Image

വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

പി.പി.ചെറിയാന്‍ Published on 24 December, 2016
വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ എത്തുന്ന വിദേശികളുടെ സോഷ്യല്‍ മീഡിയായെകുറിച്ചുള്ള വിവരങ്ങള്‍ വിമാനതാവളത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്.കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ ശേഖരിച്ചു തുടങ്ങി.

ഡിസംബര്‍ ചൊവ്വാഴ്ച മുതലാണ് പുതിയ നിയമനം നിലവില്‍ വന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്കിസിന്‍, തുടങ്ങിയ സോഷ്യല്‍ മീഡിയായിലെ ബന്ധങ്ങളെ കുറിച്ചാണ് അന്വേഷണം. ഭീകരാക്രമണ ഭീഷിണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഷ് ഹോംലാന്റ് സെക്യൂരിറ്റി മാധ്യമങ്ങളെ അറിയിച്ചു.

ജൂണില്‍ കസ്റ്റംഡ് ആന്റ് ബോര്‍ഡ് പ്രൊട്ടക്ഷന്‍ (CBP) അമേരിക്കയിലെത്തുന്ന വിദേശികള്‍ക്കു വേണ്ടി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിരുന്നു. പുതിയതായി സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ കൂടി ചോദ്യവലിയില്‍ കൂട്ടിചേര്‍ത്തതിനു മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് ഓഫീസ് അംഗീകാരം നല്‍കിയിട്ടുണ്ട്. വിദേശിയരുടെ സ്വാകാര്യതയെ ലംഘിക്കുന്ന ഒന്നും തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാ എന്ന് അധികൃതര്‍ വാദിക്കുമ്പോള്‍ തന്നെ ഈ ചോദ്യാവലിയെ കുറിച്ചുള്ള പ്രതിഷേധം നിരവധി സിവില്‍ ലിബര്‍ട്ടീസ്, ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ ഉയര്‍ത്തികഴിഞ്ഞു.

നിരപരാധികളായ ഭൂരിപക്ഷം യാത്രക്കാരേയും തെറ്റിദ്ധരിക്കുന്ന ഒന്നാണിതെന്ന് ഇവര്‍ ചൂണ്ടികാട്ടി.
മുപ്പത്തിയെട്ടു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസവേവര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇവര്‍ക്കു യു.എസ്സില്‍ 90 ദിവസം താമസിക്കുന്നതിന് വിസയുടെ ആവശ്യം ഇല്ലെന്നും, ഇവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.

വിദേശ സഞ്ചാരികളുടെ സോഷ്യല്‍ മീഡിയാ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക