ പ്രായമുള്ള വര്‍ക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ ശക്തിയായി റ്റീ ഷോപ്പിന്‍റെ മുറ്റത്തുടെ കാറ്റത്ത്­ ചെരിഞ്ഞു പെയിതു. വെള്ളം വരാന്തയിലേക്ക്­ ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത് . മുകുന്ദന്‍ കുടയും നിവര്‍ത്തി ഓടിപ്പോയി അതില്‍ കയറി. അയാള്‍ ആ നാട്ടിലെ ഒരു ഫ്രീലാന്‍സ െ്രെഡവര്‍ ആണെന്ന കാര്യം അപ്പോഴാണ്­ ഓര്‍ത്തത്­ . ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോള്‍ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദന്‍ പോയപ്പോഴാണ് ഒരു സമാധാനമായത് . ഉത്തമനറിയാം വര്‍ക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല . എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .

" അവള്‍ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികള്‍ ഒന്നും അത്ര ശരിയല്ല എന്‍റെ വര്‍ക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞ്ഞാട്ടക്കാരാ "

എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേള്‍ക്കാത്തതായി ഭാവിച്ചതാ . അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലായി. തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാന്‍ തുടങ്ങിയപ്പോഴേ വര്‍ക്കിച്ചേട്ടന്‍ വീണ്ടും വിളിച്ചു .

" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിന്‍റെ അച്ഛന്‍ മാധവന്‍നായരുടെ പറ്റു കൂടി കൂടി വരുവാ. "

അതൂടെ കേട്ടപ്പോള്‍ ഉത്തമന്റെ നടത്തത്തിനു അറിയാതെ അല്‍പ്പം വേ ഗത കൂടി. ഇടക്കിടെ വര്‍ക്കിചേട്ടന്‍റെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല . അതും കോളേജില്‍നിന്നു വരുന്ന വഴി വൈകുന്നേരങ്ങളില്‍ മാത്രം. അതിനൊക്കെ അയാള്‍ കൃത്യമായി ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ " വര്‍ക്കി ആന്‍ഡ്­ സണ്‍സ് "ടീ ഷോപ്പില്‍ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കില്‍ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വര്‍ത്തമാനം പറയാനും പത്രത്തില്‍ നോക്കി ചൂടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തില്‍ മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാര്‍ക്കാണങ്കില്‍ മലമുകളില്‍തന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദര്‍. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കില്‍ ഏതു പ്രസ്ഥാനത്തിനും മുബില്‍ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കില്‍ കാല്‍നടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി തെങ്ങേ കേറാന്‍പോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ . ഇടക്ക് അയാള്‍ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തന്‍റെ കുഞ്ഞാടുകളുടെ തനിനിറം കാണാന്‍ . എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്­ .

" എടാ മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ."
എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോള്‍ ഒരു കുഞ്ഞാടു പറഞ്ഞുപോലും .

"അച്ഛന്‍ അള്‍ത്താരയില്‍ നിന്ന് ആകാശത്തോട്ടു നോക്കി പാനം ചെയ്യുന്നു ഞങ്ങള്‍ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി കുടിക്കുന്നു".

അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു .എന്നാലും അച്ഛന്‍റെ ഈ സന്ദര്‍ശനത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവര്‍ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദര്‍ ഇടെക്കിടെ അവിടെ വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാല്‍ പരദൂഷണം വര്‍ക്കികടയില്‍നിന്നു വീണുകിട്ടുന്ന ചൂടുള്ള വാര്‍ത്തകളാ കേട്ടോ .

ചിലപ്പോള്‍ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകള്‍ക്ക് ഈ കുടിയേറ്റക്കാര്‍ എന്ന പേരുണ്ടായത് എന്നുപോലും.

അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം . അല്ലെങ്കില്‍ വര്‍ക്കിചേട്ടന്‍ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കില്‍ പരദൂഷണത്തിന്‍റെ ഉപജ്ഞാതാവാണ് . വേണമെങ്കില്‍ അതില്‍ത്തന്നെ ഒരു ഡോക്ടര്‍ ഡിഗ്രി കൊടുക്കാം . അതാണ്­ പ്രകൃതം. പിറ്റേദിവസവും ഉത്തമന്‍ പതിവുപോലെ കോളജില്‍ നിന്ന് വരുന്ന വഴി തെമ്മാടിക്കുന്നു കവലയില്‍ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് . ഉത്തമനെ കണ്ടപ്പോഴേ വര്‍ക്കിചേട്ടന്‍ ആദ്യം ചോദിച്ചത് മുകുന്ദന്‍റെ കാര്യമാണ് ..

" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ വല്ലതുമറിഞ്ഞോ"

" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാന്‍ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാന്‍ പറ്റുമോ "

" അതല്ലടാ അവളു പോയതിന്­ എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല "

അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതില്‍ അര്‍ഥമില്ല . എന്നും രാവില വര്‍ക്കികടയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍നിനു കിട്ടുന്ന പല കാര്യങ്ങളും അയാള്‍ക്ക്­ പൂര്‍ണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തന്‍റെ അടുത്താണ് . എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോള്‍ തന്‍റെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ അടുത്ത ചോദ്യം വന്നു. അതും തീര്‍ത്തും അപ്രതീഷിതമായ ഒരു മിസൈല്‍ തന്നെ ആയിരുന്നു .

" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ . അവര്‍ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി ."

ലെസ്ബ്യന്‍ എന്നാണ് ചേട്ടന്‍ ഉദ്ദേശിച്ചത് എന്ന് മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വര്‍ക്കിയച്ചായാന്‍ ലോക കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തര്‍ദേശീയ കാര്യങ്ങള്‍ ഇടെക്കിടെ ചര്‍ച്ചക്കു വരാറുണ്ട്. അതിനൊന്നും ഉത്തമന്‍ സാധാരണ ചെവികൊടുക്കാറില്ല. അതൊക്കെ ഇടക്കിടെ ശ്രദ്ധിക്കണ്ടതായിരുന്നു എന്നൊരു തോന്നല്‍ അപ്പോഴാണ്­ ഉണ്ടായത് .എന്നാലും ഇനി എങ്ങനെയാ വര്‍ക്കിചേട്ടനെ ഒന്നു പറഞ്ഞു മനസിലാക്കുക . ഉത്തമന്‍ ആകെ ധര്‍മ്മസങ്കടത്തിലായി. എന്നാലും എങ്ങും തൊടാതെ ഒന്നു പറഞ്ഞുനോക്കി .

" ഞാനും കേട്ടിട്ടുണ്ട് ലെബനീസ് അല്ല ലെസ്ബിയെന്‍ എന്നോ മറ്റോ ആണ്. പെണ്ണുങ്ങള്‍ മാത്രമല്ല അങ്ങനെയുള്ള ആണുങ്ങളുമുണ്ട് "."
" അതൊക്കെ ഒള്ളതാ അല്ലെ. അപ്പം അവര്‍ക്ക് കുട്ടികള്‍ വേണ്ടേ. ഇനി അതിനും വല്ല കുറുക്കുവഴിയുമുണ്ടോ '

വര്‍ക്കിച്ചേട്ടന് ആകാംഷ കൂടി കൂടിവന്നു. ഉടനെയെങ്ങും വിടുന്ന ലക്ഷണമില്ല . വീണ്ടും ലെസ്ബിയെനെ തന്നെ പിടിച്ചു. ഉത്തമന്‍ വിഷയം ഒന്നു മാറ്റിപ്പിടിക്കാന്‍ നോക്കി .

" ത്രിവേണി പോയത് അവരുതമ്മില്‍ ചേരാത്തതുകൊണ്ടാനന്നാ മാണിക്കതാഴത്തച്ചന്‍ പറഞ്ഞത് . അവസാനം അവരുടെ വീട്ടുകാരുതന്നെയാ അച്ഛനെകൂടെ മാദ്ധ്യസ്ഥനായി വിളിച്ചത് "

അച്ഛന്‍റെ പേരു ഉത്തമന്‍ മനപ്പൂര്‍വം വലിച്ചിട്ടതാണ് . അതിന്‍റെ സത്യാവസ്ഥയൊ ന്നും അവനും അറിയില്ലായിരുന്നു. എന്നാലും തല്‍ക്കാലം ഒന്നു പിടിച്ചുനില്‍ക്കണമെല്ലോ. ആ നാട്ടില്‍ ആര്‍ക്കെങ്കിലും അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അത് ഫാദര്‍. മാണിക്കതാഴാത്തച്ചനോടാ . അതുകൊണ്ട് വര്‍ക്കിചേട്ടന്‍ ഒന്നടങ്ങിയെന്നു തോന്നി. പക്ഷെ അതൊരു തെറ്റിധാരണയായിരുന്നുവെന്ന് അടുത്ത ചോദ്യത്തില്‍നിന്നാണ് മനസിലായത്.

" നീ എന്നാലും മുകുന്ദനോട് വിശദമായി ഒന്നു സംസാരിക്കണം . എനിക്കു തോന്നുന്നത് നീ നേരത്തെ പറഞ്ഞില്ല ലബനീസിയം അതുതനെയാന്നാ '

"ലബനീസിയം അല്ല ചേട്ടാ ലെസ്ബിയന്‍ . ആണുങ്ങളാണങ്കില്‍ ഗയിസം എന്നും പറയും .അവരു തമ്മില്‍ കല്ല്യാണം കഴിക്കുന്നതൊക്കെ അവെടൊക്കെ സാധാരണ കാര്യമാ "

" കര്‍ത്താവേ അച്ഛനുംകൂടി അറിഞ്ഞോണ്ടാണോ ഇതൊക്കെ . ഇനി അച്ചനിങ്ങോട്ടു വരട്ടെ വിശദമായിട്ട് ഒന്നു ചോദിക്കാം "

അതുമിക്കവാറും വെളുക്കാന്‍ തേച്ചതു പാണ്ടായതുപോലെയായി . അച്ഛനാകാന്‍ പോകുന്നവരും ചിലരൊക്കെ അങ്ങനയാണന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുകൊണ്ട് അതു തനിക്കുതെന്നെ പാരയാകും. പാവം കത്തനാര്‍ ഇതൊന്നും ഒരുപക്ഷെ അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയിപ്പം ഈ ഊരാ കുരിക്കില്‍നിന്ന് എങ്ങനെ രക്ഷപെടാം എന്നുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കണമെല്ലോ. വെറുതെ മാണിക്കത്താഴാത്തച്ചനെ ഇവി ടെ പിടിച്ചിടണ്ടായിരുന്നു. അതിനൊരു പോം വഴി എന്നോളം ഉത്തമന്‍ പറഞ്ഞു.

" അയ്യോ വര്‍ക്കിച്ചേട്ടന്‍ ഒന്നും ചോദിക്കേണ്ട നാളെ ഞാന്‍ അങ്ങേരെ നേരിട്ടു കാണുന്നുണ്ട് . കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചു പറയാം "

"എന്നാപ്പിന്നെ അതാ നല്ലത് നീ നാളെ വരുബോള്‍ എല്ലാം പറഞ്ഞാ മതി. പിന്നെ മാധവാന്‍നായരുടെ പറ്റിന്‍റെ കാര്യംകൂടി മറക്കേണ്ട. അതും നീതന്നെ ചോദിച്ചാ മതി . ഞാനാരോടും ഒന്നും പറഞ്ഞു മുഷിയുന്നില്ല "

ഉത്തമന് ശ്വാസം നേരെവീണെങ്കിലും വര്‍ക്കിച്ചേട്ടന്‍റെ ഈ പുണ്യാലച്ചന്‍ സ്വഭാവമാ ഒട്ടും പിടിക്കാത്തത് . സകല ഗുലുമാലും ഒപ്പിച്ചിട്ട് തന്ത്രപൂര്‍വ്വം ഒറ്റ മുങ്ങലാ. കേരളത്തിലെ ചില രാഷ്ട്രീയക്കാരുടെ തനി സ്വരൂപമാ .ഉത്തമന്‍ യാത്ര പറഞ്ഞിട്ട് ഉടനെ അവിടുന്നിറങ്ങി. നടപ്പിന് അറിയാതെതന്നെ അല്‍പ്പംകൂടി വേഗത കൂടി . തെമ്മാടിക്കുന്നിലെ ആകാശം വീണ്ടും ഇരുണ്ടുവന്നു. തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വരികയായിരുന്നു . അപ്പോഴാണ്­ മുകുന്ദ ന്‍ പറഞ്ഞതൊര്‍ത്തത്. ഈ കാറ്റും അത്ര പേ ടിക്കാനൊന്നുമില്ല ഒറ്റപ്പാലം കാറ്റുതന്നെ. എന്നാലും മഴ പിന്നെയും ശക്തി ആര്‍ജിച്ചുകൊണ്ടിരുന്നു. ഉത്തമന്‍ തിരിഞ്ഞുനോക്കാതെ വേഗത്തില്‍ നടന്നു .

രണ്ടു ദിവസം കഴിഞ്ഞ് മാനം തെളിഞ്ഞുനിന്ന ഒരു സന്ധ്യക്കാണ്­ മുകുന്ദന്‍ ദൂരെയോട്ടം കഴിഞ്ഞു വന്നത് . പതിവു തെറ്റിക്കാതെ ചായകുടിക്കാന്‍ വര്‍ക്കിക്കടയിലേക്കു കയറി . പരദൂഷണം വര്‍ക്കിച്ചേട്ടന്‍ അങ്ങനെ കാത്തിരുന്ന ഒരു ഇരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ചു . ആദ്യം മുകുന്ദന്‍ എന്തെങ്കിലും പറയുമോന്നറിയാന്‍ ഒന്നു വെയിറ്റ് ചെയ് തു . മുഖത്തിനാണങ്കില്‍ ഒരു ഭാവ വ്യത്യാസവും ഇല്ല .ചായയും പരിപ്പുവടയും ഓര്‍ഡര്‍ പ്രകാരം മേശപ്പുറത്തു വിളബി .അവസാനംക്ഷമകെട്ടിട്ടാണ് വര്‍ക്കിച്ചേട്ടന്‍ ചോദിച്ചത് .

" എടാ മുകുന്ദ ­ ആ പെങ്കൊച്ചിനെതെന്തു പറ്റി . അങ്ങനെ കുറ്റീം പറിച്ചു പോകാനുള്ളതാണോ ഈ കല്ല്യാണം എന്നൊക്കെ പറയുന്നത് "

മുകുന്ദന്‍റെ പഷം ചേര്‍ന്ന് ത്രിവേണിയുടെ എന്തെങ്കിലും പുതിയ ന്യുസ് കിട്ടണം . അതിനുള്ള ഒരു നബരാണ് വര്‍ക്കിച്ചേട്ടന്‍ അവിടെ കളിച്ചത് . പക്ഷെ സംഗതി ചീറ്റിപ്പോയി.

മുകുന്ദന്‍ പരിപ്പുവട കാറു മുറാന്നു കടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ മറുപടി പറഞ്ഞു .

" കുഴപ്പം എന്‍റെതു തന്നാ . അതൊന്നും പറഞ്ഞാ വര്‍ക്കിചെട്ടനു മനസിലാവില്ല "

അല്ലെങ്കിലും തനിക്കു മനസിലാകാത്ത ഒരുപാടു കാര്യ ങ്ങളുണ്ട് ഈ ഭൂമിമലയാളത്തില്‍ . ചില നേരങ്ങളില്‍ എന്തെങ്കിലും ചോദിക്കുബോള്‍ ഒന്നുംമിണ്ടാതെ ഉത്തമന്‍റെ ഒരു നോട്ടമുണ്ട്. അതിന്‍റെ ഗുട്ടന്‍സും അയാള്‍ക്ക്­ അപ്പോഴാണ്­ മനസിലായത് . എന്നാലും വര്‍ക്കിച്ചേട്ടന്‍ ഉത്തമന്‍ പറഞ്ഞ കാര്യംമാത്രം മറന്നിട്ടില്ല . അമേരിക്കെലോക്കെ അങ്ങനെയുള്ള ആണുങ്ങളും ഉണ്ടെന്ന് . എന്നിട്ട് സ്വയം നെടുവീര്‍പ്പിട്ടുകൊണ്ട് ഒരാത്മഗതം

" നമ്മടെ തെമ്മാടികുന്നും പുരോഗമിക്കുന്നുണ്ട് . കര്‍ത്താവേ ഇനി എന്തൊക്കെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു."

മുകുന്ദന്‍ ഒന്നും കേട്ടില്ല എന്ന മട്ടില്‍ മിണ്ടാതെ ചായ കുടിച്ചിട്ട് മുറ്റത്തേക്കിറങ്ങി . നിരത്തു കടന്ന് ദൂരേക്കു നടന്നകന്നു . അപ്പോള്‍ വീണ്ടും തെക്കുനിന്നുള്ള കാറ്റിന് ശക്തി കൂടി കൂടി വന്നു. അയാള്‍ അറിയാതെ അയാള്‍ക്കിഷ്ടപ്പെട്ട ആ പഴെയ സിനിമാഗാനം ഒന്നുകൂടി മൂളിപ്പോയി .

കാറ്റുവന്നു കള്ളനെപോലെ
കാട്ടുമുല്ലെക്കൊരുമ്മകൊടുത്തു
കാമുകനെ പോ­ലെ.. 
ഒറ്റപ്പാലംകാറ്റ് (തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക