Image

സോളാര്‍ ഇംപള്‍സ് 2 സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരികെയെത്തി

Published on 25 November, 2016
സോളാര്‍ ഇംപള്‍സ് 2 സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരികെയെത്തി

  സൂറിച്ച്: ആദ്യ സോളാര്‍ വിമാനം സോളാര്‍ ഇംപള്‍സ് 2 സ്വിറ്റ്‌സര്‍ലന്‍ഡില്‍ തിരികെയെത്തി. സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനമാണ് സോളാര്‍ ഇംപള്‍സ് 2. ബോയിംഗ് 747 വിമാനത്തിലാണ് സോളാര്‍ വിമാനം തിരികെ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിച്ചത്.

40,000 കിലോമീറ്റര്‍ വിമാനം താണ്ടിയ ഇംപള്‍സ് 2, അഞ്ച് രാത്രിയും പകലും നീണ്ട സാഹസിക യാത്രയ്ക്കുശേഷമാണ് അബുദാബിയില്‍ നിന്നും സൂറിച്ചിലെ മിലിട്ടറി എയര്‍ഫീല്‍ഡില്‍ എത്തിച്ചത്. ബെര്‍ ട്രാന്‍ഡ് പിക്കാര്‍ഡും ആന്‍ഡ്‌റേ ബോര്‍ഷ് ബെര്‍ഗുമാണ് ഈ വിമാനത്തിന്റെ ഉപജ്ഞാതാക്കള്‍. 13 വര്‍ഷം നീണ്ട ഇന്ധനമില്ലാത്ത വിമാനമെന്ന ഇവരുടെ സ്വപ്നമാണ് സൂര്യതാപമുപയോഗിച്ച് പറക്കുന്ന വിമാനത്തിന്റെ കണ്ടുപിടുത്തത്തിലൂടെ യാഥാര്‍ഥ്യമായത്.

തങ്ങളുടെ ദൗത്യ വിജയത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഇത് തങ്ങളുടെ കുഞ്ഞാണ്, വീടാണ്, സുഹൃത്താണ്, ഞങ്ങളുടെ സാഹസികത കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പരീക്ഷണം തുടരും ബെര്‍ട്രാന്‍ഡും ആന്‍ഡ്‌റേയും പറഞ്ഞു. 

രണ്ടായിരം ഫ്‌ളൈറ്റ് മണിക്കൂറായിരുന്നു സോളാര്‍ വിമാനത്തിനുണ്ടായിരുന്നത്. ഇനി 1300 ഫ്‌ളൈറ്റ് മണിക്കൂര്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ വിമാനം തത്കാലം മിലിട്ടറി ബേസില്‍ കിടക്കുമെങ്കിലും താമസിയാതെ ഏതെങ്കി ലും മ്യൂസിയത്തിനു കൈമാറണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്കുള്ളത്. ഇതൊരു ചരിത്ര ദൗത്യമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2009 ലാണ് ഡ്യൂബന്‍ ഡോര്‍ഫില്‍ നിന്ന് സോളാര്‍ വിമാനം ആദ്യ പരീക്ഷണപറക്കല്‍ നടത്തിയത്. 30 സെക്കന്റ് മാത്രമായിരുന്നു പരീക്ഷണ പറക്കല്‍. 

2015 മാര്‍ച്ച് ഒമ്പതിന് അബുദാബായില്‍ നിന്നാരംഭിച്ച സോളാര്‍ വിമാനത്തിന്റെ സാഹസികയാത്ര ഹാവായിലേക്കായിരുന്നു. ഇന്ത്യ, ചൈന, കലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, യൂറോപ്പിലെ നഗരങ്ങള്‍ എന്നിവ പിന്നിട്ട് അബുദാബായില്‍ തന്നെ യാത്ര അവസാനിപ്പിച്ച വിമാനത്തിന്റെ മുടക്കുമുതല്‍ 170 മില്യണ്‍ സ്വിസ് ഫ്രാങ്കാണ്. സോള്‍വേ, ഒമേഗാ, ഷിന്‍ഡലര്‍, എബിബി, ഗൂഗിള്‍ തുടങ്ങിയ കമ്പനികളാണ് സ്‌പോണ്‍സര്‍മാര്‍. 

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക