Image

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വലിയ ഗൂഢാലോചന: വിനയന്‍

Published on 18 February, 2017
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വലിയ ഗൂഢാലോചന: വിനയന്‍
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും നടി അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും സംവിധായകന്‍ വിനയന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
വളരെ ഗുരുതരമായ ഒരു വിഷയമാണ്. കേരളം പോലെ ഏറെ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് നടുറോഡില്‍ വച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടാവുക എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. എന്റെ അറിവില്‍ ആ നടി പ്രൊഡക്ഷന്‍ യൂണിറ്റിന്റെ വണ്ടിയിലാണ് പോന്നത്.
അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം നിര്‍മാതാവിനും സംവിധായകനുമാണ്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട യാത്രയിലാണ് ആക്രമിക്കപ്പെടുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഫെഫ്ക്കയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഡ്രൈവര്‍മാരുടെ സ്വഭാവമോ പശ്ചാത്തലമോ ഒന്നും പരിശോധിക്കാതെയാണോ ജോലിക്കെടുക്കുന്നത്?
ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. അല്ലാതെ ലൈംലൈറ്റില്‍ ഇത്രയും നിറഞ്ഞു നില്‍ക്കുന്ന ഒരു നടിയെ ഉപദ്രവിക്കാന്‍ ആരും ധൈര്യപ്പെടുകയില്ല.
ഇതിനെതിരെ കൃത്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. 
ആരാണ് ഈ ആക്രമണത്തിന് പിന്നിലുള്ളതെന്ന് എത്രയും പെട്ടന്ന് കണ്ടെത്തണംവിനയന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക