Image

തട്ടേക്കാട്‌ പക്ഷിസങ്കേതത്തില്‍ യുവാവിന്റെ മരണം; 2 പേര്‍ അറസ്റ്റില്‍

Published on 08 January, 2017
തട്ടേക്കാട്‌ പക്ഷിസങ്കേതത്തില്‍ യുവാവിന്റെ മരണം; 2 പേര്‍ അറസ്റ്റില്‍



കോതമംഗലം : നായാട്ടുസംഘത്തിലെ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ സുഹൃത്തുക്കളായ രണ്ട്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അജീഷ്‌, ഷൈറ്റ്‌ എന്നിവരെയാണ്‌ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ഇവരെ വിശദമായ ചോദ്യം ചെയ്യും. ബുധനാഴ്‌ച രാത്രിയാണ്‌ തട്ടേക്കാട്‌ പക്ഷിസങ്കേതത്തില്‍ തൊപ്പിമുടിഭാഗത്ത്‌ നായാട്ടുസംഘത്തില്‍പ്പെട്ട വഴുതനപ്പിള്ളി ടോണി വെടിയേറ്റുമരിച്ചത്‌.

സംഭവസ്ഥലത്തുനിന്ന്‌ കണ്ടെടുത്ത തോക്കില്‍നിന്ന്‌ വെടിയേറ്റല്ലെന്ന്‌ അന്വേഷണസംഘം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അബദ്ധത്തില്‍ തോക്കില്‍ നിന്ന്‌ വെടിയേറ്റാണ്‌ ടോണി മരിച്ചതെന്ന്‌ ഇവര്‍ പൊലീസിന്‌ മൊഴി നല്‍കിയതായാണ്‌ സൂചന. സംഭവത്തിന്‌ ശേഷം ഇവര്‍ ഒളിവിലായിരുന്നു.

നാലംഗസംഘത്തിലെ ബേസില്‍ ആനയുടെ ആക്രമണത്തില്‍ വാരിയെല്ലിന്‌ പരിക്കേറ്റ്‌ വീണെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്‌. ഇതും ശരിയല്ലെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞു. ആന തുമ്പിക്കൈകൊണ്ട്‌ അടിച്ചാല്‍ ആന്തരികാവയവങ്ങള്‍ക്ക്‌ പരിക്കുണ്ടാകും. വാരിയെല്ലിനു മാത്രമേ പരിക്കുള്ളൂ. ഓടുന്നതിനിടയില്‍ വീണ്‌ പരിക്കേറ്റതാകാം എന്നുമാണ്‌ പൊലീസിന്റെ വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക