Image

തന്നെ വെട്ടിയതെന്തിനെന്ന് വിശദീകരിച്ച് നടന്‍ ബാബുരാജ്

Published on 17 February, 2017
തന്നെ വെട്ടിയതെന്തിനെന്ന് വിശദീകരിച്ച് നടന്‍ ബാബുരാജ്
അടിമാലിയിലെ റിസോര്‍ട്ടില്‍ കുളം വൃത്തിയാക്കാനെത്തിയപ്പോള്‍ വെട്ടേറ്റ സംഭവത്തെക്കുറിച്ചു വിശദീകരിച്ച് നടന്‍ ബാബുരാജ്. താന്‍ കുളം വില്‍ക്കാനല്ല, വൃത്തിയാക്കാനാണ് അടിമാലിയിലെ സ്ഥലത്തെത്തിയതെന്നും ആ ഭൂമി വാങ്ങിയതിലൂടെ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്നും ബാബുരാജ് പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ബാബുരാജ് കാര്യം വിശദീകരിച്ചത്. 

ഈ ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന സണ്ണി തോമസിന്റെ അനുമതിയോടെയാണ് രണ്ടു വര്‍ഷമായി ഈ കുളത്തില്‍ നിന്നു വെള്ളമെടുത്തിരുന്നത്. ഭൂമി തുക മുഴുവന്‍ നല്‍കിയാണ് വാങ്ങിയത്. എന്നാല്‍ വാങ്ങിക്കഴിഞ്ഞാണ് സണ്ണി തോമസിനെക്കൂടാതെ പിതാവ് തോമസ് സണ്ണിക്കും നാലു മക്കള്‍ക്കും കൂടി അവകാശമുള്ളതാണെന്നു മനസിലായത്. അച്ഛനോ സഹോദരങ്ങളോ അറിയാതെയാണ് സണ്ണി തോമസ് ഭൂമി വിറ്റതെന്നു മനസിലായത് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നപ്പോഴാണ്.

മൂന്നാറിലെ കോടതിയില്‍നിന്ന് ഇന്‍ജക്ഷന്‍ ഉത്തരവ് വാങ്ങിയാണ് താന്‍ എത്തിയത്. കുളം വൃത്തിയാക്കാന്‍ വന്നത് കോടതി ഉത്തരവുമായാണെന്നു പറയുന്നതിനിടെ വെട്ടുകയായിരുന്നെന്നും ബാബുരാജ് പറഞ്ഞു. 

സംഭവത്തില്‍ കമ്പിലൈന്‍ തറമുട്ടം മാത്യു എന്ന സണ്ണി, ഭാര്യ ലിസി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നു. മാത്യുവിനെതിരെ വധശ്രമത്തിനും ലിസിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയുമാണ് കേസെടുത്തിരിക്കുന്നത്. അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. മാത്യുവിനെ ദേവികുളം സബ് ജയിലിലേക്കും ലിസിയെ കോട്ടയം സബ് ജയിലിലേക്കുമാണ് റിമാന്‍ഡ് ചെയ്തത്. 
see video
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക