Image

ഫൊക്കാന: ഒരു മത്സരത്തിന്റെ പാഠഭേദങ്ങള്‍ (ഡോ നന്ദകുമാര്‍, ചാണയില്‍)

ഡോ നന്ദകുമാര്‍, ചാണയില്‍ Published on 18 October, 2016
ഫൊക്കാന: ഒരു മത്സരത്തിന്റെ പാഠഭേദങ്ങള്‍ (ഡോ നന്ദകുമാര്‍, ചാണയില്‍)
ഫൊക്കാനയുടെ പത്തൊമ്പാതാം കണ്‍വെന്‍ഷനില്‍ അലസിപ്പിരിഞ്ഞ ജനറല്‍ ബോഡിയോഗം ഫിലഡല്‍ഫിയയില്‍ വീണ്ടും കൂടിയപ്പോള്‍ ഏവര്‍ക്കും ആശങ്കയും ആകുലതകളും ആയിരുന്നു. കാരണം, രണ്ടു മത്സരാര്‍ത്ഥികളും മറ്റു നേതാക്കളും തമ്മിലുള്ള അനുരഞ്ജനശ്രമങ്ങള്‍ ഫലപ്രദമാകാത്ത മട്ടിലായിരുന്നു, തിരഞ്ഞെടുപ്പു ദിവസംവരെ.

സാന്ദര്‍ഭികമായി പറയട്ടെ ശ്രീ. മാധവന്‍ നായര്‍ എന്നെ വോട്ടിനായി സമീപിച്ചപ്പോള്‍, നില നിന്നിരുന്ന ചുറ്റുപാടില്‍ ഒരു മത്സരം ഒഴിവാക്കിക്കൂടെ എന്നു് ആരാഞ്ഞിരുന്നു. രണ്ടായിരത്തി ആറില്‍ഫ്‌ളോറിഡയില്‍ സംഭവിച്ചതുപോലുള്ള ഒരു പിളര്‍പ്പ് വീണ്ടും സംഭവിക്കുമോ എന്നുവരെ പലര്‍ക്കും സന്ദേഹമുണ്ടായിരുന്നു.

ഒക്ടോബര്‍ പതിനഞ്ചാംതിയ്യതി ഏകദേശം 11.40 രാവിലെ തുടങ്ങിയ 126 സമ്മതിദായകരുടെ യോഗം ഒരു ദുര്യോഗവും ദുര്‍യോഗവും ആയി കലാശിക്കുമായിരുന്നു. ആത്മസംയമനവും നിയന്ത്രണവും നശിച്ച ഒട്ടേറെ ഫൊക്കാന നേതാക്കളുടെ പോരാട്ടം കോഴിപ്പോരിനെപോലും ഉശിരില്‍ വെല്ലുന്നതായിരുന്നു.

അമേരിക്കക്കാരായ സെക്യുരിറ്റി ഗാര്‍ഡുമാരെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണു് ഡെലിഗേറ്റ്‌സിനു അവിടെ കാണാന്‍ കഴിഞ്ഞത്. സെക്യൂരിറ്റി ഗാര്‍ഡുമാരുടെ നിരന്തര ഇടപെടലുകളുണ്ടായിട്ടും വേലായുധന്മാര്‍അടങ്ങുന്ന മട്ടില്ലായിരുന്നു. അഹോ, കഷ്ടം ! എന്നല്ലാതെ എന്തു പറയാന്‍.

അങ്ങനെ, രംഗം ചൂടു പിടിച്ചിരിക്കുന്ന സമയത്താണുഎല്ലാവരേയും അതിശയിപ്പിക്കുമാറു്് പ്രസിഡണ്ട് സ്ഥാനത്തിനുള്ള മത്സരത്തില്‍ നിന്നു പിന്‍ മാറുന്നുവെന്ന ശ്രീ മാധവന്‍ നായരുടെ പ്രസ്താവന ഉണ്ടായത്. ഈ പ്രവര്‍ത്തിയിലൂടെ യഥാര്‍ത്ഥ വിജയി താന്‍തന്നെ എന്നു്ശ്രീ മാധവന്‍ നായര്‍ തെളിയിച്ചു. അദ്ദേഹത്തിന്റെ മനോധര്‍മ്മം പ്രശംസനീയമാണു്; അനുമോദനാര്‍ഹമാണു്. വിശിഷ്യ, അനുകരണീയവും.

ഒരു പക്ഷെ, ജയിച്ചേക്കാമായിരുന്ന ഒരു മത്സരത്തില്‍ നിന്നു് പിന്‍ മാറുക എന്ന കര്‍ത്തവ്യം ഒരു സംഘടനയുടെഭാവിയെ ലാക്കാക്കുന്ന ഒരു നല്ല മനസ്സിനേ സാധിക്കു. പ്രത്യേകിച്ചും മിക്കവര്‍ക്കും അധികാരസ്ഥാനങ്ങളില്‍ കടിച്ച് തൂങ്ങി നില്‍ക്കാനാണല്ലോ ദുരയും, ത്വരയും. ആവേശത്തിമരത്തില്‍ ഒരു ഭാരവാഹി എന്താണു പറയുന്നത് എന്നാലോചിക്കാതെ, ശ്രീ. മാധവന്‍ നായരെ രണ്ടായിരത്തിപതിനെട്ടിലെ പ്രസിഡണ്ടായി അവരോധിക്കാനുള്ള നിര്‍ദ്ദേശം പോലും മുമ്പോട്ട് വച്ചത് ഡെലിഗേറ്റുകളെ അമ്പരപ്പിച്ചുകളഞ്ഞു.

അടുത്ത രണ്ടു കൊല്ലത്തേക്ക് ഫൊക്കാന എന്ന മഹാപ്രസ്ഥാനത്തെസേവിക്കാന്‍ അവസരം കിട്ടിയ നേത്രുനിര സ്വാര്‍ത്ഥതാല്‍പ്പര്യത്തിനു് സംഘടനയെ ഉപയോഗിക്കാതെ, വടക്കന്‍ അമേരിക്കന്‍ മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നു് പ്രത്യാശിക്കട്ടെ.

കേരളത്തില്‍ കണ്‍വെന്‍ഷനുകള്‍ നടത്തലും സ്റ്റേജില്‍ തള്ളിക്കേറി, തിക്കിത്തിരക്കി മന്ത്രിമാരോടൊപ്പം ഫോട്ടോ എടുക്കലും കണ്‍വെന്‍ഷനുകളില്‍ താര നിരകകളേയും, രാഷ്ട്രീയക്കാരേയും അണിനിരത്തി പൊതുമുതല്‍ ധൂര്‍ത്തടിക്കലുമല്ല ഫൊക്കാനയെ പരിപോഷിപ്പിക്കുന്നതെന്ന ഭൂതോദയം ഈ നേത്രുനിരക്കെങ്കിലും ഉണ്ടാകട്ടെ എന്നും ആഗ്രഹിച്ചുപോകുന്നു.

മത്സരത്തില്‍ തോറ്റവരേയോ, പിന്‍മാറിയവരേയോ, സാധാരണമട്ടില്‍ കൂടെ നിന്നവര്‍പോലും സ്മരിക്കുക പതിവില്ലാത്തതിനാലാണു് ഈ കുറിപ്പെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. ശ്രീ മാധവന്‍ നായര്‍ കാണിച്ച ഈ സന്മനസ്സിനു ഫൊക്കാനയുടെ ഒരു ശുഭകാംക്ഷി എന്ന നിലയില്‍ പ്രണാമം അര്‍പ്പിക്കട്ടെ. ഫൊക്കാനയുടെ അഭിവ്രുദ്ധി കാംക്ഷിച്ച് കൊണ്ടു് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. 
Join WhatsApp News
Ponmelil Abraham 2016-10-19 03:33:38
A true sense of leadership and humility.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക