Image

വിദ്യാര്‍ഥി പീഡനം: മറ്റക്കര ടോംസ്‌ എന്‍ജിനിയറിങ്‌ കോളേജില്‍ തെളിവെടുപ്പ്‌ തുടങ്ങി

Published on 13 January, 2017
വിദ്യാര്‍ഥി പീഡനം: മറ്റക്കര ടോംസ്‌ എന്‍ജിനിയറിങ്‌ കോളേജില്‍ തെളിവെടുപ്പ്‌ തുടങ്ങി


തിരുവനന്തപുരം :പാമ്പാടി നെഹ്‌റു കോളേജ്‌ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി ജിഷ്‌ണുവിന്റെ മരണത്തെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ കൂടുതല്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സര്‍ക്കാരിന്‌ സമര്‍പ്പിച്ച പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. കോട്ടയം മറ്റക്കര ടോംസ്‌ എന്‍ജിനിയറിങ്‌ കോളേജ്‌ ചെയര്‍മാന്റെ പീഡനം സംബന്ധിച്ച പരാതിയില്‍ തെളിവെടുപ്പ്‌ തുടങ്ങി. 

സര്‍വകലാശാലയ്‌ക്ക്‌ കീഴിലെ 155 സ്വാശ്രയ കോളേജുകളിലെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍വകലാശാല നിയോഗിക്കുന്ന സമിതിയില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ്‌ കോളേജിലുള്ളവരെ നിയോഗിച്ചാല്‍മതിയെന്നും തീരുമാനിച്ചു.

കോട്ടയം മറ്റക്കര ടോംസ്‌ എന്‍ജിനിയറിങ്‌ കോളേജിലെ മുപ്പതോളം രക്ഷിതാക്കള്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലാ രജിസ്‌ട്രാര്‍ ഡോ. ജി പി പത്മകുമാര്‍ വെള്ളിയാഴ്‌ച കോളേജിലെത്തും. പരിശോധനയ്‌ക്കെന്നപേരില്‍ രാത്രി കോളേജിലെത്തുന്ന ചെയര്‍മാന്‍ കുട്ടികളെ കൊണ്ട്‌ ചായ വയ്‌പ്പിക്കുന്നുവെന്നു വരെയുള്ള പരാതിയാണ്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌.

30 വിദ്യാര്‍ഥികള്‍ പഠനം മതിയാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും രക്ഷിതാക്കളുടെ പരാതിയില്‍ വ്യക്തമാക്കി.  ഇക്കാര്യങ്ങളടക്കം രജിസ്‌ട്രാര്‍ പരിശോധിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക