Image

ഡോ. ജോര്‍ജ് മുത്തോലിലുമായി ഡബ്ല്യുഎംഎഫ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

Published on 30 November, 2016
ഡോ. ജോര്‍ജ് മുത്തോലിലുമായി ഡബ്ല്യുഎംഎഫ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

  വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) സംഘടിപ്പിച്ച യോഗത്തില്‍ സാമൂഹ്യശാസ്ത്രജ്ഞനും തിരുവനന്തപുരം ലയോള കോളജ് മുന്‍ പ്രിസിപ്പലും ബംഗളുരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടമായിരുന്ന റവ. ഡോ. ജോര്‍ജ് മുത്തോലില്‍ എസ്.ജെ പ്രവാസി ജീവിതത്തിന്റെ ചില പ്രധാന വശങ്ങളെപ്പറ്റി ഡബ്ല്യുഎംഎഫ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. പ്രവാസികള്‍ക്ക് ഉതകുന്ന മാതൃകാപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരളത്തില്‍ ഡബ്ല്യുഎംഎഫിന് ആവശ്യമുള്ള സഹായസഹകരണങ്ങള്‍ നല്‍കാമെന്ന് ഡോ. മുത്തോലില്‍ പറഞ്ഞു. സാമ്പത്തിക പുരോഗതിയോടൊപ്പം രാജ്യം ഇതുവരെ കാണാത്തരീതിയിലുള്ള സാമ്പത്തിക അസമത്വവും വളരുന്നതായും സാമ്പത്തികവും സാംസ്‌കാരികവുമായ ഈ വന്‍മാറ്റങ്ങള്‍ വ്യക്തികളിലും സമൂഹങ്ങളിലും വലിയ അരക്ഷിതാവസ്ഥയും ഭീതിയും ഉണര്‍ത്തുന്നതായി ഡോ. ജോര്‍ജ് മുത്തോലില്‍ അഭിപ്രായപ്പെട്ടു. പുതിയ സാഹചര്യത്തില്‍ സ്വന്തം വ്യക്തിത്വവും തനിമയും നിര്‍വചിക്കാനും തങ്ങളുടെ വ്യത്യസ്തതയെ എടുത്തുകാട്ടാനുമുള്ള പ്രവണത വര്‍ധിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

നമ്മുടെ ആള്‍ക്കാര്‍, നമ്മുടെ സംസ്‌കാരം, നമ്മുടെ ആഘോഷം എന്നൊക്കെ പ്രഘോഷിച്ചു സുരക്ഷിതത്വം കാണാന്‍ ശ്രമിക്കുകയാണ് പല പ്രവാസി സമൂഹങ്ങളും ഇന്ന്. ഈ സാഹചര്യത്തിലാണ് പരിമിതമായ കുട്ടായ്മകളോ, സാര്‍വലൗഗീക മനുഷ്യത്വാധിഷ്ഠിതമായ കുട്ടായ്മകളാണോ വേണ്ടതെന്ന ചോദ്യം പ്രവാസി സമൂഹം വിചിന്തനം ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ആഗോളീകരണത്തിനു ഇരയായവരെ കണ്ടുപിടിച്ചു അവരുമായി മാനവികതക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഡോ. മുത്തോലില്‍ ഡബ്ല്യുഎംഎഫ് പ്രതിനിധകളോട് ആഹ്വാനം ചെയ്തു. മാഗ് വര്‍ഗീസ് പഞ്ഞിക്കാരന്‍ മോഡറേറ്ററായിരുന്നു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക