Image

വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? ഒരന്വേഷണം? (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)

Published on 18 February, 2017
വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? ഒരന്വേഷണം?  (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)
ആധുനിക ക്രൈസ്തവസമൂഹം സാമ്പത്തികസാമൂഹികആത്മീയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുവാന്‍ നാം  ശ്രമിക്കാതെ  'ഇരുട്ടുകൊണ്ടു ഒട്ട അടക്കുന്ന' സമീപനം സ്വീകരിക്കുന്നത് ശാശ്വതപരിഹാരമാകികില്ല.  വിശ്വാസികള്‍ സഭകള്‍ വിടുന്നെങ്കില്‍ അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തണം. നഷ്ട്ടപ്പെട്ട ആടുകളെ കണ്ടെത്തുവാനും തിരികെ കൊണ്ടുവരുവാനുമുള്‍ള കഠിനമായ ഒരു പരിശ്രമം സഭകളും, ഇടവകകളും, ഇടയന്മാരും നടത്തേണ്ടിയിരിക്കുന്നു. സ്വയം തിരുത്തലിനുവേണ്ടിയുള്ള ഒരന്വേഷണമാണ് ഇത്. തിരുത്തലിനും പുനര്‍ ക്രമീകരണങ്ങള്‍ക്കും ഇനിയും അവസരങ്ങള്‍ ഉണ്ട്. 2018 മുതല്‍ 2020 വരെയുള്‍ള വര്‍ഷങ്ങള്‍ മറ്റെല്ലാ അജണ്ടകളും മാറ്റിവച്ച്  'പുനരേകീകരണ വര്‍ഷമായി' കൊണ്ടാടാം. ഈ വിഷയം പഠന വിധേയമാക്കിയപ്പോള്‍ ഞാന്‍ കണ്ടെത്തിയ ചില യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ പഠനത്തിനായി കുറിക്കുന്നു.

•    ഇടയന്മാര്‍ സാധാരണക്കാര്‍ക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാന്‍ സാധിക്കാത്ത സാഹചര്യം
•    ആര്‍ഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം
•    സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങള്‍.
•    വിശ്വാസികളോടുള്‍ള   ധാര്ഷ്ട്യത്തോടെയുള്‍ള പെരുമാറ്റങ്ങള്‍
•    സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍   
•    വര്‍ദ്ധിച്ചുവരുന്ന പ്രണയവിവാഹങ്ങ ള്‍  
•    സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത
•    കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.
•    മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങള്‍
•    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
•    കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുളള അപമാനഭയത്താല്‍ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവര്‍
•    ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും  ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകള്‍
•    സഭയുടെ സ്ഥാപനങ്ങളില്‍ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്‍ള ഉപാധികളായി മാറുന്നതും അവ തമ്മില് അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും
•    ദേവാലയ നിര്മ്മാണത്തില്‍ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകര്‍ഷകത്വത്തിനും പണക്കൊഴുപ്പിനും  പ്രാധാന്യം നല്‍കികൊണ്ടുള്ള ദേവാലയ പുനര്‍നിര്മ്മാണങ്ങള്‍:കേവലം പിരിവുകള്‍ നല്‍കാന്‍ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികള്‍. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകള്‍, കുരിശടികള്‍, സ്വര്‍ണ കൊടിമരങ്ങള്‍, വെടിക്കെട്ടുകള്‍, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാന് ലക്ഷങ്ങള്‍   ചെലവിടുമ്പോള് അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോള് ജീവിതത്തിന്റെ പുറമ്പോക്കില് അനേകര്‍ ജീവിക്കുന്നു എന്നതും നാം മറന്നു പോവുന്നു.
•    സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി. 
•    ചില ആഘോഷങ്ങള്‍   കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്‍ള വേദികളായി മാറുന്നു.
•    മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നില്‍ക്കുന്നവര്‍
•    ഇടവകകളിലെ അനാവശ്യമായ 'ഫോര്മാലിറ്റി'കള്‍ മൂലം സഭ വിടേണ്ടിവന്നവര്‍
•    വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തന്‍ സഭകളിലേക്കു ചേക്കേറുവാന്‍ നിര്‍ബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തില്‍ ചെങ്ങാലിവില്പനക്കാരെ ചാട്ടവാര്‍ കൊണ്ടടിച്ചു പുറത്താക്കിയ കര്‍ത്താവ് വീണ്ടും വരുവാന്‍ താമസിക്കുന്നത് ഭാഗ്യമോ നിര്‍ഭാഗ്യമോ എന്നറിയില്ല.

ആകര്‍ഷിക്കപ്പെടുന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ 
ആത്മീയമയക്കത്തിലാണ്ടവരെ കൂടുതല്‍ മയക്കത്തിലേക്ക് തള്ളിവിട്ടു ചൂഷണം ചെയ്ത് കോടീശ്വരാകുന്ന സംഘടിത സമൂഹത്തിലെ പുണ്യാളന്മാര്‍ ദിനംപ്രതി പൊട്ടിമുളക്കുന്നു. രോഗശാന്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതത്തിനായി പരക്കം പായുന്ന സാധാരണക്കാര്‍. പ്രസംഗത്തിനിടയില്‍ ഉത്തേജനത്തിനായി ഹാലേലുയ്യായും ആമ്മീനും  സ്വരലയസംഗീതത്തിന്റെ മേമ്പൊടിയോടെ കാതടക്കുന്ന ശബ്ദത്തില്‍ കാതുകളില്‍ ഇടിച്ചിറങ്ങുമ്പോള്‍ തോന്നുന്ന അനുഭൂതി ആത്മാഭിഷേകമായി ചിത്രീകരിക്കപ്പെടുന്നു. സമ്പത്തും സമൃദ്ധിയും ഉണ്ടാക്കുവാന്‍ വേണ്ടി ഒന്നുമില്ലാത്തവനായി ഈ ലോകത്തില്‍ ജനിച്ചുജീവിച്ചു കാല്‍വറിയില്‍ പരമയാഗമായി സ്വയം സമര്‍പ്പിച്ച യേശുക്രിസ്ത്തുവിന്റെ പേരിലാണ് ഇതെല്ലാം എന്നോര്‍ക്കേണം. വൈവിധ്യങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്ന പുതുപുത്തന്‍ കരിസ്മാറ്റിക് ആരാധനാശൈലികള്‍, സഭയുടെ അംഗീകാരമില്ലാത്ത യോഗങ്ങള്‍, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍, സെക്ടുകള് എന്നിവയില് നിന്ന് അകന്നിരിക്കുക എന്നത് സാധ്യമല്ലാത്ത അനുഭവങ്ങളായി മാറുന്നു.

പ്രവാസസമൂഹത്തിലെ ഭൂരിഭാഗവും യുവജനങ്ങളും യുവകുടുംബങ്ങളുമാണ്. ആധുനിക ആശയവിനിമയ സംവിധാനങ്ങള്, ജീവിതശൈലികള്, ആഘോഷങ്ങള് മുതലായവ ഇവരെ ദ്രുതഗതിയില്‍ സ്വാധീനിക്കുന്നു. നഗരങ്ങളില് ഒരു അജ്ഞാതത്ത്വം നിലനില്ക്കുന്നതിനാല്‍ സഭയ്ക്ക് അതാതു സ്ഥലങ്ങളിലെ പ്രവാസികളെ അന്വേഷിക്കുവാനോ, തിരിച്ചറിയുവാനോ ആവശ്യമായ കാര്യക്ഷമമായ സംവിധാനങ്ങളോ, ആശയസംവേദനമാര്ഗ്ഗങ്ങളോ സഭകള്‍ക്കില്ല. ഇവാന്‍ജലിക്കല്‍ സഭകളിലേക്കും പെന്തക്കോസ്ത് സഭകളിലേക്കും ഉള്ള ഒഴുക്ക് വര്‍ദ്ധിക്കുന്നു.

സാമൂഹത്തിലെ മാന്യതക്കു കോട്ടം വരാതെയും  അഭിമാനം കൈവിടാതെയും ജീവിക്കുവാന്‍ വേണ്ടി തങ്ങളുടെ മതപരമായ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി സഭകളില്‍ കൂടിനടക്കുന്നവരുമുണ്ട് വിദ്യാസമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ ആളുകളാണ് ഇക്കൂട്ടത്തിലധികവും.

കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ വ്യക്തികള്‍ക്ക് വിശ്വാസത്തിന്റെ ഉണര്‍വും തീഷ്ണതയും പലപ്പോഴും അവരുടെ ഇടവക വികാരിമാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. നമ്മുടെ സഭകളില്‍നിന്നും വേര്‍പിരിഞ്ഞുപോയവരെ മോശക്കാരും വഴിതെറ്റിയവരുമായി കാണുന്ന മനോഭാവം ശരിയല്ല. പലപ്പോഴും അവര്‍ കൂട്ടം തെറ്റിയതിന്റെ ഉത്തരവാദിത്വം നമുക്കാണ്, സഭയ്ക്കാണ്.

സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും കരങ്ങള്‍ നീട്ടാന്‍ നാം കൂട്ടാക്കാത്തതിന്റെ പേരില്‍ കിട്ടിയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നവരെയും ആത്മാവിന്റെ പുതിയ പ്രവര്‍ത്തനങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കാനും പ്രാര്‍ത്ഥനാപൂര്‍വം നയിക്കാനും കഴിയാത്തതിന്റെ പേരില്‍ ഗതിമാറിപ്പോയ ജീവിതങ്ങളെയും നാം കരുണയോടും ആദരവോടും കൂടിത്തന്നെ കാണണം. നഷ്ടപ്പെട്ട നാണയത്തെ കണ്ടുകിട്ടുവോളം അന്വേഷിക്കുന്ന ഒരു മനസ്സും കാണാതെപോയ ആടിനെ തേടിനടക്കുന്ന ഒരു ഇടയ ഹൃദയവും ധൂര്‍ത്തപുത്രനുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പിതൃഹൃദയവും സഭക്കുണ്ടാകണം.

അല്പനേരക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിച്ചത്

'അല്പനേരക്രിസ്ത്യാനി'കളുടെ എണ്ണം സഭകളില്‍ കൂടിവരുന്നു. ദേവാലയത്തിനകത്തു വരുമ്പോള്‍ വിശ്വാസിയുടെ മുഖം മൂടിയണിയുകയും  അതിനു പുറത്തു ഏതു മാര്‍ഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നില്‍ അര്‍പ്പിതമായ കര്ത്തവ്യങ്ങള്‍ അനുഷ്ഠിക്കുകയും  അര്ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു.  ജീവിതം കൊണ്ട് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ  എണ്ണം വര്‍ദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ സഭകളോടുള്ള അകല്‍ച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാര്‍ഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം കൂടുന്നതും വിശ്വാസികളെ സഭയില്‍ നിന്നകറ്റുന്നു.

ലാളിത്യം ക്രൈസ്തവസഭകളില്‍ കുറയുന്നു

'ജീവിതത്തിലെ ലാളിത്യം' ക്രൈസ്തവസഭകളില്‍ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും 'മതി' എന്നു പറയാനുളള ആര്‍ജവത്വമാണ് ആത്മീയശക്തിയുടെ  ലാളിത്യം. നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും മാതൃക അനുകരിച്ച്  ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവര്‍ മാറണം. മനോഭാവത്തിലും പ്രവര്ത്തനശൈലികളിലും, കൂടുതല് ലാളിത്യം പുലര്‍ത്തണം. സമൃദ്ധിയുടെ സംസ്‌ക്കാരത്തില് ജീവിക്കുന്ന ആധുനിക സമൂഹത്തില്‍,  യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന നന്മ കാട്ടികൊടുക്കുവാന്‍ അസാമാന്യമായ ആത്മാര്‍ത്ഥതയും ധീരതയും നേതാക്കള്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ഇന്ന് വിപരീതദിശയില്‍ ഉപഭോഗസംസ്‌കാരത്തിലും, വ്യക്തിപൂജയിലും  സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നു ആധുനിക ക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില്‍  നിന്നുള്ള വിടുതല്‍ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ,  ഒട്ടിപ്പിടിക്കുവാനോ  സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണത്.

കടമെടുത്ത കുടിയേറ്റസംസ്‌കാരം

പ്രവാസികളുടെ ലോകത്തില്‍ കടമെടുത്ത കുടിയേറ്റസംസ്‌കാരം തങ്ങളുടെ വിശ്വാസത്തിന്റെയും, പാരമ്പര്യങ്ങളുടെയും കൈമാറ്റത്തിലും, കുടുംബബന്ധങ്ങളുടെ പവിത്രതയിലും മാറ്റം സംഭവിച്ചു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന യുവജനങ്ങള്‍ ഭൂരിപക്ഷവും അവിടെ സ്ഥിരതാമസമാക്കുകയാണ്. ജോലി, പഠനം, വിദേശകുടിയേറ്റം എന്നിവയുടെ ഫലമായി ഒറ്റപ്പെടുന്ന മാതാപിതാക്കള്‍, ശൂന്യമാകുന്ന വീടുകള്‍.ആധുനിക കുടിയേറ്റങ്ങള്‍ വഴി മാതാപിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെടുന്നു എന്നതല്ല മറിച്ചൂ മക്കള്‍ക്ക് കുടുംബം നഷ്ടമാകുന്നു എന്നതാണ്. കുടുംബസംസ്‌കാരം ഒറ്റയാന്‍ സംസ്‌കാരമായി മാറുന്നു. ഇത് ഭാവിക്ക് ഏറെയും അപകടകരം! സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി മക്കളെ വിദേശത്തേക്ക് അയ്ക്കുമ്പോള്‍ നഷ്ടമാകുന്നത് കുടുംബത്തിന്റെ തായ് വേരാണ്.

ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കും. ഒരുമിച്ചു ദേവാലയത്തില്‍ പോകുന്ന രീതി നസ്രാണി പാരമ്പര്യത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരാധനാ ഭാഷ മനസിലാകുന്നില്‍ല എന്ന പേരില്‍ രണ്ടു പള്ളിയിലേക്ക് പോകുവാന്‍ നിര്‍ബന്ധിക്കുന്ന പുത്തന്‍ സംസ്‌കാരം കുടുംബത്തിന്റെ താളം തെറ്റിക്കും.

 കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പണ്ട് മലബാറിലേക്ക് കുടിയേറ്റക്കാര്‍ കുടുംബമായിട്ടാണ് കുടിയേറിയത്. തന്മൂലം കുടുംബബന്ധങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. വ്യക്തിയില്‍ കുടുംബത്തിനുള്‍ള നിയന്ത്രണവും കുടുംബപ്രാര്‍ത്ഥനയും , ദൈവവിശ്വാസവും, അയല്‍പക്കബന്ധവും അഭംഗുരം തുടര്‍ന്നു. എന്നാല്‍ ഇന്ന് നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും ഭൂരിപക്ഷം പേരും വ്യക്തികളായാണ് കുടിയേറുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക്‌ശേഷമാണ് പുതിയ സ്ഥലത്ത് അവരൊരു കുടുംബം സ്ഥാപിക്കുന്നത്. ഇതിനിടയിലെ ജീവിതം ഏറെ സങ്കീര്‍ണ്ണമാണ്. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ നിയന്ത്രണവും സംരക്ഷണയുമില്ലാതെ ഒരു വലിയ സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയേണ്ട അവസ്ഥ. അവിടെ ആധുനികസംസ്‌കാരത്തിന്റെ സ്വാധീനങ്ങളെ വിവേചനാശേഷിയോടെ സമീപിക്കാന് വളരെയേറെ ജാഗ്രത ആവശ്യമാണ്. സ്വീകരിക്കേണ്ട നന്മകളെ സ്വീകരിക്കാനും ഉപേക്ഷിക്കേണ്ട തിന്മകളെ ഉപേക്ഷിക്കാനുമുള്‍ള ആര്ജവമാണു യുവതലമുറയ്ക്ക് ഉണ്ടാകേണ്ടത്.

ഈ ലോകത്തെ കൈപിടിച്ചു നടത്തേണ്ടത് നാളെയുടെ വാഗ്ധാനങ്ങളായ കുട്ടികളാണ്, അവരാണ് ജീവിതത്തിനോട് ഏറ്റവും തൊട്ടുനില്‍ക്കുന്നത്. ഓരോ വ്യക്തിയിലും ജീവചൈതന്യം ഉച്ചസ്ഥായിയിലെത്തിനില്‍ക്കുന്നത് അവരുടെ യൌവനകാലത്താണ്. നിറഞ്ഞുനില്ക്കുന്ന ഈ ഊര്ജത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. അതിനുവേണ്ട പ്രചോദനവും പ്രോത്സാഹനവും, മാര്ഗനിര്‌ദ്ദേശവും ശരിയായ സമയത്ത്, ശരിയായ രീതിയില് ലഭിച്ചിരിക്കണം. അതില്ലെങ്കില് ആ ഊര്ജം മുഴുവന് വഴിതെറ്റി ഒഴുകാനാണ് സാദ്ധ്യത. നമ്മള് ഓരോരുത്തരും ഒരു വ്യക്തിയായിരിക്കെത്തന്നെ മഹത്തായ മാനവരാശിയുടെ ഭാഗം കൂടിയാണ്. അവനവനില് മാത്രമായി ചുരുണ്ടുകൂടുവാനുള്ളതല്‍ല നമ്മുടെ വ്യക്തിത്വം. അത് ചുറ്റുമുള്ള സമൂഹത്തിലേക്കും അതിനപ്പുറത്തുള്ള ലോകത്തിലേക്കും കവിഞ്ഞൊഴുകണം. പുത്തന്‍തലമുറ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനവലയത്തില്‌പെട്ട് വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നതു ഒരു ആരോപണം മാത്രമാണ്. യഥാര്ത്ഥത്തില്, യുവതലമുറ വഴിമാറി സഞ്ചരിക്കുന്നു എന്നു പറയുവാന്‍ സാധിക്കില്‍ല. ആ ചിന്ത  മുതിര്ന്നവരുടെ മനസ്സില് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പരിഭ്രാന്തി മാത്രമാണ്. ഒരുപരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മളും പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നില്ലേ എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഭക്ഷണം, വസ്ത്രധാരണം, ഭാഷ, സംസ്‌ക്കാരം, സാമ്പത്തികമായ വളര്‍ച്ച എന്നിവയിലെല്ലാം തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ആഗോളവ്യവസ്ഥിതിയുടെ ഭാഗമായി നാം മാറികൊണ്ടിരിക്കുകയാണ്. ഒരു കാര്യത്തിലെങ്കിലും നാം ജാഗ്രത പുലര്‌ത്തേണ്ടതുണ്ട്. നമ്മുടെ യുവതലമുറ അവരുടെ സ്വന്തമായ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം മറക്കുവാന് നാം കാരണക്കാരാകരുത്. സ്വയം കണ്ടെത്തുവാനുളള ശ്രമത്തിലാണ് പുത്തന്‍ തലമുറ. അവനവന്റേതായ ഒരു പാത അല്ലെങ്കില്‍ അവനവന്റേതായ ഒരിടം കണ്ടെത്താന് പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുതിര്‍ന്ന തലമുറയ്ക്ക് എന്തെങ്കിലും സാരമായി സംഭാവന ചെയ്യുവാന് സാധിക്കുമൊ എന്നാണ് നോക്കേണ്ടത്. അവരുടേതായ രീതിയില്‍ അവര് അത് ഉള്‌ക്കൊണ്ടുകൊള്ളും.
വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിപാര്‍ക്കുന്ന രണ്ടാം തലമുറയില്‌പ്പെട്ട ചിലരെങ്കിലും ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്വന്തം പൈതൃകസമ്പത്തിന്റെ വില അവര്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നമ്മുടെ അമൂല്യമായ പാരമ്പര്യത്തിലും, പൈതൃക സമ്പത്തിലും ആത്മാഭിമാനമുള്ളവരായി ഇന്നിന്റെ തലമുറ മാറണം. സ്വന്തമായിട്ടുള്‍ള ആ നിധികുംഭത്തിലേക്കൊന്ന് ഊളിയിടുവാന്‍ അവരെ സഹായിക്കണം. അവിടെനിന്നു അമൂല്യങ്ങളായ മുത്തും പവിഴവും അവര്‍ വാരിയെടുക്കട്ടെ. നമ്മുടെ  സംസ്‌ക്കാരത്തിന്റെ വിലയും നിലയും മനസ്സിലാക്കുവാന്‍  അവര്ക്ക് അവസരങ്ങളൊരുക്കി കൊടുക്കൂകയാണ് ഇന്ന് നാം ചെയ്യേണ്ടത്. അല്ലാതെ വല്ലതുമൊക്കെ പറഞ്ഞ് അവരുടെ മനസ്സ് മാറ്റാന് ശ്രമിക്കുകയല്ല വേണ്ടത്. സ്വയം അറിഞ്ഞതും, അനുഭവിച്ചതും അവര്‍ക്കു മനസ്സിലാക്കുവാനുള്‍ള അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. കഴിഞ്ഞ തലമുറകള്, വിശേഷിച്ചും നമ്മുടെ തൊട്ടുമുമ്പിലുള്ള രണ്ടു മൂന്നു തലമുറകള്,  പുത്തന്‍ തലമുറക്ക് നേരായ ദിശാബോധം നല്‍കുന്നതില് വേണ്ടത്ര നിഷ്‌കര്‍ഷത പാലിച്ചിരുന്നില്‍ല. നമ്മുടെ തനതായ സാംസ്‌കാരിക സമ്പത്തിന്റെ വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുവാന് ശ്രദ്ധവെച്ചിട്ടില്‍ല. കാരണം, ജീവിക്കുവാനുള്‍ള തന്ത്രപ്പാടില്‍ അതൊന്നും സ്വയം തൊട്ടറിയാന് അവര്ക്കും അവസരങ്ങളുണ്ടായില്‍ല എന്നതാണ് യാഥാര്‍ഥ്യം. മഹത്തായ ആ പാരമ്പര്യത്തിന്റെ സ്വാധീനം ഇന്നത്തെ തലമുറയിലെ  ജീവിതത്തെ എത്രത്തോളം സ്പര്ശിച്ചിട്ടുണ്ട്? നാം ഇന്നും അന്ധമായി പാശ്ചാത്യ സംസ്‌കാരത്തെ അനുകരിക്കുകയല്ലേ ചെയ്തത്? ഒരു പരിധിവരെ എല്ലാ കാര്യങ്ങളിലും നമ്മള് പാശ്ചാത്യരെ അനുകരിക്കുക തന്നെയായിരുന്നു. പുതിയ തലമുറ ആ പരിധിയും കടന്ന് അല്‍പം കൂടി മുമ്പോട്ടുപോയി എന്നു മാത്രം. കടന്നുപോയ തലമുറയേക്കാള്‍ ഏതാനും ചുവടുകള്‍ കൂടി മുമ്പോട്ട് വെക്കുവാന് പുതിയ തലമുറ ശ്രമിക്കുന്നു എന്ന് മാത്രം. നമുക്കു കയറി പറ്റാന് ധൈര്യമില്ലാതിരുന്ന ഉയരങ്ങളിലേക്ക് പുതിയ തലമുറ കയറിപ്പറ്റുന്നു. യൌവനം എന്നു പറയുന്നത് പൂര്ണമായും വികസിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു അവസ്ഥയാണ്. അവര് പ്രത്യേകിച്ചൊന്നും ആയിത്തീര്ട്ടിന്നില്ല, വളര്ച്ചയുടെ വഴികളിലൂടെ മെല്ലെ നടന്നുനീങ്ങിതുടങ്ങിയതേയുള്ളൂ.  നിങ്ങള്‍ നിങ്ങളുടേതായ കൊമ്പുകളില് ചേക്കേറി കഴിഞ്ഞവരാണ്. അവരോ? സ്വന്തമായി, സ്ഥിരതയുള്ള ഒരു സ്ഥാനം തേടിക്കൊണ്ടിരിക്കുന്നവരാണ്, എത്തിപ്പിടിക്കാനൊരു കൊമ്പ് കണ്ടെത്താനായി അവര്‍ ചുറ്റും പരതികൊണ്ടിരിക്കുകയാണ്. അതു കണ്ട് നമ്മള്‍ പരിഭ്രമിക്കുന്നു. കുട്ടികള്‍ വെറുതെ ജീവിതം പാഴാക്കിക്കളയുന്നല്ലൊ, വഴിതെറ്റി പോകുന്നല്ലൊ എന്നെല്ലാമോര്‍ത്ത് പഴയ തലമുറ സങ്കടപ്പെടുന്നതില്‍ അര്‍ഥമില്ല.

പ്രവാസികളുടെ ദൗത്യം
പ്രവാസികള്‍ തങ്ങളുടെ മാതൃദേശത്തുനിന്ന് വ്യതിരക്തമായ ഒരു പുതുമണ്ണിലേക്കു പറിച്ചുനടപ്പെട്ടവരാണ്. പുതുമണ്ണും സാഹചര്യങ്ങളും എപ്പോഴും അനുകൂലമല്ലാത്തതിനാല് അവയെ വേണ്ടവിധം ഉള്‍ക്കൊള്ളുവാന് പ്രവാസികള് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസത്തേയും സഭയുടെ പാരമ്പര്യങ്ങളേയും സമന്വയിപ്പിച്ച് ജീവിക്കുവാന് കഴിഞ്ഞ കാലങ്ങളില്‍ പ്രവാസി കുടുംബങ്ങള് വളരെയധികം പ്രയാസങ്ങള്‍ സഹിച്ചിരുന്നു. എന്നിരുന്നാലും, കുടുംബപാരമ്പര്യങ്ങള്‍, പ്രാര്ത്ഥനകള്, കുടുംബമൂല്‍യ സംവിധാനങ്ങള്, സാംസ്‌കാരിക പാരമ്പര്യങ്ങള്, ആചാരാനുഷ്ഠാനങ്ങള്‍ മുതലായവ വഴി അവര് തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നു. പ്രവാസമെന്നത് അവരുടെ മാത്രം നിലനില്പിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി മാത്രമുള്ളതല്‍ല, പ്രത്യുത, സഭയുടെ ആഗോളസുവിശേഷവത്കരണദൗത്യത്തില് പങ്കുചേരുന്നതിനും കൂടിയാണ് എന്ന സത്യം നാം തിരിച്ചറിയണം. വിശ്വാസികള്‍ എവിടെയുണ്ടോ  അവിടെ അവരുടെ തനതായ ക്രിസ്തീയ സാക്ഷ്യം പിന്തുടരുവാന്‍  അവരെ പ്രാപ്തരാക്കേണ്ട ചുമതല സഭകള്‍ക്കുണ്ട്. പ്രവാസികളായി കടന്നുവരുന്ന ആളുകളുടെ ഭാഷ, സംസ്‌കാരം, വിശ്വാസപാരമ്പര്യങ്ങള്, സഭാവ്യക്തിത്വം, ആരാധനാക്രമങ്ങള് എന്നിവ ബഹുമാനിച്ചുകൊണ്ടുതന്നെ വേണം സഭകള്‍ മുന്നോട്ടു പോകുവാന്‍.

കമ്പോളവല്ക്കരണം

സ്വരുക്കൂട്ടിവക്കുന്നതിലും, സ്വന്തമാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന കമ്പോളസംസ്‌കാരത്തില്‍ നിന്ന് മുക്തമല്ല ഇന്നിന്റെ നേതൃത്വവും. സൗകര്യങ്ങളേക്കാള്‍ ആകര്ഷണങ്ങള്ക്കും, ആവശ്യങ്ങളേക്കാള് ആര്ഭാടങ്ങള്ക്കും മുന്തൂക്കം കൊടുക്കുന്ന ആധുനികലോകത്തില്‍
വാങ്ങുവാനുള്‍ള സ്വാതന്ത്ര്യമാണ് ശരിയായ സ്വാതന്ത്ര്യമെന്ന് കമ്പോളസംസ്‌കാരം നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അവിടെ മനുഷ്യന്റെ ഹൃദയം കൂടുതല് കൂടുതല് ശൂന്യമാകുകയും സ്വാര്ത്ഥമാകുകയും ചെയ്യുന്നു. നമ്മുടെ ആഘോഷങ്ങള്‍, ജൂബിലികള്, ദേവാലയകെട്ടിടഭവനനിര്മ്മാണങ്ങള്‍; പെരുന്നാളാഘോഷങ്ങള്‍, അനുഷ്ഠാനങ്ങള്; എന്നിവയെല്ലാം ഒരു പുനരാലോചന അനിവാര്യമായിരിക്കുന്നു. അനുദിന ജീവിതത്തില്‍ സൗകര്യങ്ങളെക്കാള്‍ ഉപരി ആകര്ഷണത്തിനും ആഡംബരത്തിനും ആവശ്യത്തേക്കാള് ആര്‍ഭാടത്തിനും മുന്തൂക്കം കൊടുക്കുന്നവരായി നാം മാറി.

സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന കമ്പോളവല്ക്കരണം സഭയുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിക്കുന്നു. സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായി മാറി. പെരുകുന്ന തീര്ത്ഥാനകേന്ദ്രങ്ങളും വര്ധിച്ചു വരുന്ന പെരുന്നാളാഘോഷങ്ങളും, മത്സരബുദ്ധിയോടെ ഊതി വീര്പ്പിക്കുന്ന ചരമശതാബ്ദിദ്വിശതാബ്ദി ആഘോഷങ്ങളും, പദയാത്രകളും  മാര്‍ക്കറ്റിലെ വിപണന തന്ത്രങ്ങള് കടമെടുക്കുന്നതായി അനുഭവപ്പെടുന്നു.  മാമോദീസയില്‍ തുടങ്ങി, വിവാഹവും, പട്ടംകൊടയും, ചരമവാര്ഷികങ്ങളും വരെ എല്ലാ ആഘോഷങ്ങളും സാമ്പത്തിക സമൃദ്ധിയുടെയും പ്രൗഡിയുടെയും പ്രകടനവേദികളായി മാറുന്നു. നമ്മുടെ ആഘോഷങ്ങള്‍ ധൂര്ത്തിലേക്കും ധൂര്ത്ത് കപടപ്രശസ്തിയിലേക്കും വഴിമാറിയിരിക്കുന്നു. വിവാഹാഘോഷങ്ങള് കുടുംബങ്ങളുടെയും, ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്‍ള വേദികളായി മാറുന്നു.
സഭയുടെ സ്ഥാപനങ്ങളില്‍ പലരും, പലതും സ്വന്തം പേരും പെരുമയും നിലനിര്ത്തുന്നതിനുള്‍ള ഉപാധികള്‍ മാത്രമായി  മാറ്റുമ്പോള്‍ അനാരോഗ്യകരമായ മത്സരങ്ങള്ക്കു കാരണമാകുന്നു. ഭവനനിര്‍മ്മാണവും ദേവാലയ നിര്മ്മാണവും സൗകര്യങ്ങളേക്കാള്‍ അഭിമാനത്തിനും, പ്രൗഢിക്കും ആകര്ഷകത്വത്തിനും പണക്കൊഴുപ്പു പ്രകടിപ്പിക്കുവാനുമുള്‍ള വേദികളായി മാറുന്നു. 
സിവില്പരമായി വിവാഹമോചനം നേടുന്നവര്, കൂടെത്താമസിക്കുന്നവര്, വന്ധ്യതയുള്ളവര്, ജീവിതപങ്കാളിയുടെ മരണമോ വിവാഹമോചനമോ മൂലമുള്ള ഏകപേരന്റിംഗിലേക്കു വാഴുമാറുവാന്‍ വിധിക്കപ്പെട്ടവര്‍, 'നാമൊന്ന്... നമുക്കൊന്ന് ' എന്ന പുത്തന്‍ സംസ്‌കാരമായ അണുകുടുംബങ്ങളിലേക്കു വഴിമാറിയവര്‍, കുട്ടികളെ വളര്‍ത്തുവാനുള്‍ള ഉത്തരവാദിത്വം  ഏറ്റെടുക്കാന് തയ്യാറാകാതെ കുട്ടികള്‍ വേണ്ട എന്ന ചിന്തയിലേക്ക് ഒഴുകിപോയവര്‍. 
വിവിധ മതങ്ങളുടെയും, വിവിധ സാമ്പത്തികഭൗതികസിദ്ധാന്തങ്ങളുടെയും മത്സരങ്ങളുടെ ആഗോളവല്‍കൃത പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഇന്നിന്റെ യുവതലമുറക്കു  വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള സാധാരണവും മാനദണ്ഡപരവുമായ പരമ്പരാഗതമായ ആശയങ്ങള് ആധുനികകാലത്ത് ഒരു ന്യൂജനറേഷണല് പരിവര്ത്തനത്തിന് വിധേയമാകുകയാണോയെന്ന് അത്ഭുതപ്പെടേണ്ടിയിരിക്കുന്നു.

ഉപഭോക്തൃസംസ്‌കാരം
ആധുനിക ലോകത്തിന്റെ തുടിപ്പുകള്‍ വിരല്‍ത്തുമ്പില്‍ ഒതുങ്ങിയപ്പോള്‍ പുകവലി, മദ്യപാനം, മയക്കുമരുന്ന്, പോര്‍ണോഗ്രഫി, സാമൂഹികനെറ്റുവര്ക്കുകള്, ടി.വി. സീരിയലുകള്‍, സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം, തുടങ്ങിയ ആധുനിക കാലഘട്ടത്തിന്റെ ആസക്തികള്‍ ഇന്നിന്റെ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. ആത്മീയസാമ്പത്തിക ബൗദ്ധിക ദാരിദ്ര്യത്തില്‍  തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ അനേകം കുടുംബങ്ങളിലെ  മനുഷ്യമൂല്യങ്ങള്‍ തകര്‍ക്കുന്നു.
 വ്യക്തിയുടെ പ്രസക്തി വര്‍ധിച്ചപ്പോള്‍, ഉപഭോക്തൃസംസ്‌കാരം, കുടുംബാംഗങ്ങള് തമ്മിലുള്ള ആശയവിനിമയ വിടവ്, ദമ്പതികള്‍ തമ്മിലുള്‍ള സ്‌നേഹമില്ലായ്മ, വാര്ദ്ധക്യത്താലും രോഗത്താലും കഴിയുന്നവരെ അവഗണിക്കല്, തൊഴില്‍ കാര്യങ്ങളില് സ്ത്രീപുരുഷ സമത്വം, കുട്ടികളോടും സ്ത്രീകളോടുമുള്ള സമീപനത്തിലെ നിയമസംരക്ഷണങ്ങള്, ഒരുമിച്ചുള്ള തീരുമാനമെടുക്കല് എന്നിവയിലെല്ലാം പുതിയ മാനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.

മിശ്രസിവില്‍ വിവാഹങ്ങള്‍

ക്രൈസ്തവസഭകളില്‍ മിശ്രസിവില്‍ വിവാഹങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. മലയാള ബന്ധമോ ഇന്ത്യന് ബന്ധമോ ഇല്ലാത്തവരെ വിവാഹം ചെയ്യുന്നത് സഭ വിട്ടു പോകുന്നതിനു കാരണമാകുന്നു. ഞാനോ നീയോ വലുത് എന്ന ചിന്ത ഇടവകകളുടെയും കുടുംബങ്ങളുടേയും താളം തെറ്റിക്കുന്നു. ഇത് പിന്നീട് ഇടവകളില്‍ വേര്‍പിരിയലിന്റെയും, കുടുംബത്തില്‍ വിവാഹമോചനത്തിന്റെയും വാതായനങ്ങള്‍ തുറക്കുവാന്‍ കാരണമാകുന്നു.പല കാരണങ്ങളാല്‍ വിവാഹം താമസിപ്പിക്കുകയോ ചില അവസരങ്ങളില്‍ വിവാഹം ഒഴിവാക്കുകയോ ചെയ്യുന്നവരുടെ എണ്ണവും വര്ദ്ധിക്കുന്നു.

ക്രൈസ്തവസഭയും  ആരാധനാ ഭാഷകളും
മലയാളഭാഷയിലുള്‍ള സഭാശുശ്രൂഷകള് മനസിലാകാത്തതാണോ വിശ്വാസികള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ സഭ വിട്ടുപോകുവാനുള്ള യഥാര്‍ഥ കാരണം?

ലോകചരിത്രത്തില്‍ ഉടാടിനടന്ന ജനസമൂഹം എത്രയോ ഭാഷകള്‍ കൈമാറിയാണ് ഇന്നത്തെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും തുറമുഖത്തേക്ക് കടന്നുവന്നത്. എമിഗ്രന്റ് രാജ്യമായ അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുളള  ജനങ്ങള്‍ മുഴുവന്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്. ലോകത്തില്‍ ഇന്നുണ്ടായിരിക്കുന്ന എല്ലാ മതങ്ങളും, സഭകളും വിഭാഗങ്ങളും അവരുടെതായ  ഭാഷകളില്‍ തനതായ ആരാധനാ രീതികളും, സാംസ്‌കാരിക തനിമയും പരിരക്ഷിക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ആധുനിക തലമുറയിലെ കുടിയേറ്റ സമൂഹത്തില്‍ ഒരു വിഭാഗത്തിനിടയില്‍  മലയാളഭാഷ അന്യമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മലയാളം പഠിച്ചാല് സ്വന്തം കുട്ടികള്‍ അന്യം നിന്നുപോകുമെന്നാണ് ഈ വിഭാഗം ഇപ്പോഴും ഭയക്കുന്നത്. മലയാളികളുടെ മനോഭാവം തന്നെയാണു മലയാളത്തിന്റെ വളര്‍ച്ചയുടെ പ്രധാന തടസ്സം. അതു തിരുത്താന് നമുക്കു കഴിഞ്ഞിട്ടില്‍ല. അതേസമയം സംസ്‌കാരവും ഭാഷയും നിയന്ത്രിതമായ അതിര്ത്തിവരകള്ക്കുള്ളില് ബന്ധിച്ചിടുന്നതും അന്യഭാഷയെ ശത്രുവായി കാണുന്ന നയം സ്വീകരിക്കുന്നതും സങ്കുചിതമാണ്.ഏതു നാട്ടില് ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ സ്വായത്തമാക്കുന്ന , അവരുടെ സംസ്‌കാരം അനുകരിക്കുന്ന ഒരു ജീന് മലയാളി മനസിലുണ്ട്, അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ്. ആഗോള വല്ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കിമാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം, അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും.

ബാബേലില്‍വെച്ച് ദൈവം മത്സരികളുടെ ഭാഷ കലക്കി: 'ഭൂമിയില്‍ നിറയാനുള്‍ള' ദൈവത്തിന്റെ കല്‍പ്പനയ്ക്കു വിരുദ്ധമായി മെസൊപ്പൊട്ടാമിയയിലെ ശിനാര്‍ സമഭൂമിയില്‍ മുഴു സമൂഹത്തെയും കേന്ദ്രീകരിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുകയും ബാബേല്‍ ഗോപുരത്തിന്റെ പണി തുടങ്ങുകയും ചെയ്തു. എന്നാല്‍, അപകടകരവും ദ്രോഹകരവുമായ അവരുടെ പദ്ധതികളെ തകിടംമറിക്കാനായി ദൈവം അവരുടെ പൊതു ഭാഷ കലക്കി. അങ്ങനെയാണ് വ്യത്യസ്ത ഭാഷകള്‍ രൂപംകൊണ്ടത്.—ഉല്‍പത്തി 1:28; 11:19. ആദ്യമുണ്ടായിരുന്ന ആ ഒറ്റ ഭാഷയില്‍നിന്നാണ് എല്ലാ ഭാഷകളും ഉത്ഭവിച്ചത് എന്ന് ബൈബിള്‍രേഖ പറയുന്നില്ല. ശിനാറില്‍ ദൈവം അനേകം പുതിയ പദസഞ്ചയങ്ങള്‍ക്കും ചിന്താരീതികള്‍ക്കും രൂപം നല്‍കി. അതാണ് വ്യത്യസ്ത ഭാഷകള്‍ ഉടലെടുക്കാന്‍ ഇടയാക്കിയത്. ബാബേലില്‍ ഭാഷ കലക്കിയ കാലം മുതല്‍ കുടിയേറിപ്പാര്‍ത്ത വിഭാഗങ്ങള്‍ അവരുടേതായ സംസ്‌കാരവും, ഭാഷയും ജീവിതരീതികളും പിന്തുടരുന്നു.

ആരാധനാഭാഷ

മറ്റൊരു പ്രധാന പ്രശ്‌നം നമ്മുടെ ആരാധനാഭാഷ. ആരാധനാക്രമത്തെക്കുറിച്ചുള്‍ള ദൈവശാസ്ത്രം എത്ര ഗംഭീരമാണെങ്കിലും ആരാധന അനുഭവമാകുന്നില്ലെങ്കില്‍ അതിലുള്ള താല്‍പ്പര്യം ക്രമേണ നഷ്ടപ്പെടും. നല്‍ല പാരമ്പര്യങ്ങളെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യന്റെ വര്‍ത്തമാനകാല അനുഭവങ്ങളെയും ആശയങ്ങളെയും ആശങ്കകളെയും സംവേദിക്കുവാനുള്ള കഴിവ് ഏതൊരു സഭയുടെയും ആരാധനാക്രമത്തിനുണ്ടായിരിക്കണം. അങ്ങനെയുള്ള ആരാധന വിശ്വാസിയുടെ സമകാലീന ജീവിതത്തില്‍നിന്ന പേര്‍പെടുത്താനാകാത്തവിധം അവരുമായി ഇഴുകിച്ചേരും. വര്‍ത്തമാനകാല ജീവിതം, ഭാഷ, സംസ്‌ക്കാരം എന്നിവയില്‍നിന്നും അന്യമായ ആരാധനാക്രമം ഭക്തിയും, തീഷ്ണതയും ഇല്ലാതാക്കും. സഭാ ജീവിതത്തെ മരവിപ്പിക്കും. ഇങ്ങനെ ആരാധനാജീവിതത്തില്‍ മടുപ്പനുഭവപ്പെടുന്നവര്‍ക്ക് സ്വതന്ത്ര സഭകളിലെ സ്വതന്ത്രവും സജീവവുമായ ആരാധനകളില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന അനുഭവംമൂലം താന്‍ ജനിച്ചു വളര്‍ന്ന സഭകളില്‍ എന്തോ കുറവുണ്ട് എന്ന തോന്നല്‍ ഉണ്ടാവുകയും ക്രമേണ സ്വന്തം പാരമ്പര്‍യ വിശ്വാസത്തെ ഉപേക്ഷിക്കാന്‍ പ്രേരകമാകുകയും ചെയ്യും. സഭയുടെ ദൈവാരാധനയില്‍ മലയാളഭാഷയില്‍ കാണാത്ത പല പദങ്ങളുമുണ്ട്. യാമപ്രാര്ത്ഥനകളുടെ പേരുകളായ റംശാ, സപ്രാ തുടങ്ങിയവ മാത്രമല്‍ല, കുര്ബാന, കൂദാശ എന്നിവയും ദൈവാരാധനയിലെ മറ്റു പല പദങ്ങളും സുറിയാനി ഭാഷയിലെ വാക്കുകള് അതേപടി മലയാളത്തിലേക്കു സ്വീകരിച്ചിരിക്കുന്നവയാണ്. കേരളീയരായ നമ്മുടെ ഭാഷ മലയാളമാണെന്നിരിക്കേ എന്തുകൊണ്ടാണ് സുറിയാനിഭാഷാ പ്രയോഗങ്ങള് നമ്മുടെ ദൈവാരാധനയില് ഉള്‌പ്പെടുത്തിയിരിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയില്ല.

ഓര്ത്തഡോക്‌സ് ക്രിസ്ത്യന് വിശ്വാസത്തിന്റെ മഹത്വം മനസിലാക്കി അണുവിട വിത്യാസം വരുത്താതെ പ്രാര്ഥനയിലും, ഉപവാസത്തിലും, കര്‍മ്മാനുഷ്ഠാനങ്ങളിലും ഇഴുകി ചേര്‍ന്ന് ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു തലമുറയും ഇവിടെയുണ്ട്. പക്ഷേ ഭാഷാതടസങ്ങള്‍ മൂലം ശരിയായ വിധത്തില് വിശുദ്ധ കുര്ബാനയിലും മറ്റ് ആരാധനാ കര്മങ്ങളിലും പങ്കെടുക്കുവാനും അതില് ഉള്‌ച്ചേരുവാനും ചിലപ്പോഴെങ്കിലും ഇവര്‍ക്കും സാധിക്കുന്നില്‍ല എന്നതും ഒരു യാഥാര്‍ഥ്യമാണ്. അതിനു പരിഹാരം മിഷന്‍ പള്ളികള്‍ സ്ഥാപിക്കുക എന്നതാണോ, ഇരു ഭാഷകളിലും ആരാധന നടത്തുക എന്നതാണോ അഭികാമ്യം എന്നത് പുനരാലോചിക്കേണ്ടതാണ്.

ഭൗതീക താല്‍പ്പര്യങ്ങള്‍ മൂലം സഭ വിട്ടുപോകുന്നവര്‍

ജോലി, സാമ്പത്തിക സഹായം തുടങ്ങിയവകള്‍ക്ക് വേണ്ടി സ്വന്തം സഭ ഉപേക്ഷിക്കുന്നവര്‍, വിവാഹം കഴിക്കുന്നതിനും പുനര്‍വിവാഹത്തിനുമൊക്കെയായി സഭ വിട്ടിറങ്ങുന്നവര്‍,സഭയിലെ കുറവുകളും സഭാധികാരികളില്‍നിന്ന് അനുഭവിക്കേണ്ടിവന്ന വേദനകളും മൂലം സഭ വിടുന്നവര്‍
സ്വന്തം സഭയുടെ കുറവുകളുടെ പേരില്‍ മറ്റുള്ളവരുടെ ഉപദേശങ്ങളെ അപ്പാടെ വിശ്വസിച്ച് പല സ്വതന്ത്ര സഭകളിലും ചേക്കേറിയവര്‍, സ്വന്തം സഭയില്‍ ആത്മീയതീഷ്ണതയില്ലെന്ന പേരില്‍ ആത്മീയ തീക്ഷണതയും ആഴമായ ദൈവവിശ്വാസവും ഉള്ളവരും സഭ വിട്ടുപോകുന്നവരുമുണ്ട്. എന്തുകൊണ്ട് ഇങ്ങനെയുള്ളവര്‍ സഭ വിട്ടുപോകുന്നു എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഒരു പ്രധാന പ്രശ്‌നം വി. കുര്‍ബാന, കുമ്പസാരം, ശിശുസ്‌നാനം, പരിശുദ്ധരോടുള്‍ള പ്രാര്‍ഥന, ആചാരാനുഷ്ഠാനങ്ങള്‍  തുടങ്ങിയവയ്‌ക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ശരിയായ ലഭിക്കാതെ വരുമ്പോള്‍  അടിത്തറയിളകി പോകുന്നവര്‍. വിശ്വാസപ്രതിസന്ധികളില്‍ സഹായിക്കാനോ വ്യക്തമായ ഉപദേശങ്ങള്‍ നല്‍കാനോ ആരുമില്ലെങ്കില്‍ ഇത്തരക്കാര്‍ വളരെ പെട്ടെന്ന് പുതിയ വിശ്വാസസമൂഹങ്ങളിലേക്ക് ചേക്കേറും. അങ്ങനെ സഭ വിട്ടുപോകുന്നവരെക്കുറിച്ച് സഭയ്ക്ക് ഉത്തരവാദിത്വമില്ലേ? യഥാര്‍ത്ഥത്തില്‍ സഭയുടെ ഭാഗത്തുനിന്നുള്‍ള വീഴ്ചകൊണ്ടല്ലേ അവരുടെ വിശ്വാസം നഷ്ടപ്പെട്ടുപോകുന്നത്. സണ്‍ഡേ സ്‌കൂളികളിലൂടെയും മറ്റുവിധത്തിലും സ്വന്തം വിശ്വാസത്തെക്കുറിച്ചുള്ള ആഴമായ ബോധ്യം ലഭിച്ചിരുന്നെങ്കില്‍ പുതിയ ഉപദേശങ്ങളില്‍ അവര്‍ ഇളകിപ്പോകുമായിരുന്നോ? തങ്ങള്‍ക്കു കിട്ടുന്ന ആത്മീയമായ അനുഭവത്തെ ഉള്‍ക്കൊള്ളാനോ പരിപോഷിപ്പിക്കാനോ തന്റെ സഭാധികാരികളോ സഭാസമൂഹമോ തയാറാകുന്നില്ല എന്നതാണ്.

വൈദികരുടെ 'ബുദ്ധിജീവി' സംസ്‌കാരം
വൈദികര്‍ അഹങ്കാരത്തോടെ വിശ്വാസികളോട് പെരുമാറരുതെന്നതും സഭ ഉപേക്ഷിക്കുന്നതിനു കാരണമാകുന്നുണ്ട്. വൈദികരായ ചിലരെങ്കിലും  ബുദ്ധീജീവികളെ പോലെയാണ് വിശ്വാസികളെ നോക്കികാണുന്നത്. എല്ലാത്തിനും അവസാന വാക്ക് തങ്ങള്‍ മാത്രമാണ് എന്ന അഹങ്കാരമനോഭാവം. തന്റെ മുന്നിലിരുന്നു ഉപദേശം കേള്‍ക്കുന്ന വിശ്വാസികള്‍ തങ്ങളെക്കാള്‍ കൂടുതല്‍ ലോകപരിചയം ഉള്ളവരും വിവിധ മേഖലകളില്‍ അനുഭവസമ്പത്തുള്ളവരുമാണെന്ന സത്യം വിസ്മരിച്ചു കൊണ്ടുള്‍ള ഭാവം. സാധാരണക്കാരും, എളിമയോടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നവരുമായ വിശ്വാസികളാണ്  വൈദികരുടെ ബുദ്ധിജീവി സംസ്‌കാരങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്ക്കും ഇരകളാക്കപ്പെടുന്നത്. യേശുക്രിസ്തുവിനെ വിചാരണ ചെയ്ത അന്നാസും കയ്യാഫാസും യഹൂദസമൂഹത്തിലെ പുരോഹിതശ്രേഷ്ഠന്മാരായിരുന്നു. ദൈവം മോശയ്ക്ക് നല്‍കിയ പത്തു കല്പ്പനകളെ തങ്ങളുടെ സൗകര്യത്തിനും, ആവശ്യങ്ങള്ക്കുമായി പുരോഹിതര്‍ പലപ്പോഴും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്നു. യൂദാസ് യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത ശേഷം, പാപഭാരത്താല്‍ പുരോഹിതരുടെ അരികില് എത്തിയപ്പോള് യൂദാസിനെ കൈവെടിയുകയാണ് പുരോഹിതര് ചെയ്തത്. ഇന്നത്തെ കാലഘട്ടത്തിലും ചില പുരോഹിതര് ഇത്തരം കഠിനമായ രീതിയില് ജനങ്ങളോട് പെരുമാറുന്നുണ്ട്. തങ്ങള് പുരോഹിതരാണെന്ന ഒരു തരം അധികാരത്തിന്റെ മാനസിക അവസ്ഥയാണ് ഇകൂട്ടരേ നയിക്കുന്നത്. പാവപ്പെട്ടവരേയും, ക്ലേശം അനുഭവിക്കുന്നവരേയും ഇവര് കാണുന്നതേയില്‍ല. തടവിലായവരെയോ, രോഗികളെയോ ഇവര് ചെന്നു കാണുകയോ ശുശ്രൂഷിക്കുകയോ ചെയ്യുന്നില്ല. ജനങ്ങളോട് ചേര്ന്നു നിലനില്ക്കുവാന് പുരോഹിതര് എല്ലായ്‌പ്പോഴും ശ്രമിക്കണം. സ്വപുത്രനെ നമ്മുക്കായി, നമ്മോടുകൂടെ വസിക്കാന്‍ നല്‍കിയ വലിയ സ്‌നേഹമാണ് പിതാവായ ദൈവം കാണിച്ചത്. മനുഷ്യരുടെ ഇടയില്‍ വേണം ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതര്‍ സഹവസിക്കേണ്ടത്.

മാറുന്ന കാലത്തിനും ചിന്താഗതികള്‍ക്കുമനുസ്സരിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍  യാഥാസ്ഥിതിക നിലപാടുകള്‍ കര്‍ക്കശമായി വച്ചുപുലര്‍ത്തുന്ന സഭയ്ക്കു കഴിയാതെ പോകുന്നതാണ് ഈ 'പുറംപോക്കി'ന്റെ മറ്റൊരു കാരണം.

ഉന്നത വിദ്യാഭ്യാസത്തിനായി വീടും നാടും വിട്ടു മാറിതാമസിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പുത്തന്‍ അനുഭവങ്ങളിലേക്ക് പാലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാകും. ചില അവസരങ്ങളിലെങ്കിലും തങ്ങള്‍ പാലിച്ചുവന്ന ജീവിതമൂല്യങ്ങളും, മാനദണ്ഡങ്ങളുമെല്ലാം വിട്ടു മദ്യപാനം, മയക്കുമരുന്ന്, അശ്‌ളീല ജീവിത രീതികള്‍ തുടങ്ങി അരുതാത്ത പലതും കീഴടക്കും. പിന്നീട് അതുമൂലമുണ്ടാകുന്ന മാനസിക സംഘര്‍ഷവും, കുറ്റബോധവും ചിലരെയെങ്കിലും ദേവാലയഅനുഭവങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാന്‍ പ്രേരിപ്പിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അവര്‍ക്കു ആവശ്യമായ കൗണ്‍സിലിംഗും, സപ്പോര്‍ട്ടും കൊടുക്കുവാന്‍ സാധിക്കാതെ വരുന്നത് അവരെ സഭകളില്‍ നിന്ന് അന്യരാക്കും. മനുഷ്യന് ആദ്ധ്യാത്മികാവബോധം പകര്‍ന്നുനല്‍കി  സ്വന്തം നിലയില്‍ ശരിതെറ്റുകളെ വിവേചിച്ചറിഞ്ഞു ജീവിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നതില്‍ സഭകള്‍ക്കും ഇടവകകള്‍ക്കും  പരാജയം സംഭവിച്ചതാണ് വിശ്വാസികള്‍ സഭവിട്ടുപോകുവാന്‍ കാരണം എന്നാണ് എന്റെ വിലയിരുത്തല്‍.

ഇടവകളില്‍ അംഗത്വമെടുത്തിട്ടുള്ള ഒരു വിഭാഗത്തിന്റെ കാര്യം മാത്രമേ നാം ശ്രദ്ധിക്കുന്നുള്ളു. അതിനു പുറത്തുനില്‍ക്കുന്നവരെ അന്വേഷിക്കുവാനോ കണ്ടെത്തുവാനോ, സഭയിലേക്കു തിരികെ കൊണ്ടുവരുവാനോ യാതൊരു ശ്രമവും ഉണ്ടാകുന്നില്‍ല എന്നതുകൂടി സ്വയം വിമര്‍ശന വിധേയമാക്കേണ്ടിയിരിക്കുന്നു.

വിശ്വാസം നഷ്ടപ്പെട്ടവര്, വിശ്വാസത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നവര്‍, ദൈവം  ഇല്‍ല എന്ന വിധത്തില്‍ ജീവിക്കുന്നവര്, മൂല്യബോധവും ആദര്‍ശങ്ങളും നഷ്ടപ്പെട്ടവര്‍, തകര്‍ന്ന കുടുംബങ്ങള്‍, തൊഴില് രഹിതര്, ഏകാന്തതയനുഭവിക്കുന്നവര്‍ എന്നിവരെ കണ്ടെത്തുവാനുള്‍ള എന്ത് സാധ്യതകളാണ്  ഇന്നലെകളില്‍ നാം സ്വീകരിച്ചത്. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്റെയടുക്കല് വരുവിന് ഞാന് നിങ്ങളെ ആശ്വാസിപ്പിക്കാം എന്നു പറഞ്ഞ യേശുക്രിസ്തുവിന്റെ വാക്കുകള്‍ക്കു എന്ത് വിലയാണ് ആധുനിക െ്രെകസ്തവസഭകള്‍ നല്‍കുന്നത്?

സഭ എന്ന നിലയില്‍, നിശ്ചിതമായ സാമൂഹികനിയമങ്ങള്‍ക്കു വിശ്വാസികളെ വിധേയപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ വിശ്വാസികള്‍ തിരസ്‌കരിക്കപ്പെടുന്നു.  അതാതുകാലത്തെ നിയമങ്ങളുടെ നടത്തിപ്പുകാരെയും അവയുടെ വ്യാഖ്യാതാക്കളെയും (മിക്കപ്പോഴും ദുര്‍വ്യാഖ്യാതാക്കള്‍ എന്ന് പറയേണ്ടിവരും)  മറികടന്നുള്‍ള ചിന്തകള്‍ക്കും ജീവിതരീതികള്‍ക്കും വിലങ്ങുവീഴുന്നതിന്റെയും മാറ്റം അസാധ്യമാകുന്നതിന്റെയും അടിസ്ഥാനകാരണം ഇതാണെന്നു പറയാം.

ഇസ്രായേല്‍ജനത്തിനു മോശെ നല്‍കിയ പത്തു ദൈവികകല്പനകളെത്തുടര്‍ന്നു പിറന്നുവീണ  പുരോഹിതനിയമങ്ങള്‍മൂലം, മനുഷ്യനു അവന്റെ സത്തയില്‍  ജീവിക്കാനാവാതെ വന്ന സാഹചര്യത്തിലാണ്, അവയുടെ സാരാംശമായി ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെതുമായ രണ്ടു പരമപ്രധാന കല്പനകളില്‍ മറ്റെല്ലാ കല്പനകളും പ്രവാചകവചനങ്ങളും അടങ്ങുന്നു എന്നു പ്രഖ്യാപിച്ച്, പുരോഹിതനിയമങ്ങളില്‍നിന്ന് മനുഷ്യരെ യേശു മോചിപ്പിച്ചതിലൂടെയാണ് ക്രിസ്തീയ സമൂഹം രൂപപ്പെട്ടത്. മോശെയേയും കല്പനകളെയും തള്ളിക്കളയാതെതന്നെ അവയുടെമേല്‍ യേശുക്രിസ്തു നടത്തിയ ആദ്ധ്യാത്മികവ്യാഖ്യാനം ലോക ചരിത്രത്തിന്റെ നാഴികത്താളുകള്‍ മാറ്റിമറിക്കുവാന്‍ പര്യാപ്തമായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വിത്തുപാകി. ബാഹ്യനിയമങ്ങളുടെ ആന്തരീകപൂര്‍ത്തീകരണമായിരുന്നു അത്. 'അരുത്, അരുത്' എന്ന നിഷേധാത്മകനിയമങ്ങള്‍ക്ക് പകരം, 'സ്‌നേഹിക്കൂ, സ്‌നേഹിക്കൂ' എന്ന പുതിയ  ആത്മാധിഷ്ഠിത നിയമമായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു യേശുക്രിസ്തു. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക എന്ന് പഠിപ്പിച്ചതിലൂടെ പുതിയൊരു വാതില്‍ കാട്ടിത്തന്നു. സ്‌നേഹം അതില്‍ത്തന്നെ ദൈവികമാണ്. അപ്പോള്‍പ്പിന്നെ ദൈവത്തെ സ്‌നേഹിക്കണം എന്ന് എടുത്തു പറയേണ്ടതില്‍ല. ഓരോ വ്യക്തിക്കുമായി യേശുക്രിസ്തു പ്രഖ്യാപിച്ച പരമപ്രധാനമായ ഈ സ്‌നേഹനിയമം, വ്യക്തികളെ വിവിധ ദൈവസങ്കല്പങ്ങള്‍ പുലര്‍ത്തുന്ന മുഴുവന്‍ മതസംവിധാനങ്ങളില്‍നിന്നുകൂടി മോചിപ്പിക്കുന്നു; 'അതൊന്നും നോക്കേണ്ടതില്ല, പരസ്പരം സ്‌നേഹിച്ചു ജീവിച്ചാല്‍ മാത്രംമതി' എന്നു ധൈര്യപ്പെടുത്തുന്നു.

പാപപുണ്യങ്ങളെ സ്വയം വിവേചിച്ചറിഞ്ഞു സ്വന്തംനിലയില്‍ ജീവിതം നയിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. ഒപ്പം പറയേണ്ട മറ്റൊന്ന്, പാപമെന്നറിഞ്ഞുകൊണ്ടുതന്നെ അതു ചെയ്യാനുള്ള സ്വാതന്ത്ര്യവും വിശേഷബുദ്ധിയോടൊപ്പം ദൈവം മനുഷ്യനു നല്‍കിയിട്ടുണ്ട് എന്നതാണ്. തന്നെ ഒറ്റിക്കൊടുക്കാന്‍ പുരോഹിതരില്‍നിന്ന് അച്ചാരം വാങ്ങിയെന്നറിഞ്ഞിരുന്നിട്ടും, താനൊരുക്കിയ അന്ത്യഅത്താഴത്തില്‍ പങ്കുചേരുന്നതില്‍നിന്ന് യേശുക്രിസ്തു യൂദാസിനെ തടയാതിരുന്നത് ദൈവനിയോഗം തിരിച്ചറിഞ്ഞത്‌കൊണ്ടാണ്.  പഴയനിയമമനോഭാവത്തില്‍നിന്നും ഇനിയും നാം മോചിതരായിട്ടില്ല. ഏതു പാപിക്കും പ്രാര്‍ത്ഥനാലയങ്ങളില്‍, പിതാവിന്റെ ഭവനത്തിലേക്ക് ധൂര്‍ത്തപുത്രനെയെന്നപോലെ കടന്നുവരുവാനും ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനുമുള്ള അവകാശത്തെ സഭയുടെയും ഇടവകകളുടെയും വ്യവസ്ഥാപിത നിയമങ്ങളുടെ പിന്‍ബലത്തില്‍ നിഷേധിക്കപ്പെടുന്നത് ഏറ്റം വലിയ പാപമാണ് എന്നത് നാം ബോധപൂര്‍വ്വം വിസ്മരിക്കുന്നു. എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് വിളിക്കപ്പെടും, നിങ്ങളോ അത് കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു എന്ന കര്‍ത്തൃവചനം ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. വാസ്തവത്തില്‍ പ്രാര്‍ത്ഥനാലയങ്ങളില്‍നിന്നു പുറത്താക്കപ്പെടേണ്ടവര്‍, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നവരാണ്. 'പാപി'കള്‍ക്കു  വാതിലുകള്‍ തുറന്നുകൊടുക്കാന്‍ സഭകള്‍ തയ്യാറാകണം. യെരുശലേം ദേവാലയത്തില്‍ കര്‍മ്മാനുഷ്ഠാനങ്ങളെ വിലവിവരപ്പട്ടികവച്ച് കച്ചവടം നടത്തിയവര്‍ക്കെതിരെ ചാട്ടവാറുയര്‍ത്തി അതേ വാതിലുകളിലൂടെ പുറത്താക്കാനും സാഹസികമായി പരിശ്രമിച്ചത് യേശുക്രിസ്തുവിന്റെ പാപികളോടുള്‍ള സ്‌നേഹവും സാമ്പത്തിക അധികാരാര്‍ത്തിയില്‍ മുങ്ങിക്കുളിച്ചവര്‍ക്കെതിരെയുള്ള ധാര്‍മ്മികരോഷവും വേണ്ടത്ര ഉള്‍ക്കൊണ്ടതുകൊണ്ടാണെന്നുള്ളതിനു തെളിവാണ് മോശെയില്‍നിന്ന് യേശുക്രിസ്തുവിലേക്കു വഴിവെട്ടുകയെന്ന, കാലഘട്ടം കൊതിക്കുന്ന മഹാകര്‍മ്മപദ്ധതിക്കു നേതൃത്വം നല്‍കുന്ന ഏതു പാപിക്കും പ്രാര്‍ത്ഥനാലയങ്ങളില്‍, പിതാവിന്റെ ഭവനത്തിലേക്ക് ധൂര്‍ത്തപുത്രനെയെന്ന പോലെയെങ്കിലും കടന്നുചെല്ലാനും ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനും അവകാശമുണ്ട്. വാസ്തവത്തില്‍ പ്രാര്‍ത്ഥനാലയങ്ങളില്‍നിന്നു പുറത്താക്കപ്പെടേണ്ടവര്‍, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്.

ഇടയന്റെ ജീവിതവിശുദ്ധി

അധികാരി എന്ന ഭാവം വെടിഞ്ഞു പകഷപാതം കാണിക്കാതെ, ഗ്രൂപ്പ് പിടിക്കാതെ തന്റെ ചുമതലയിലുള്‍ള ഇടവകയിലെ, സഭയിലെ വിശ്വാസികളെ എല്ലാവരെയും ഒരുപോലെ കാണുകയും നീതിയുടെയും, സത്യത്തിന്റെയും മാര്‍ഗത്തില്‍ പുരോഹിതരും അല്മായരും തമ്മിലുള്‍ള പരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്‌നേഹവും, കരുതലും വളര്‍ത്തുകയും ചെയ്താല്‍ ഒരളവുവരെ വിശ്വാസി സമൂഹത്തെ ചിതറി പോകാതെ പരിരക്ഷിക്കുവാന്‍ സാധിക്കും.

ഇടയന്റെ ജീവിതവിശുദ്ധി പരമപ്രധാനമാണ്. ആടുകളുടെ ചോര കുടിക്കുന്ന ഇടയന്മാര്‍ സഭയെ നശിപ്പിക്കും. രണ്ടു കണ്ണുകള്‍ കൊണ്ട് മാത്രം നോക്കി കാണുന്ന ഇടയനെ അനേകം കണ്ണുകളിലൂടെയാണ് വിശ്വാസികള്‍ നോക്കികാണുന്നത് എന്ന യാഥാര്‍ഥ്യം ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഇടയന്മാര്‍. ഇടയന്റെ നോട്ടം, പെരുമാറ്റങ്ങള്‍, സ്പര്‍ശനം, സംസാരങ്ങള്‍, സുതാര്യത തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇടയന്മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആടുകള്‍ ചിതറിപ്പോകും.

സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയും കയത്തില്‍ മുങ്ങി കുളിക്കുന്ന ഗോവിന്ദച്ചാമിമാരായ ഇടയന്മാര്‍ വിശ്വാസികളെ സഭകളില്‍ നിന്നകറ്റും.  തങ്ങള്‍ക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് സുഖിച്ച് ജീവിച്ച് മരിക്കുന്നു.  കാപട്യത്തിന്റെ  പര്യായമായ ഇവര്‍ ദൈവവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങള്‍ നടത്തുന്നു. ചെമ്മരിയാടുകളെ  നയിക്കുന്ന കപടവേഷ ധാരികളായ പുരോഹിത ഇടയതാരങ്ങള്‍ ബലിപീഠത്തില്‍  ക്രിസ്തുവിന്റെ ബലിയെ വെറും പ്രഹസനങ്ങളാക്കി മാറ്റി സഭയെ ദിനംപ്രതി തകര്‍ത്തുകൊണ്ടിരിക്കുന്നു.  സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്‍ള, ഏറെ അറിവും പഠിപ്പുമുള്‍ള വൈദികന്മാര് ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള് എന്തുകൊണ്ട് വിശ്വാസികള് പള്ളിയില് നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില് നിന്നും പള്ളീലച്ചന്മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില് അത് മേല്പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്.

മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാര്‍

മുഖസ്തുതികളില് കോള്‍മയിര്‍ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാര്‍. അത് സ്വയം പൂജയാണ്. അതിലുള്‌പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്ക്കും, അയാള്‍ ഉള്‌പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യില്‍ല. യഥാര്ത്ഥ പ്രശ്‌നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികള്‍ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില് കോള്മയിര്‍ കൊള്ളുന്ന ആത്മാനുരാഗികള്. 'ഈ കൊട്ടാര വിദൂഷകരാണ് സഭാനേതൃത്വത്തെ  കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളില്‍ നിന്നകറ്റുവാന്‍ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്‌കാരം കാരണമാകുന്നു.

ദേവാലയങ്ങളിലെ ഹാജര്‍ നില കുറവാണെങ്കിലും  ദൈവവിശ്വാസം ഉള്ളവര്‍ കൂടുന്നു എന്നത്യാഥാര്‍ഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും, ആഭരണങ്ങളും, വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള് അതിനുള്‍ള ഏറ്റവും നല്ല വേദികള് ആയി  മാറുന്നില്ലേ നമ്മുടെ  ആരാധനാലയങ്ങള്‍ പോലും. ഒരു കണക്കിന് പറഞ്ഞാല്, അമേരിക്കയിലെ ദേവാലയങ്ങളും കലാസാംസ്‌കാരിക സംഘടനകളും തമ്മില്‍ വലിയ വിത്യാസം  അനുഭവപ്പെടുന്നില്ല. രണ്ടിടങ്ങളിലും കലാഅഭ്യസപ്രകടനങ്ങള്, സാംസ്‌കാരിക പഠനങ്ങള്, ഗ്രൂപ്പു രാഷ്ട്രീയം, അധികാരകസേര, പടലപിണക്കങ്ങള്‍, കാലുവാരല്‍, കുതികാല് വെട്ട്, തൊഴുത്തില്‍ കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില് ഇറക്ക്, കുഴിയില് വീഴ്ത്തല്, മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം കലാപരിപാടികള്‍ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകള്‍ വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തില്‍ നിന്ന് മാറി നില്‍ക്കുന്നവരും കുറവല്ല.


വിശ്വാസികള്‍ സഭകളില്‍ നിന്നകലുന്നുവോ? ഒരന്വേഷണം?  (ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം)
Join WhatsApp News
Viswasi 2017-02-18 10:23:57
Dear Father, Instead of putting your aggrevations on paper, please do something on your behalf. Anyone can do PARVATHA PRASANGANGAL.  Do something and show an example even if it is a simple one.  
Joseph 2017-02-18 09:29:40
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഫ്രാൻസിസ് മാർപ്പാപ്പാ കഴിഞ്ഞ ഏതാനും വർഷങ്ങളായി പൗരാഹിത്യ ലോകത്തെ ബോധിപ്പിച്ച സംഗതികൾ തന്നെയാണ്. വിപ്ലവകാരിയായ ഫ്രാൻസീസ് മാർപ്പാപ്പാ പറയുന്ന കാര്യങ്ങൾ പലപ്പോഴും കേരളത്തിലെ ക്രിസ്ത്യൻ മാധ്യമങ്ങളായ ദീപിക, മലയാള മനോരമ പത്രങ്ങൾ പ്രസിദ്ധീകരിക്കാറില്ല. പരസ്യങ്ങൾക്കും പത്രങ്ങളുടെ പ്രചരണങ്ങൾക്കും സഭാ നേതൃത്വത്തിന്റെ സഹായം ആവശ്യമായതാണ് അവരെ ശരിയായ  വാർത്തകളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള കാരണവും.  

അർഹിക്കാത്ത ബഹുമാനം പുരോഹിതർക്കും ബിഷപ്പുമാർക്കും ജനം കല്പിക്കാറുണ്ട്. അവരെ കാണുമ്പോൾ കൈകളും പാദങ്ങളും മുത്തുക, കൈകൂപ്പുക, അതെ തിരുമേനി, അതേയതെയെന്നു പറഞ്ഞു വെഞ്ചാമരം വീശുക, പിതാവേ, തിരുമേനിയെന്നു വിളിക്കുക, മുതലായ വൈകൃതങ്ങളായ ആചാരങ്ങൾ വിശ്വസികളെയും പുരോഹിതരെയും രണ്ടു തട്ടുകളാക്കുന്നു. ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുതെന്ന ബൈബിൾ വചനവും  മറക്കുന്നു. സമത്വമായിരുന്നു യേശു വിഭാവന ചെയ്തതും. 

കോടിക്കണക്കിന് വിശ്വാസികളെ പിഴിഞ്ഞുകൊണ്ടു ആഡംബരമേറിയ പള്ളികൾ നിർമ്മിക്കും. പള്ളി കൂദാശ ചെയ്തു കഴിയുന്ന ദിവസം പള്ളിയ്ക്കുവേണ്ടി പണം മുടക്കിയവർക്ക് അന്നുമുതൽ   യാതൊരു അവകാശവുമില്ല. പള്ളി പുരോഹിതന്റെ തറവാട്ടു സ്വത്തുപോലെയുമാകും.

വരുന്ന തലമുറകൾക്കു വേണ്ടിയാണ് പള്ളി പണിയുന്നതെന്ന പഞ്ചാരവാക്കുകളും മുഴക്കിക്കൊണ്ടിരിക്കും. കൊടുങ്ങല്ലൂർ, കോട്ടപ്പുറത്തുള്ള നാലരയേക്കർ സ്ഥലവും സെന്റ് തോമസ് ദേവാലയവും അവിടുത്തെ ബിഷപ്പ് ഇടവകക്കാരോട് ആലോചിക്കാതെ അടുത്തയിടെ വിറ്റു. ഇടവകക്കാരുടെ ശക്തമായ പ്രതിക്ഷേധവും അവരുടെമേൽ പോലീസ് പീഡനവും നടന്നു കൊണ്ടിരിക്കുന്നു. ഇടവകക്കാരുടെ വിയർപ്പുകൊണ്ട് പണിത ദേവാലയം ഒരു ബിഷപ്പിന് ഇഷ്ടംപോലെ, തറവാട്ടു സ്വത്തുപോലെ കൈകാര്യവും ചെയ്യാം. അത്തരം പൈശാചിക വ്യവസ്ഥകളാണ് സഭകൾക്കുള്ളിലുള്ളത്.     

ഒരു കുഞ്ഞു ജനിക്കുമ്പോൾ രാജയോഗം എന്ന് പണ്ട് ജോത്സ്യമാർ പറയുമായിരുന്നു. ഇന്ന് ആ യോഗം കിട്ടിയിരിക്കുന്നത് മെത്രാന്മാർക്കാണ്. വിവരമില്ലാത്ത പ്രായത്തിൽ പത്താം ക്ലാസ് കഴിയുമ്പോൾ ഏതെങ്കിലും സെമിനാരിയിൽ ചേരും. പുറം ലോകമായുള്ള ബന്ധം അതോടെ അവസാനിക്കും. പിന്നെ സൗജന്യ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം. എല്ലാം അവരുടെ കുഞ്ഞാടുകളുടെ ചെലവിൽ നടക്കും. കൂടാതെ രാജകീയ കൊട്ടാരം. ആകാശം മുട്ടെ പള്ളികൾ. മുത്തുകുടകളുമായുള്ള എഴുന്നെള്ളിപ്പും പോവുന്ന വഴിയേ വെടിക്കെട്ടും. മറ്റൊരു ലോകമുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി പിന്നെയും പിന്നെയും രൂപാ...താ വികസിപ്പിച്ചുകൊണ്ടിരിക്കും.  

വിശ്വാസികളുടെ പണം കൊണ്ട് തിന്നു ജീവിക്കുന്നവരായ ഈ രാജപ്രഭൃതികൾ അവരെ തീറ്റിപോറ്റുന്നവരെ അടിമകളായും കരുതും. ആഡംബരമേറിയ കാറ്, വിമാനത്തേൽ ഒന്നാം ക്‌ളാസ് യാത്ര, ഏതു രാജ്യത്ത് ചെന്നാലും സ്വീകരിക്കാൻ ലിമോസിയൻ വണ്ടികൾ,  ഇങ്ങനെ പോവുന്നു ക്രിസ്തു പിൻഗാമികളുടെ ജീവിതം. ക്രിസ്തു ഇന്നുണ്ടായിരുന്നെകിൽ കഷ്ടം കഷ്ടമെന്നു പറയുമായിരുന്നു. 

കടൽത്തീരത്തു മീൻ പിടിച്ചു കഴിഞ്ഞിരുന്ന പത്രോസിന്റെയും കൂടാരം കെട്ടി ജീവിച്ചിരുന്ന പൗലോസിന്റെയും പിൻഗാമികളാണിവർ. ഇട്ടിരിക്കുന്ന ഇവരുടെ കുപ്പായത്തിന്റെ വില മാത്രം മതി ദരിദ്രനായ ഒരുവന്റെ ഒരു മാസത്തെ വിശപ്പകറ്റാൻ.

ഇടയൻ പണ്ട് ആടുകളുടെ പുറകെ സഞ്ചരിക്കുമായിരുന്നു. ആടുകളെ തീറ്റുന്നത് ഇടയനായിരുന്നു. ഇന്ന് ഇടയനെ തീറ്റാൻ ആടുകൾ വേണം. ആടുകളുടെ മാംസവും ഇടയൻ ഭക്ഷിക്കും.
orthdoxvala FL 2017-02-18 14:54:17
you know very well no one is going to read this tail less long article. You are also a big part of the problem. People are tired of empty speeches and long letters. Many of the meetings i have attented, you were very pushy and stubborn to your ideas. Reform yourself and lead by example,
2017-02-18 16:14:33
രാഷ്ട്രരെയാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു അടവ് നയത്തിന്റെ ഭാഗം ആണ്. ശ്രീ ജോസ്‌ഫ് എഴുതിയതിനോട് പൂർണമായും യോജിക്കുന്നു. ഫ്രാൻസിസ് പപ്പയും അതൊക്കെ തന്നെ ആണ് കാണിക്കുന്നത്. ഒരു നല്ല പപ്പ എന്ന് ജനത്തെകൊണ്ട് പറയിക്കാം എന്നല്ലാതെ യാതൊരു മാറ്റവും കൊണ്ടുവരാൻ അദ്ദേഹത്തെ കൊണ്ടാവില്ല. അതുപോലെ തന്നെയേ പുഞ്ചക്കോണം അച്ഛന്റെ വാക് ചാതുര്യവും. ആദ്യമേ തന്നെ ഈ ടിപ്പർ ലോറി പെരുകും പോലുള്ള ഈ മഹാ ഇടയന്മാരുടെ പെരുപ്പം കുറക്കണം. നാട്ടിലും വിദേശത്തും ഈ ചുവന്ന കുപ്പായക്കാരെ കൊണ്ടുള്ള അനുഗ്രഹം കൊണ്ട് പോറുതി മുട്ടിയിരിക്കയാണ്. കൊച്ചിയിൽ നിന്നും ഗൾഫ് ഫ്ലൈറ്റിൽ എല്ലാത്തിലും തന്നെ ഒരെണ്ണം ഉറപ്പാണ്. എങ്ങോട്ടാ തിരുമേനി, ചിക്കാഗോയിൽ ഒരു മാമോദീസ ഉണ്ട് അല്ലെങ്കിൽ കുവൈറ്റിൽ ഒരു കുഞ്ഞിനെ എഴുത്തിനിരുത്തണം. ലാളിത്യം കൊണ്ട് ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യില്ല ബിസിനസ് ക്ലാസ് ആയാലും മതി. കഴിഞ്ഞ ആഴ്ച 15 മെത്രാൻമാർ ഒരുമിച്ചു ഗൾഫിലെ ഒരു ബിസിനസ് ക്ലാസ്സ് ലോഞ്ചിൽ ഇരിക്കുന്ന പടം ആരോ സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത് കണ്ടു. കോടികൾ വിലമതിക്കുന്ന ആഡംബരക്കാറിൽ ആണ് സഞ്ചാരം. അതിനും പുറമെ ഫാൻസി നമ്പർ ടാഗിന് ലക്ഷങ്ങളും മുടിക്കുന്നു. എന്നിട്ടു യേശുവിന്റെ ലാളിത്യത്തെ കുറിച്ച് പ്രസംഗവും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക