(ഒരു പകര്‍ച്ചവ്യാധി പോലെ അമേരിക്കയിലെ മലയാളി മധ്യവയസ്‌കര്‍ സാഹിത്യരംഗത്തേക്ക്
പടര്‍ന്ന് കയറി. കവിതകളും (പദ്യം എന്നാണു ശരി) ഗദ്യകവിതകളുമാണിവര്‍ പരീക്ഷിച്ചത്.
ഒരു മാതൃക നോക്കി പകര്‍ത്തുക എന്ന വ്യായാമം. പിന്നെ ചിലര്‍ നിരൂപണത്തിലേക്ക്
തിരിഞ്ഞു. വല്ലവനും എഴുതിയത് നോക്കി വാക്കുകള്‍ അവിടേയും ഇവിടേയും മാറ്റി എഴുതുക
എന്ന സൂത്രം. മലയാളത്തിലെ നല്ല കൃതികള്‍ വായിച്ചിട്ടുപോലുമില്ലാത്ത ഇവരാണു നല്ല
എഴുത്തുകാരുടെ പേരു കളഞ്ഞത്. ശ്രീ സുധീര്‍ പണിക്കവീട്ടില്‍ ഒരിക്കല്‍
അഭിപ്രായപ്പെട്ടു. എഴുത്തുക്കാരില്‍ നിന്നും എഴുത്തുകാരെ തിരിച്ചറിയുകയെന്ന്..
അന്തോണി നീയും അച്ചനായോടാ എന്നു ചോദിച്ചപോലെ ചില എഴുത്തുകാരെ അവരുടെ നാട്ടുകാര്‍
കാണുമ്പോള്‍ ചോദിക്കുന്നുഃ എന്നു മുതല്‍ക്കാണു എഴുത്തുകാരനായതെന്നു/കവിയായതെന്ന്.
ഈ കാര്യം ആസ്‌പദമാക്കി കൊണ്ടു ഒരു ഹാസ്യ കവിത. ആരെയും വേദനിപ്പിക്കാനല്ല, മറിച്ച്
ചിലരെയെങ്കിലും ഈ കാര്യം ഓര്‍മ്മിപ്പിക്കാനും ഒന്നു ചിരിപ്പിക്കാനുമാണീ കൃതി.
ഡോളര്‍ കൊടുത്ത് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പോലും വാങ്ങാമെന്ന അഭ്യൂഹങ്ങള്‍
നടക്കുമ്പോള്‍ എഴുത്തുകാരുടെ എണ്ണം കൂടുന്നതില്‍ അല്‍ഭുതമില്ല)