• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

വരള്‍ച്ചയുടെ വക്കില്‍ കേരളം ...(അനില്‍ പെണ്ണുക്കര)

namukku chuttum. 16-Feb-2017
കേരളത്തിന് ജലം ഇനി കിട്ടാക്കനി .സംസ്ഥാനത്തെ കാത്തിരിക്കുന്നത് കൊടിയ വരള്‍ച്ചയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനുവരിയില്‍ ലഭിക്കേണ്ട മഴയില്‍ 99 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് റിപ്പേര്‍ട്ടുകള്‍. 15 ദിവസത്തിനിടെ ഒരു മഴപോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതാണ് വന്‍വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന നിഗമനത്തിന് കാരണം.കേരളത്തില്‍ ജനുവരിയില്‍ ഇതുവരെ ലഭിച്ചത് ഒരു ശതമാനം മാത്രം മഴയാണെന്നും ഈ സ്ഥിതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കൊടുവരള്‍ച്ചയാകും വരാനിരിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.കേരളത്തിന്റെ ജല സ്‌ത്രോതസ്സായ ഭാരതപ്പുഴയുടെ ഇപ്പോളത്തെ അവസ്ഥ മണല്‍ മാഫിയയെ കൊതിപ്പിക്കുന്ന തരത്തിലാണ് .വര്‍ഷം മുഴുവന്‍ വെള്ളം കെട്ടിനില്‍ക്കുന്ന ചാലിയാറിനെയും പെരിയാറിനെയും അപേക്ഷിച്ചു സ്വാഭാവികമായ ജലക്ഷമതയുള്ള നദിയാണു പഴയകാലങ്ങളിലെ ഭാരതപ്പുഴ.ചില വര്‍ഷങ്ങളില്‍ മഴ കുറഞ്ഞാലും നദിയുടെ ഉള്‍ത്തടങ്ങളിലെ ഉറവകളും വെള്ളക്കെട്ടുകളും മൂലം ജലലഭ്യതയുണ്ടാവുകയെന്നതാണു ജലക്ഷമത എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഭാരതപ്പുഴയുടെ ജലസംഭരണശേഷി ഏതാണ്ടു നഷ്ടപ്പെട്ടിരിക്കുന്നു. ഭാരതപ്പുഴയെ ആശ്രയിച്ചു നിലനിന്നിരുന്ന പാലക്കാട്, മലപ്പുറം ജില്ലകളിലെ ജലവിതരണപദ്ധതികള്‍ പലതും നിശ്ചലമായിക്കഴിഞ്ഞു. ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ നഗരസഭകളില്‍ ഇതിന്റെ കെടുതി കാണാന്‍ തുടങ്ങി.തുലാവര്‍ഷത്തില്‍ 62 ശതമാനത്തിന്റെയും ഇടവപ്പാതിയില്‍ 34 ശതമാനത്തിന്റെയും കുറവാണ്
രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെയാണ് ഓരോ മാസവും ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞു കൊണ്ടിരിക്കുന്നത്.ഇന്നു കാണുന്ന ഭാരതപ്പുഴ വറ്റിവരണ്ട മണല്‍പരപ്പു മാത്രമാണ്.

കേരളത്തില്‍ പല നദികളും ഇന്ന് ഇതേയവസ്ഥയിലാണ്. ഇരുപതുവര്‍ഷം മുന്‍പുവരെ തുലാംമാസത്തിന്റെ അവസാനത്തില്‍ ഭാരതപ്പുഴയില്‍ ഭേദപ്പെട്ട നിലയില്‍ നീരൊഴുക്കുണ്ടായിരുന്നു. പുഴയുടെ വിസ്തൃതിയില്‍ പകുതിഭാഗം വരെ വെള്ളം ഒഴുകിക്കൊണ്ടിരുന്നു. രണ്ടുപതിറ്റാണ്ടിനിടയില്‍ വര്‍ധിച്ചുവന്ന കൈയേറ്റങ്ങളും മണലെടുപ്പുമൊക്കെ ഭാരതപ്പുഴയുടെ ജലക്ഷമതയില്‍ വലിയ കോട്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. മഴക്കാലത്തു ഭേദപ്പെട്ട മഴ ലഭിച്ചാല്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയും ഏതാനും നാളുകള്‍ക്കകം ജലസമൃദ്ധി അപ്രത്യക്ഷമാവുകയും ചെയ്യുന്നു.ജലത്തിന്റെയും മഴയുടെയും കാര്യത്തില്‍ ചാക്രിക പരിചരണ വ്യവസ്ഥ കേരളത്തില്‍ നിലനിന്നിരുന്നു.

പക്ഷെ കേരളത്തിന്റെ ജലപരിസ്ഥിതി തന്നെ ഇന്ന് മാറിമറിഞ്ഞു കഴിഞ്ഞിരിക്കുന്നു .വീടിനു ചുറ്റുമായി പച്ചപ്പിന്റെ മണ്ഡലമാണു വീട്ടുപറമ്പ്. വര്‍ധിച്ചുവരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പച്ചപ്പിനെയാകെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 2007 നും 17നുമിടയില്‍ കേരളത്തിലെ വയലുകള്‍ പത്തിലൊന്നായി കുറഞ്ഞു. കൃഷിചെയ്യാന്‍ പറ്റുന്ന വയലുകള്‍ വെള്ളം കിട്ടാതെ വെറുതേയിട്ടിരിക്കുകയാണ്. കൊടുംവേനലിലും പാടത്തിന്റെ നടുക്ക് ആഴമുള്ള കുഴിയെടുത്താല്‍ ആവശ്യത്തിനു വെള്ളം
കിട്ടിയിരുന്നു. പാടങ്ങളിലും പള്ളിയാലുകളിലെയും കിണറുകളിലും ജലസമൃദ്ധി നിലനിന്നു. മഴവെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന ചതുപ്പുകളും ഒഴിവിടങ്ങളുമുണ്ടായിരുന്നു.

കേരളം പതുക്കെ മരുഭൂമിയാകുന്നതിന്റെ സൂചനതന്നെയാണു മഴയുടെ പിന്മാറ്റവും കാലം തെറ്റിയ കാറ്റുകളും മൂടല്‍മഞ്ഞും പൊടിപടലങ്ങളുമൊക്കെ. കേരളത്തിന്റെ ജലലഭ്യതയില്‍ പങ്കുവഹിച്ചിരുന്ന പല ഘടകങ്ങളുണ്ട്. പാടങ്ങള്‍, ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുകളും, കുളങ്ങള്‍, കിണറുകള്‍, കൊക്കരണികള്‍, പാടങ്ങളുടെ ഓരം ചേര്‍ന്നൊഴുകിയിരുന്ന തോടുകള്‍, വെള്ളച്ചാലുകള്‍ ഇവയൊക്കെ അവയില്‍ ചിലതാണ്.

വേനലും വര്‍ഷവും തമ്മിലുള്ള വെള്ളത്തിന്റെ കൊടുക്കല്‍ വാങ്ങലുകളില്‍ മധ്യവര്‍ത്തികളായിരുന്നു പാടങ്ങളും കുളങ്ങളും കിണറുകളും ചതുപ്പുനിലങ്ങളുമൊക്കെ. ഇന്നു പ്രകൃതിയുടെ ജലസംഭരണികള്‍ക്കു വലിയ തോതില്‍ നാശം സംഭവിച്ചു. വീട്ടുകുളങ്ങളൊക്കെ മണ്ണിട്ടു നികത്തുകയാണ്. മഴയ്ക്കു പകരമായി മറ്റൊന്നുമില്ല. ഇനിയുള്ള കാലം മഴയുടെ അളവെത്രയായിരിക്കുമെന്നു പ്രവചിക്കാനാവില്ല. ഈ സ്ഥിതിയില്‍ വരുംകാലത്തെ വെള്ളപ്രശ്‌നത്തെക്കുറിച്ച് ഇപ്പോള്‍ ധാരണാരൂപീകരണം അസാധ്യമാണ്. കേരളം കൊടിയ ജലദാരിദ്ര്യത്തിലേക്കാണു പോകുന്നതെന്ന് ഉറപ്പ്. പാഴാക്കുന്ന ജലത്തെക്കുറിച്ചു ഖേദിക്കേണ്ട കാലമാണു വരാനിരിക്കുന്നത്.

കുപ്പിവെള്ളം പണം കൊടുത്തു വാങ്ങി ഭക്ഷണമുണ്ടാക്കേണ്ട കാലത്തേക്കുള്ള കേരളത്തിന്റെ കുതിപ്പിനെ തടഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് ജലസംഘര്‍ഷങ്ങളും കുടിനീര്‍ കലാപങ്ങളുമായിരിക്കും. മഴ പെയ്‌തോളും എന്നു കരുതിയുള്ള കാത്തിരിപ്പിന്റെ കാലം പൂര്‍ണമായും കേരളത്തില്‍ അവസാനിച്ചുകഴിഞ്ഞു.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
ഡോ.പോള്‍ തോമസ്-ഒരനുസ്മരണം-(ബിനോയ് തോമസ്)
ആയുധമെടുക്കാതെയുള്ള സമരമാര്‍ഗവുമായി മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘കണ്ണില്ലാത്ത ഈ കണ്മണി’ ചര്‍ച്ച നടത്തി
ഉണ്ണീലി മാഹാത്മ്യം (നര്‍മ്മ കഥ: റോബിന്‍ കൈതപ്പറമ്പ്)
ഒരു കാര്യം കൂടി.. (പ്രിയ .എ .എസ് )
അതിരുകളില്ലാത്ത ലോകം, ലേബലുകളില്ലാത്ത മനുഷ്യര്‍ ! (കവിത: ജയന്‍ വര്‍ഗീസ്)
ആസിഫ നിനക്കായ് (റോബിന്‍ കൈതപ്പറമ്പ്)
ആസിഫാ...(കവിത- ഉണ്ണി ഭാസി)
ഓര്‍മ്മകളില്‍ പൂക്കുന്ന കണിക്കൊന്നകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
സ്‌നേഹത്തിന്റെ മധുരം നിറയ്ക്കുന്ന വിഷു ഓര്‍മ്മകള്‍ (കുഞ്ഞൂസ്, കാനഡ)
ജയിലോ ചികിത്സയോ തേടുന്നവര്‍ (ഡോ.എസ്.എസ്.ലാല്‍)
മൂന്നാമത് നാഫാ താര നിശയും കലാമേളയും ജൂലൈയില്‍ ന്യു യോര്‍ക്കിലും ടൊറന്റൊയിലും
വിഷുപ്പക്ഷിയുടെ പാട്ടില്‍ ഒരു തേങ്ങല്‍ (എഴുതാപ്പുറങ്ങള്‍- 20: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കണം (ജയ് പിള്ള)
ഉച്ചാറുച്ചക്ക് വെള്ളരി നട്ടാല്‍ വിഷു ഉച്ചക്ക് പറിക്കാം (മിനി വിശ്വനാഥന്‍)
വിഷുക്കണി ഒരിക്കലും മായാത്ത ഓര്‍മ്മയാണ് ....(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കുരുന്നു ഗായിക ടിയാരയുടെ ഓപ്പറ സംഗീതം നാമം അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും
ട്രംപിനുള്ള കെണികള്‍? (ബി. ജോണ്‍ കുന്തറ)
കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ
മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പര്‍ നായിക ഷീല അമേരിക്കന്‍ താരനിശയില്‍
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM