ഇല്ലൊരിക്കലുമൊടുങ്ങയില്ലാ
ചന്തകളുമറവുശാലകളും;
ഇല്ലൊരിക്കലും
നിലയ്‌ക്കയില്ലാ
വെടിയൊച്ചകളും
സൈറനുകളും;
എത്രയെത്രവെള്ളരിപ്പിറാവുകള്‍
പറന്നാലും പിന്നെയും
പിന്നെയും
ഒഴുകുന്നതു ചോരയാം മിഴിനീരാം;
പിഞ്ചുന്നതു നെഞ്ചകമാം;
വേവതു
തലച്ചോറാം;
പിഴുവതു നാവാവാം;
ഉരിഞ്ഞു മാറ്റുവതു
തൊലിയോടൊട്ടിയ
ചേലകളാം;
ശിരസ്സിലാഞ്ഞു തറപ്പതു മുള്‍ക്കിരീടമാം;
തോളിലേറ്റുവതു
വന്മരക്കുരിശാം.
ദേവപുത്രനു
കുരിശേറിയതു
മാനവരക്ഷയ്‌ക്കെന്നുുള്ള
രക്ഷാകരമേന്മയേലുമണിയാം;
ഈ കേവലനാം
ഞാനണിയും
മുള്‍ക്കിരീടമാര്‍ക്കുവേണ്ടി?
ഈ വെറുമൊരേകഹൃദയനാമെന്‍
മുഖത്തേ
യ്‌ക്കു വീണ
സഹജരുടെ
തുുപ്പലാര്‍ക്കുവേണ്ടി?
പേശീബലമികഴ്‌ന്നയെന്‍
മലയാളപാരമ്പര്യഗാത്രമേല്‍ക്കും
ചാട്ടവാറടി
യെന്തിനുവേണ്ടി?
ഏതോ ജന്മപാപദുരിതമെന്നോ-
ഏതോ
പുനര്‍ജ്ജന്മേശ്വരലീലയെന്നോ!
എന്നെപ്പിളര്‍ത്തിയൊഴുകുന്നതു
ചോരയല്ലോ
മിഴിനീരല്ലോ;
പിഞ്ചുന്നതു നെഞ്ചകമല്ലോ;
വേവതു തലച്ചോറല്ലോ;
പിഴുവതു
നാവല്ലോ;
ഉരിഞ്ഞു മാറ്റുവതു
തൊലിയോടൊട്ടിയ ചേലകളല്ലോ;
ശിരസ്സിലാഞ്ഞു
തറപ്പതു മുള്‍ക്കിരീടമല്ലോ;
തോളിലേറ്റുവതു വന്മരക്കുരിശല്ലോ.
എവിടെയെന്‍
വേറോനിക്ക?
എവിടെയെന്‍ രാധ?
എവിടെയെന്‍ മേരി?
മേരിയും വേറോനിക്കയും
രാധയും
ഒന്നാം നീയല്ലോയെന്‍
പ്രണയതീര്‍ത്ഥാടനപ്പട്ടുറുമാലുകള്‍
നീയല്ലോ ഈ
അധുനാതനമാം
വലന്റൈന്‍ ഡേകള്‍ക്കും മുമ്പേയെന്നില്‍
കരുണാജലം പകര്‍ന്ന
പ്രേമഭിക്ഷുകി;
നീയല്ലോയെന്‍ ജലഭരണികളില്‍
വീഞ്ഞു നിറച്ച
സ്‌്രതീശക്തി;
നീയല്ലോയെന്‍ ആത്മസഖി ;
നീ മാത്രമെന്നുമെന്നാത്മാനുരാഗം
..
നീയെന്റെ ഭുജബലമല്ലാ തിരഞ്ഞത്;
നീ തേടിയതെന്‍ ആകാര
സൗഷ്‌ഠവമല്ലാ;
നീയെന്‍ പഞ്ചാര വാഗ്‌വൈഭവത്തിനല്ലാ കാതോര്‍ത്തത്;
നീയെന്‍
കുഞ്ഞുണ്ണിപ്പൊക്കത്തെയും,
നീയെന്‍ ഓവീ വിജയ ശുഷ്‌ക ഗാത്രത്തെയും
നീയെന്‍
ചങ്ങമ്പുഴ ഭൗതിക വീഴ്‌ച്ചകളെയും
നീയെന്‍ ഓയെന്‍ വീ താപങ്ങളെയും
നീയെന്‍
അയ്യപ്പദാരിര്ര്യങ്ങളെയും
മനസ്സാവരിച്ച ഗാന്ധിഭക്ത;
നീയെന്‍ മദര്‍ തെരേസാ
കരുണ;
നീയെന്‍ തൂവെണ്‍സ്‌ത്രൈണമാനസ്സി;
നീ.. നീ മാത്രമെന്‍ പ്രണയപുണ്യ ദിന
നിത്യത;
വലന്റൈന്‍ ഡേകള്‍ പിറക്കും മുമ്പേ-
യെന്‍ നിത്യ വേറോണിക്ക
നീ,
എന്‍ നിത്യ രാധ നീ,
എന്‍ നിത്യ മേരി നീ;
പരിശുദ്ധാത്മാ മണവാട്ടി
നീ;
കള്ളക്കണ്ണന്നാത്മരാധ നീ;
ദേവപുത്രന്നുയിര്‍പ്പിലെ ആദ്യ സുദര്‍ശനം
നീ..
എന്നെ ദൈവമാക്കിയോള്‍; എന്റെ ദേവം നീ.