Image

പ്രവാസി മലയാളി കുടിയേറ്റത്തിന്‌ പ്രചോദനമായത്‌ `കോഴഞ്ചേരി പ്രവാസികള്‍': പ്രൊഫ. പി.ജെ. കുര്യന്‍

അനില്‍ പെണ്ണുക്കര Published on 12 February, 2012
പ്രവാസി മലയാളി കുടിയേറ്റത്തിന്‌ പ്രചോദനമായത്‌ `കോഴഞ്ചേരി പ്രവാസികള്‍': പ്രൊഫ. പി.ജെ. കുര്യന്‍
വിദേശ കുടിയേറ്റത്തിന്‌ മലയാളികളെ ഒന്നടങ്കം പ്രേരിപ്പിച്ചതും വിദേശത്തെ ജോലി സാദ്ധ്യതയെ കേരളക്കരയെ അറയിച്ചതും കോഴഞ്ചേരിയിലെ ആദ്യകാല വിദേശ കുടിയേറ്റ മലയാളികളായിരുന്നുവെന്ന്‌ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി പ്രസ്‌താവിച്ചു.

പത്താമത്‌ കോഴഞ്ചേരി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രി. വിദേശ കുടിയേറ്റം പ്രധാനമായും 1960 കളില്‍ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു. കോഴഞ്ചേരി, തടിയൂര്‍, കുറിയന്നൂര്‍, കുമ്പനാട്‌ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ്‌ ഈ കാലഘട്ടത്തില്‍ ഈ സ്ഥലങ്ങളിലേക്ക്‌ ജോലി തേടിപ്പോയത്‌. ഇത്‌ കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിലുള്ളവര്‍ക്ക്‌ പ്രചോദനമായി. പിന്നീടത്‌ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുകയായിരുന്നു. പക്ഷെ, കാലങ്ങള്‍ കഴിഞ്ഞിട്ടും കോഴഞ്ചേരിയും, പരിസര പ്രദേശങ്ങളും വികസനത്തിന്റെ പാതയിലേക്ക്‌ വന്നിട്ടില്ല. കോഴഞ്ചേരിക്ക്‌ ശേഷമുണ്ടായ പത്തനംതിട്ട ഇന്ന്‌ ജില്ലാ ആസ്ഥാനമായി. കോഴഞ്ചേരി താലൂക്ക്‌ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. കോഴഞ്ചേരിയുടെ വികസനത്തിനും സമീപ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന വികസന പദ്ധതികള്‍ക്കുമെല്ലാം പ്രവാസി മലയാളികളുടെ പരിപൂര്‍ണ്ണ പിന്തുണ ഉണ്ടാകണമെന്നും പ്രൊഫ. പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു.

കോഴഞ്ചേരി സംഗമം പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഫോമാ നേതാക്കളായ സജി ഏബ്രഹാം, അനിയന്‍ ജോര്‍ജ്‌, മോന്‍സി വര്‍ഗീസ്‌, തോമസ്‌ ഹൂസ്റ്റണ്‍, അനിയന്‍ മൂലയില്‍, പി.ടി. അലക്‌സാണ്ടര്‍, വി.ടി. മാത്യു, കുര്യന്‍ മടയ്‌ക്കല്‍, അനിയന്‍ മുളമൂട്ടില്‍, സുജിത്ത്‌ മൂലയില്‍, ബാബു ജോര്‍ജ്‌, ചന്ദ്രശേഖര കുറുപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഉദ്‌ഘാടന സമ്മേളനത്തിനുശേഷം ഏഷ്യാനെറ്റ്‌ ഫെയിം രമേഷ്‌ പിഷാരടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജന്‍ പള്ളുരുത്തി, ദേവിചന്ദന, പ്രേംകുമാര്‍, രോഹിണി ആര്‍ നായര്‍, വീണാ ലക്ഷ്‌മി എന്നിവര്‍ നയിച്ച മെഗാഷോയും നടന്നു.
പ്രവാസി മലയാളി കുടിയേറ്റത്തിന്‌ പ്രചോദനമായത്‌ `കോഴഞ്ചേരി പ്രവാസികള്‍': പ്രൊഫ. പി.ജെ. കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക