Image

മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് പരേഡിനിടയില്‍ വെടിവെപ്പ്

പി.പി.ചെറിയാന്‍ Published on 16 January, 2017
മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് പരേഡിനിടയില്‍ വെടിവെപ്പ്
ഫ്‌ളോറിഡ: 'മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍ ഡെ' ആഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച പരേഡിനിടയില്‍ ഉണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് എട്ടുപേര്‍ക്കു പരിക്കേറ്റു.

ഇന്ന് (ജനുവരി 16 തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് നോര്‍ത്ത് ഈസ്റ്റ് മയാമി മെമ്മോറിയല്‍ പാര്‍ക്കിലാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്ന ഉടനെ പോലീസ് പാര്‍ക്കില്‍ നിന്നും എല്ലാവരേയും പുറത്താക്കി. മൂന്ന് മുതിര്‍ന്നവരും, അഞ്ചു കുട്ടികള്‍ക്കുമാണ് വെടിയേറ്റതെന്നും, ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മയാമി പോലീസ് ഡയറക്ടര്‍ ഖാന്‍ പെരസ് ട്വിറ്ററിലൂടെ അറിയിച്ചു. സാമൂഹ്യ പരിഷ്‌കര്‍ത്താവായ 'മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് ജൂനിയര്‍ ഡെ' ആഘോഷങ്ങളില്‍ നടന്ന വെടിവെപ്പിനെ 'ഷെയിംഫുള്‍' എന്നാണ് ഡയറക്ടര്‍ വിശേഷിപ്പിച്ചത്.

വെടിവെച്ചുവെന്ന് കരുതപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും രണ്ടു ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഡയറക്ടര്‍ അറിയിച്ചു. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് പരേഡിനിടയില്‍ വെടിവെപ്പ്
മാര്‍ട്ടിന്‍ ലൂതര്‍കിങ്ങ് പരേഡിനിടയില്‍ വെടിവെപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക