Image

കമല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വിദ്യാ ബാലന്‍

Published on 05 January, 2017
കമല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വിദ്യാ ബാലന്‍


കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിദ്യാ ബാലന്‍. മോദിയെ ഫാസിസ്‌റ്റെന്നും നാസിയെന്നും കളിയാക്കിയ കമലിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിദ്യാ ബാലന്റെ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന ശില്‍പ്പി ദുഗ്ഗല്‍ പറഞ്ഞു. അറുപത് ദിവസത്തെ ഡേറ്റാണ് വിദ്യാ ബാലന്‍ ചിത്രത്തിനായി നല്‍കിയിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കേണ്ട ആമി കേരളത്തിലെ സിനിമാ സമരം മൂലമാണ് വൈകുന്നതെന്നും ദുഗ്ഗല്‍ പ്രതികരിച്ചു. മറിച്ചുള്ള എല്ലാ വാര്‍ത്തകളും അടിസ്ഥാന രഹിതമാണ്.

മൂന്ന് വര്‍ഷമായി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമായ സിനിമയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലായിരുന്നു കമല്‍. മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ട് ഘട്ടമാണ് പ്രധാനമായും സിനിമ. എന്റെ കഥ എഴുതുന്നതിന് മുമ്പുള്ള മാധവിക്കുട്ടിയുടെ ജീവിതവും മതം മാറി കമലാ സുരയ്യയായതിന് ശേഷമുള്ള ജീവിതവുമാണ് സിനിമ പരാമര്‍ശിക്കുക. കമല്‍ തന്നെയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്.മുരളി ഗോപിയാണ് മാധവിക്കുട്ടിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും നായക പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക