Image

മകളുടെ മൃതദേഹം ചുമന്ന്‌ ഗട്ടി നടന്നത്‌ 15 കിലോമീറ്റര്‍

Published on 07 January, 2017
മകളുടെ മൃതദേഹം ചുമന്ന്‌  ഗട്ടി നടന്നത്‌ 15 കിലോമീറ്റര്‍
അന്‍ഗുല്‍: ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകള്‍ ചുമക്കേണ്ടിവന്ന ദനാ മാഞ്‌ജിയുടെ ഗതികേടു  ഒഡീഷയിലും ആവര്‍ത്തിച്ചു. ഇക്കുറി അഞ്ചുവയസുകാരി മകളുടെ മൃതദേഹം 15 കിലോമീറ്റര്‍ ചുമക്കേണ്ടിവന്ന അച്ഛനാണ്‌ വാര്‍ത്തകളില്‍ നിറയുന്നത്‌.

അന്‍ഗുല്‍ ജില്ലയില്‍ ഗട്ടി ദിബാര്‍ എന്നയാള്‍ക്കാണ്‌ മകളുടെ മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടിവന്ന ഗതികേടുണ്ടായത്‌. കടുത്ത പനിയെ തുടര്‍ന്നാണ്‌ ദിബാറിന്റെ മകള്‍ സുമിയെ അന്‍ഗുല്‍ ജില്ലയിലെ പല്ലഹാര കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററില്‍ പ്രവേശിപ്പിച്ചത്‌. പിറ്റേന്ന്‌ കുട്ടി മരണപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനുള്ള ഒരു സൗകര്യവും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ഇതേതുടര്‍ന്നാണ്‌ മൃതദേഹവും ചുമന്നുകൊണ്ടു വീട്ടിലേക്കു പോകാന്‍ ഗട്ടി ദിബാര്‍ തീരുമാനിച്ചത്‌.

ജനുവരി നാലിന്‌ നടന്ന സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെയാണ്‌ പ്രചരിച്ചത്‌. ആംബുലന്‍സ്‌ സൗകര്യം നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരേ നടപടിയെടുക്കുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക