Image

ഇനി വിശ്രമകാലം(രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 28 December, 2016
ഇനി വിശ്രമകാലം(രാജു മൈലപ്രാ)
ആദ്യകാല അമേരിക്കന്‍ മലയാളി കുടിയേറ്റക്കാര്‍ക്ക് ഇനി വിശ്രമകാലം. 'കുടി' ഏറിപ്പോയതുകൊണ്ട്
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണെന്‍ ശ്വാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്-'
എന്ന പാട്ടുംപാടി, ഈ ലോകവിശ്രമത്തിനു കാത്തു നില്‍ക്കാതെ പലരും നേരത്തെ തന്നെ പരലോകം പൂകി.

സ്വന്തം നാട്ടിലൊഴിച്ച്, ലോകത്തിന്റെ മറ്റേതു കോണിലായാലും, ഏതു പണിയും ചെയ്യുവാന്‍ മടിയില്ലാത്തവരാണ് മലയാളികള്‍. മറ്റുള്ളവര്‍ക്കിട്ടു പണികൊടുക്കുവാനും അവരൊട്ടും പിന്നിലല്ല. അങ്ങിനെ ഇവിടെ അമേരിക്കയിലും കഠിനാധ്വാനം ചെയ്തു മിക്ക മലയാളികളും തരക്കേടില്ലാത്ത സമ്പത്തുണ്ടാക്കി. ഇനി കൊയ്ത്തു കാലം കണ്ണീരോടെ വിതച്ചവര്‍ ആര്‍പ്പോടെ കൊയ്യുന്നു. പലരും സോഷ്യല്‍ 'സെക്യൂരിറ്റി'യുടെ പടിവാതിലായ അറുപത്തിരണ്ടാം വയസ്സില്‍ത്തന്നെ വിരമിച്ചു. ചിലര്‍ 'Full benefti' കിട്ടുവാന്‍ വേണ്ടി എഴുപതിലേക്കു തുഴയുന്നുണ്ട്. വഞ്ചി അക്കരെയെത്തുമോ, ആവോ?
റിട്ടയര്‍മെന്റ് എടുത്തു കഴിഞ്ഞാല്‍, അവശേഷിച്ചിരിക്കുന്ന അല്പായുസ്, ആസ്വാദ്യകരമാക്കുവാന്‍ വേണ്ടി, അതുവരെ ചെയ്യാതിരുന്ന പല സംഗതികളിലും ഏര്‍പ്പെടാറുണ്ട്.

 ജിമ്മില്‍ ചേരുക അതിലൊരു പ്രധാന ഇനമാണ്. 'ആരോഗ്യം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലോ പ്രമാണം. അറുപത്തിരണ്ടു വര്‍ഷത്തെ ചിട്ടയില്ലാത്ത ജീവിതം സമ്മാനിച്ച കുടവയറും, തൂങ്ങിത്തുടങ്ങിയ 'മില്‍മാ' യും ഒന്നു Firm ആക്കുവാനുള്ള ആഗ്രഹം.

ഇവിടെയടുത്തു ന്യൂയോര്‍ക്ക് സിറ്റിയുടെ വകയായി ഒരു 'ജിം' ഉണ്ട്. സീനിയര്‍ സിറ്റിസണ്‍സിനു വെറും അഞ്ചു ഡോളറാണ് വാര്‍ഷീക ഫീസ്. ഇത്ര നല്ല ഒരു bargain കണ്ടാല്‍ മലയാളി വിടുമോ? അതു അമേരിക്കയിലായാലും അട്ടപ്പാടിയിലായാലും!

Treadmill, elliptical, cycle തുടങ്ങിയവയാണു പ്രധാന എക്‌സര്‍സൈസ് ഉപകരണങ്ങള്‍. പഴയ നേഴ്‌സിംഗ് യൂണിഫോം ധരിച്ചുകൊണ്ടാണഅ പല വനിതകളുടേയും വരവ്. റിട്ടയര്‍ ചെയ്‌തെങ്കിലും യൂണിഫോം കളയണ്ട കാര്യമില്ലല്ലോ! തേയിലസഞ്ചിപോലത്തെ മുലയും, അരിചാക്കു പോലത്തെ വയറും, കലം കമഴ്ത്തിയതു പോലുള്ള നിതംബവുമാണ് പൊതുവേയുള്ള ഒരു ലുക്ക്. ഈ കളിമണ്ണില്‍ നിന്നു വേണം ഭാവിയിലെ ഐശ്വരറായിമാരെ കടഞ്ഞെടുക്കുവാന്‍-Elliptical ലില്‍ കയറുന്ന കാണുമ്പോള്‍ പഴയകാല പരവന്മാരെ ഓര്‍മ്മ വരും.

ഈ കസര്‍ത്തുകള്‍ക്കിടയില്‍ മലയാളി മങ്കമാര്‍ തമ്മില്‍ നാട്ടുവര്‍ത്തമാനങ്ങളൊക്കെ പേശുന്നുണ്ട്.
'എവിടുന്നാ മീന്‍ വാങ്ങിക്കുന്നത്?'
'അച്ചായനു തലക്കറിയാണിഷ്ടം'
'കൊച്ചുമോളു കഴിഞ്ഞാഴ്ച പള്ളിയിലൊരു പാട്ടു പാടി' അങ്ങിനെ പലതരം വിഷയങ്ങളങ്ങു പരത്തുകയാണ്. ഉച്ചത്തിലുള്ള ഈ മലയാളസംസാരം സായിപ്പന്മാരെ അലോസരപ്പെടുത്തുന്നതൊന്നും ഇവര്‍ക്കു വിഷയമല്ല.

അവസാനം കയറിയ treadmill ഒന്നു തുടച്ചു വൃത്തിയാക്കാതെ പൃഷ്ടത്തിലെ പൊടിയും തട്ടി ഒരു പോക്കുണ്ട് നമ്മള്‍ അടിസ്ഥാനപരമായി മലയാളികളല്ലേ! നമ്മുടെ കാര്യം കഴിഞ്ഞാല്‍ പിന്നെ 'Who cares?'
വിശ്രമജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരിനമാണ് cruise! Queen mary പോലുള്ള luxury cruise liner തുടങ്ങി, Circle Line പോലുള്ള സാദാ ബോട്ടുകള്‍ വരെ, യാത്രക്കാര്‍ക്ക് ആനന്ദം പകര്‍ന്നുകൊണ്ട് കടലിലൊഴുകി നടക്കുകയാണ്. Cruise കഴിഞ്ഞു വരുന്ന മിക്കവരും ഫുഡിനേപ്പറ്റിയാണ് വാതോരാതെ സംസാരിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ നല്ല ആഹാരം കഴിച്ചിട്ടില്ലെന്നു തോന്നും ചിലരുടെ പറച്ചില്‍ കേട്ടാല്‍.

ക്രിസ്ത്യാനി റിട്ടയറീസിനു ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരിനമാണ് ഇസ്രയേല്‍ യാത്ര.
'സീയോന്‍ സഞ്ചാരി ഞാന്‍, യേശുവിന്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍-' എന്ന പാട്ടും പാടി അവരങ്ങനെ പോകും- ഒരു തീര്‍ത്ഥാടക സംഘത്തിന്റെയൊപ്പം എന്റെ പ്രിയതമയും വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ചു. അന്നു മുതല്‍ ഇന്നുവരെ ഇസ്രയേല്‍ യാത്രയുടെ വിവരണമാണ്- സുഹൃത്തുക്കളോട്, ബന്ധുക്കളോട്, നാട്ടുകാരോട്, ഗലീലക്കടല്‍, മുന്തിരിത്തോട്ടങ്ങള്‍, അത്തിവൃക്ഷം, ചാവുകടല്‍, പീറ്റര്‍ ഫിഷ് ഇവയൊക്കെ എന്റെ തലയ്ക്കു ചുറ്റും കിടന്നു കറങ്ങുകയാണ്.

റിട്ടയര്‍ ചെയ്ത മിക്കവരുടേയും ജീവിതം കൊച്ചുമക്കളാല്‍ സമ്പന്നമാണ്. കൊച്ചുമക്കളോടൊപ്പം കൊച്ചുവര്‍ത്തമാനവും പറഞ്ഞ്, കളിചിരി തമാശകളുമായി കഴിയുന്നിടത്തോളം ഒരു ആനന്ദം ഇതുവരെ അനുഭവിച്ചിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പരസ്യമായി പേരു വെളിപ്പെടുത്തുവാന്‍ താല്പര്യമില്ലാത്ത ഒരു സുഹൃത്ത് അയാളുടെ കൊച്ചുമക്കളെപ്പറ്റി മനസ്സു തുറന്നതിങ്ങനെ, 'എന്റെ രാജു! ഇതുപോലൊരു ദുരിതം ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. രാവിലെ ജോലിക്കു പോകുന്നതിനു മുന്‍പ് മോളും മരുമോനും കൂടി കൊച്ചു മക്കളെ രണ്ടുപേരെയും ഞങ്ങളെ ഏല്‍പിക്കും. പിന്നീട് അവര്‍ വൈകീട്ടുവരുന്നതുവരെ ഞങ്ങളു കൊച്ചുമക്കളുടെ പുറകെയാ... പാലു കൊടുക്കണം, ഡയപ്പറു മാറ്റണം, കുളിപ്പിക്കണം, ഉറക്കണം- സത്യത്തില്‍ നമ്മുടെ പിള്ളേരു നമ്മളെ use ചെയ്യുകയാ. വീക്കെന്‍ഡില്‍ അവര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിക്കോ പരിപാടിക്കോ പോകണമെങ്കിലും പിള്ളേരെ കൊണ്ടു വന്നു ഞങ്ങളുടെ അടുത്തു തള്ളും. നമുക്കു സ്വന്തമായി ഒരു ജീവിതമില്ലെന്നാ അവരുടെ വിചാരം. കൊച്ചുമക്കളുടെ കാര്യം നോക്കി, ഇരുപത്തിനാലു മണിക്കൂറും കഴിയുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നാണ് അവരുടെ ധാരണ രണ്ടു കോഷാ!'

രഹസ്യമായി പലരും പറയുന്നത് കൊച്ചു മക്കളെ ബേബിസിറ്റ് ചെയ്തു ഫെഡ്-അപ് ആയി എന്നാണ്. എന്നാല്‍ ബുദ്ധിമാന്മാരായ മക്കള്‍ ഇതൊന്നും അറിയുന്നില്ല എന്നു ഭാവിക്കുകയാണ്.
തലമുറ തലമുറ കൈമാറി, മക്കളേയും കൊച്ചു മക്കളെയും, ദൈവഹിതമുണ്ടെങ്കില്‍ അവരുടെ മക്കളേയും വളര്‍ത്തി വലുതാക്കുവാനുള്ള മഹാഭാഗ്യം നമുക്കു വിധിക്കപ്പെട്ടതാണെന്നു കരുതി സമാധാനിക്കാം.

ഇനി വിശ്രമകാലം(രാജു മൈലപ്രാ)
Join WhatsApp News
Sanchi 2016-12-29 09:02:11
Theyila sanchi polathae.....!  Very good analogy.  Nalla prayogam!! Raju brings nogstaogic memories.
sarasu 2016-12-29 16:38:46
പതിവ് പോലെ ഈ ലേഖനത്തിലും രാജു സ്ത്രീകളെ അപമാനിക്കുവാൻ ശ്രമിച്ചിരിക്കുന്നു.
പുരുഷൻമാർക്കു കുറ്റം ഒന്നും ഇല്ലേ? സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ഒഴിവാക്കുക.
Babu 2016-12-30 09:28:21
Very Good Raju, You said the Truth. i got really Laugh. good observation .Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക