Image

മാനസികാസ്വസ്ഥ്യമുള്ള 12കാരിയെ പ്രധാനാധ്യാപകനും അധ്യാപകരും കൂട്ടബലാത്സംഗം ചെയ്‌തു

Published on 17 January, 2017
മാനസികാസ്വസ്ഥ്യമുള്ള 12കാരിയെ പ്രധാനാധ്യാപകനും   അധ്യാപകരും കൂട്ടബലാത്സംഗം ചെയ്‌തു


ജെഹാന്‍ബാദ്‌: ബീഹാറില്‍ 12 വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപകനും മൂന്ന്‌ അധ്യാപകരും ചേര്‍ന്ന്‌ കൂട്ടബലാത്സംഗം ചെയ്‌തു. ബീഹാറിലെ ജെഹനാബാദ്‌ ജില്ലയിലാണ്‌ സംഭവം.

കാക്കോയിലെ സര്‍ക്കാര്‍ ഉറുദു മിഡില്‍ സ്‌കൂളിന്റെ ടെറസില്‍ കൊണ്ടുപോയാണ്‌ പെണ്‍കുട്ടിയെ അധ്യാപകര്‍ കൂട്ട ബലാത്സംഗം ചെയ്‌തതെന്ന്‌ പൊലീസ്‌ പറഞ്ഞു. അവധി ദിനമായിട്ടും പ്രധാനാധ്യാപകന്റെ നിര്‍ദേശപ്രകാരം സ്‌കൂള്‍ തുറന്നിരിക്കുകയായിരുന്നു.


കാക്കോ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രധാനാധ്യാപകന്‍ അജു അഹമ്മദ്‌, അധ്യാപകരായ അതുല്‍ റഹ്മാന്‍, അബ്ദുള്‍ ബാരി, എം.ഡി ഷൗക്കത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്‌തത്‌. പ്രതികളെ പോലീസ്‌ തിരയുകയാണ്‌.


ലൈംഗിക പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ അമ്മ ഇതേ സ്‌കൂളിലെ അധ്യാപികയാണ്‌. മകള്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത്‌ കണ്ട്‌ അധ്യാപിക വിവരമന്വേഷിച്ചപ്പോഴാണ്‌ ബലാത്സംഗ വിവരം അറിയുന്നത്‌. അധ്യാപികയുടെ പരാതിയില്‍ പൊലീസ്‌ പ്രിന്‍സിപ്പളിനും മൂന്ന്‌ അധ്യാപകര്‍ക്കുമെതിരെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.


സ്‌കൂളിന്‌ അവധിയായ ഞായറാഴ്‌ച വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ ക്ലാസുണ്ടെന്ന്‌ പ്രധാനാധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ കുട്ടികള്‍ സ്‌കൂളില്‍ എത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.
ഞായറാഴ്‌ച്ച ക്ലാസിനിടെ വിശ്രമത്തിന്‌ അനുവദിച്ച സമയം കഴിഞ്ഞിട്ടും ക്ലാസ്‌ മുറിയില്‍ എത്തിയില്ല.തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുട്ടിയെ ടെറസില്‍ കണ്ടെത്തിയത്‌.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന്‌ പൊലീസ്‌ പറഞ്ഞു. പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പമാണ്‌ സാധാരണ സ്‌കൂളില്‍ വരാറുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക