കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂരിലെ അഴീക്കോട് വടക്കേ
ഇന്ത്യന്‍ മാതൃകയില്‍ സദാചാര ഗുണ്ടായിസം. സംശയകരമായ സാഹചര്യത്തില്‍
കണ്ടെന്നാരോപിച്ച് യുവാവിനെ ഒരു സംഘം ആളുകള്‍ നഗ്‌നനാക്കി കെട്ടിയിട്ട്
മര്‍ദ്ദിച്ചു.
അഴീക്കോട് മേനാന്‍ ബസാറില്‍ നാട്ടുകാരുടെ മുന്നില്‍ വെച്ചാണ് സലാം
എന്ന യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചത്. വൈദ്യുത പോസ്റ്റില്‍
കെട്ടിയിട്ടായിരുന്നു ഇയാളെ തല്ലിച്ചതച്ചത്. മണിക്കൂറുകളോളം നീണ്ട ക്രൂരതയുടെ
ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്‌തു.
പൊലീസെത്തിയാണ് സലാമിനെ മോചിപ്പിച്ചത്.
ദൂരുഹമായ സാഹചര്യത്തിൽ രാത്രി കണ്ടുവെന്നാരോപിച്ചായിരുന്നു മർദനം.
മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവില്‍ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. വിവസ്ത്രനായ നിലയിലുള്ള ദൃശ്യങ്ങൾ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തു.
ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനത്തില്‍ ഇയാളുടെ മൂന്ന് പല്ലുകള്‍
പോയിട്ടുണ്ട്. ശരീരം മുഴുവന്‍ അടിയേറ്റ പാടുകളുണ്ട്. സലാമിന്റെ പരാതിയില്‍
കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രാകൃത ശിക്ഷാരീതി നടപ്പാക്കിയവരെ
കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.