Image

ഖത്തറില്‍ പൊതു–സ്വകാര്യ മേഖലകളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കുന്നു

Published on 27 December, 2016
ഖത്തറില്‍ പൊതു–സ്വകാര്യ മേഖലകളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കുന്നു

 ദോഹ: ഖത്തറില്‍ പൊതു–സ്വകാര്യ മേഖലകളില്‍ പെന്‍ഷന്‍ പ്രായം അറുപത് വയസ് ആക്കുന്നു. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അറുപത് വയസ് പൂര്‍ത്തിയാകുന്ന പ്രവാസി സ്വദേശത്തേക്ക് മടങ്ങിയിരിക്കണം. അല്ലാത്തപക്ഷം ഇവരുടെ താമസാനുമതിരേഖ പുതുക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികമന്ത്രാലയം വക്താവ് അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം ഊര്‍ജിതമായി നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ് നടപടികൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം, നടപടി ബാധകമല്ലാത്ത തൊഴില്‍, രാജ്യക്കാര്‍ എന്നിവ സംബന്ധിച്ചുള്ള വ്യവസ്ഥകളും മന്ത്രാലയം നിര്‍ദേശിക്കും. നിയമപരവും ഭരണനിര്‍വഹണപരവുമായ ചട്ടക്കൂട് പുതിയ നടപടിക്കായി തയാറാക്കുന്നുണ്ട്. ഇതനുസരിച്ച് അറുപത് വയസ് പൂര്‍ത്തിയാകുന്ന പ്രവാസിയുടെ തൊഴില്‍ കരാര്‍ സ്വമേധയ റദ്ദാകും. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമത്തിലെ നിശ്ചിത കാലാവധിക്കുള്ളിലെ അര്‍ഹമായ മുഴുവന്‍ തുകയും പ്രവാസിക്ക് ലഭിക്കുകയും ചെയ്യും. 

ഡിസംബര്‍ 13ന് പ്രാബല്യത്തില്‍വന്ന പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21–ാം നമ്പര്‍ നിയമത്തിലും പ്രവാസികളുടെ പെന്‍ഷന്‍ പ്രായം അറുപതാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക