Image

പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിലൂടെ അബ്ദുള്‍ അസീസ് നാടണഞ്ഞു

Published on 08 December, 2016
പ്രവാസി മലയാളി ഫെഡറേഷന്റെ ഇടപെടലിലൂടെ അബ്ദുള്‍ അസീസ് നാടണഞ്ഞു

റിയാദ്: െ്രെഡവര്‍ വീസയിലാണ് വയനാട് സ്വദേശി അബ്ദുള്‍ അസീസ് റിയാദില്‍ എത്തിയത്. റിയാദ് എയര്‍പോര്‍ട്ടില്‍ ഫിംഗര്‍ പ്രിന്റ് എടുത്തപ്പോഴാണ് സൗദി അറേബ്യയില്‍ മുന്‍പ് ഒരു കേസ് ഉള്ളതായി അറിയുന്നത്. തുടര്‍ന്ന് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസീസിനെ പോലീസിന് കൈമാറുകയും പുതിയ സ്‌പോണ്‍സര്‍ എത്തി ജാമ്യത്തില്‍ ഇറക്കുകയുമായിരുന്നു.

അബ്ദുള്‍ അസീസ് മുമ്പ് സൗദിയില്‍ ജോലിചെയ്തപ്പോള്‍ തന്റെ അയല്‍വാസിയായ സൗദി സ്വദേശിയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് ഒരു വീട്ടുജോലിക്കാരിയെ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഏജന്റിനെ പരിചയപ്പെടുത്തിക്കൊടുക്കുകയും അവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ സൗദി സ്വദേശി അബ്ദുള്‍ അസീസിനെ ജാമ്യക്കാരനാക്കുകയും ചെയ്തിരുന്നു. നാലു മാസത്തിനുശേഷം വീസ തട്ടിപ്പില്‍ ഏജന്റ് സൗദിയില്‍ നിന്നും ഒളിച്ചോടി. ഇതിനെത്തുടര്‍ന്ന് സൗദി സ്വദേശി ഏജന്റിനും അബ്ദുള്‍ അസീസിനും എതിരെ കേസ് ഫയല്‍ ചെയ്തു. അതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് പുതിയ വീസയില്‍ അബ്ദുള്‍ അസീസ് എത്തിയപ്പോഴാണ് എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെടുന്നത്. 

പ്രവാസി മലയാളി ഫെഡറേഷന്‍ അംഗം അസ്ലം പാലത്ത്, നാസര്‍ മുക്കം, ഹനീ ഫ, രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ജിസിസി കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോടിനെ വിവരം അറിയിച്ചു. റാഫി പാങ്ങോട് സൗദിയുമായി സംസാരിച്ചതിനെത്തുടര്‍ന്ന് 10,000 റിയാല്‍ കൊടുത്ത് കേസില്‍നിന്നും തലയൂരി.

ഇതിനിടയില്‍ പുതിയ സ്‌പോണ്‍സറും അബ്ദുള്‍ അസീസിനെ കൈവിട്ടു. തിരിച്ചു പോകുവാന്‍ വേണ്ടി എയര്‍പോര്‍ട്ടില്‍ ഫിംഗര്‍ പ്രിന്റ് പരിശോദിച്ചപ്പോള്‍ കേസ് ഇതുവരെയും ക്യാന്‍സല്‍ ചെയ്തില്ല എന്നു പറഞ്ഞ് തിരിച്ച് അയച്ചു. ടിക്കറ്റും കാന്‍സല്‍ ആയി. ഇതോടെ റാഫി പാങ്ങോടിന്റെ ഇടപെടലിലൂടെ വീണ്ടും കേസില്‍നിന്ന് പരിപൂര്‍ണമായി ഒഴിവാക്കുകയും തര്‍ഹീലീല്‍നിന്നും എക്‌സിറ്റ് നേടി ഡിസംബര്‍ രണ്ടിന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക