Image

നൊസ്റ്റാള്‍ജിയ (എന്റെ ഗ്രാമത്തിന് ഒരടിക്കുറപ്പ്: ജോണ്‍ ഇളമത)

Published on 11 December, 2016
നൊസ്റ്റാള്‍ജിയ (എന്റെ ഗ്രാമത്തിന് ഒരടിക്കുറപ്പ്: ജോണ്‍ ഇളമത)
"എന്‍െറ ഗ്രാമത്തെ'പ്പറ്റി മറ്റൊരു വീക്ഷണമണെനിക്ക്. ഒരു പരദേശിയുടെ നൊസ്റ്റാള്‍ജിയ അല്ലെങ്കില്‍ ഗൃഹാതുരത്വം പലവിധമാണ്.ഒരു ജിപ്‌സിയേപ്പോലെ എന്‍െറ പരദേശയാത്ര ആദ്യം ആരംഭിച്ചത് ജര്‍മ്മിനിയിലേക്കാണ്. അവിടെയാണ് ഗൃഹാതുരത്വദു:ഖം(ജര്‍മ്മന്‍ ഭഷയില്‍ 'ഹൈംവേ') ഞാനാദ്യം അനുഭവിച്ചത്.പ്രതികൂല കാലാവസ്ഥ,ഭക്ഷണം,സംസ്ക്കാരം,ഇവയെയൊക്കെ പെട്ടെന്ന്് അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല.അപ്പോഴൊക്കെ ദൂരെയിരുന്ന ഞാന്‍ എന്‍െറ ജന്മനാടിനെ തട്ടിച്ചുനോക്കികൊണ്ടിരുന്നു,അതാണ് എന്‍െറ ആദ്യത്തെ ഗൃഹാതുരത്വം!

നാടെത്ര സുന്ദരം! കോട്ടിടണ്ട,കെയുറ ഇടണ്ട,ശീലി;റ; സാദിഷ്ട ഭക്ഷണപാനീയങ്ങള്‍, കൈകൊടുക്കേണ്ട,കെട്ടിപുണരേണ്ട,തൊട്ടതിന് തൊട്ടതിന് "താങ്ക്‌സ്' പറയേണ്ട (ജര്‍മ്മനില്‍ ''ഡാന്‍ഗേ''ല്‍)ഒട്ടു കൂട്ടിമുട്ടിയാല്‍ പോലും ക്ഷമ ചാദിക്കാതെ പുല്ലു പോലെ നടന്നു നീങ്ങാം.മറുവശമോ, വായിക്കൊള്ളാതെ ജര്‍മ്മന്‍ പ്രൊന്‍ണസിയേഷന്‍ നമ്മുടെ നാക്കിനു വഴങ്ങണമെങ്കില്‍ കുറഞ്ഞത് ആറുമാസമെങ്കിലും അവിടെ നാക്കുവടിക്കാതെ കഴിഞ്ഞിരിക്കണം.എല്ലാ ഭാഷകളും ''ദേവനാഗരി''യില്‍ നിന്നാണ് തുടക്കമെങ്കിലും,സംസ്കൃതത്തിനും,ഗ്രീക്കിനും പിന്നടവിടെനിന്ന് ലാറ്റിനും ഒരന്തകുന്തവുമില്താത്ത വ്യത്യാസമാണ് എനിക്കു തോന്നിയിട്ടുള്ളത്..ഇംഗ്ലീഷ്് ഉച്ഛാരണം ആലയില്‍ ഇട്ട് പഴുപ്പിച്ച് അടിച്ചുു പരത്തിയാല്‍ ജര്‍മ്മനാകും.എന്നാല്‍ ഗ്രാമര്‍ അത്ര സിംപിളല്ല. .അതുപോലെ സംസ്കൃതത്തില്‍ നിന്ന് ഹിന്ദിയും, ഉറുദുവും,പഞ്ചാബിയുമൊക്കെ. ഇതൊരു മുഖവുര,അല്പ്പം നീണ്ടുപോയെങ്കിലും! പറഞ്ഞു വന്നത് ഗ്രാമത്തില്‍ നിന്ന്് പിഴുതെറിയപ്പെട്ട ഒരു വൃക്ഷത്തെപ്പറ്റിയാണലേ്താ,എന്നെപ്പറ്റി! ഒഴുക്കുകളിലൂടെ പല പരിണാമങ്ങളിലൂടെ ഞാന്‍ രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു.നിലനില്‍പ്പാണല്ലോ,മുഖ്യം! ഞാന്‍ വസിക്കുന്ന ദേശം എന്‍െറ ഊരായി,ഗ്രാമമായി,എന്‍െറ രണ്ടാംഗ്രാമം (ജര്‍മ്മന്‍ ഭാഷയില്‍ ''സൈത്തേ ഹൈമാട്ട്'') പിന്നെ പിന്നെ അതെന്‍െറ സ്വന്തം ഗ്രാമമായി.ഞാനവിടെ അലിഞ്ഞു.ഒരു ജര്‍മ്മനായി ,അവരിലൊരാളായി. കത്തിയും,മുള്ളും ഉപയോഗിച്ചു തിന്നാന്‍ പഠിച്ചുു.കഴുത്തില്‍ കുടുക്കിട്ട് ടൈകെട്ടാന്‍ പഠിച്ചു.ഇഷടമുള്ളതിനും,അനിഷ്ടത്തിനുമൊക്കെ ''ഷേണ്‍,ഷേണ്‍''(ജര്‍മ്മന്‍ ഭാഷയില്‍ ''മനോഹരം, മനേഹരം'' എന്നു പറയാന്‍ പഠിച്ചു,ഭക്ഷണത്തിന് മുമ്പ് ''ഗുട്ടന്‍ ആപ്പിറ്റേറ്റ്''(പച്ചമലയാളത്തില്‍ ''അടിച്ചു കേറ്റിക്കാ) എന്നു പറയാന്‍ പഠിച്ചുു.

ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്.ഈ നൊസ്റ്റള്‍ജിയക്കിടയില്‍ എനിക്കൊരക്കിടി പറ്റി.അന്ന്് ജോലിചെയ്തുകൊണ്ടിരു സ്ഥാപനത്തിലെ കാന്‍റീനില്‍ സ്‌പെഷ്യല്‍ ഭക്ഷണം സേര്‍വ് ചെയ്യുന്ന ദിവസമായിരുന്നു,ഏതോ ഒരു മഹാത്മാവിന്‍െറ ഫീസ്റ്റ്!

ഭക്ഷണം മേശപ്പുറത്തെത്തി. ആ മേശയില്‍ മാര്‍ക്കോസ്,വള്‍ബൂര്‍ഗ,ഹൈഡി, ക്ലുപ്ഷ്,മുള്ളര്‍! എന്‍െറ ഫ്രണ്ട്‌സ്,എല്താം തനി ജര്‍മ്മന്‍സ്! ആവി പറക്കുന്ന വലിയ ഇറച്ചികഷണം,പുഴുങ്ങി തൊലി കളഞ്ഞ ഉരുളന്‍കിഴങ്ങ്,സവര്‍ക്രൗട്ട്,പച്ചപയറ് പുഴുങ്ങിയത്.എല്ലാവരും ആര്‍ത്തിയോടെ ഭക്ഷണം ആരംഭിച്ചു,നി്ശബ്ദതയില്‍,പാത്രത്തിനുള്ളില്‍ മുട്ടുന്ന കത്തിയുടെയും,മുള്ളിന്‍െറയും കിലുക്കം മാത്രം! ഞാന്‍ ഇറച്ചി രുചിച്ചു നോക്കി,അരപരവത്തില്‍ പുഴുങ്ങി ഉള്ളിയില്‍ താളിച്ച കഷണം,നല്ല സോഫ്റ്റ്! കാളയല്ല,പോര്‍ക്കല്ല, ടര്‍ക്കിയല്ല,ഇനി വല്ത കുതിരയുടെ ഇറച്ചിയാണോ! അങ്ങനെ ഒരു പതിവ് അയര്‍ലന്‍ഡിലും,യൂറോപ്പിലുമൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.''ഡെലിക്കസി ഫുഡ്''! പ്രത്യേക അവസരങ്ങളില്‍,ഫിലിപ്പിന്‍കാര് പട്ടിയെ തിന്നും പോലയോ,ചൈനക്കാര് പാമ്പിനെ തിന്നുന്ന പോലെ ഒക്കയോ!

എന്തായാലും ഈ സ്‌പെഷ്യല്‍ ഇറച്ചി എന്തെന്നറിയാന്‍ എന്‍െറ മനം വെമ്പി.അടുത്തിരുന്ന വള്‍ബോര്‍ഗാ എന്ന സുന്ദരിയോട് അടക്കത്തില്‍ ഞാന്‍ ആരാഞ്ഞു:
നല്ല സ്വാദ്,എന്തിന്‍െറ എറച്ചിയാ,ഇത്?
നീ ഇതുവര ഇതു തിന്നിട്ടില്ലേ ,പ്രധാനപ്പെട്ട സമയങ്ങളില്‍ മാത്രം
കാന്‍റീനില്‍ ഇത് വെക്കാറെണ്ട്,''ഓക്‌സന്‍ സുങംഗേ''!
കാളയുടെ നാക്ക്!!

ഞാന്‍ കഴിച്ചതു മുഴവന്‍ ബള്‍ബോര്‍ഗായുടെ മുഖത്തേക്ക് ഒരു കക്കുകക്കില്‍ എന്നുപറ
ഞ്ഞാല്‍ ഒറ്റ ശര്‍ദ്ദീര്! അവള്‍ ഇടിവെട്ടേറ്റതുപോലെ നിശ്ഛലയായി മിഴി തുറിച്ചിരുന്നുപോയി!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക