Image

ശമ്പളമില്ലാതെ വലഞ്ഞ ഗദ്ദാമ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക്

Published on 19 February, 2017
ശമ്പളമില്ലാതെ വലഞ്ഞ ഗദ്ദാമ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക്

ദമാം: ശമ്പളമില്ലാതെ മാസങ്ങളോളം കഴിയേണ്ടി വന്നതിനാല്‍ ദുരിതത്തിലായ തമിഴ്‌നാട്ടുകാരി വീട്ടുജോലിക്കാരി, ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ ഹമീദ ഭാനു എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തുന്നത്. ആറുമാസക്കാലം രാപകലില്ലാതെ ജോലി ചെയ്യിച്ചെങ്കിലും, ഒരു റിയാല്‍ പോലും ആ വീട്ടുകാര്‍ ശമ്പളമായി നല്‍കിയില്ല. ചോദിച്ചാല്‍, എന്തെങ്കിലും ന്യായങ്ങള്‍ പറയുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്ന് ഹമീദ പറയുന്നു. ഒടുവില്‍ സഹികെട്ട് ആരുമറിയാതെ വീട്ടിന് പുറത്തു കടന്ന ഹമീദ, ദമ്മാമിലെ ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ എത്തി പരാതി പറഞ്ഞു. എംബസ്സി ഉദ്യോഗസ്ഥര്‍ സൗദി പോലീസിന്റെ സഹായത്തോടെ ഹമീദയെ ദമ്മാം വനിതാഅഭയകേന്ദ്രത്തില്‍ എത്തിച്ചു.

വിവരമറിഞ്ഞ് വനിത അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ഹമീദയുമായി സംസാരിച്ച് വിശദവിവരങ്ങള്‍ മനസ്സിലാക്കി. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ഹമീദയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, ഹമീദയുടെ കാര്യത്തില്‍ താനൊന്നും ചെയ്യില്ല എന്ന നിലപാടുമായി സ്‌പോണ്‍സര്‍ കൈയ്യൊഴിഞ്ഞു.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ, ഹമീദയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങുകയും, ഇന്ത്യന്‍ എംബസ്സി വഴി
ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും ചെയ്തു. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ദമ്മാമിലെ പ്രവാസിയായ പ്രദീദ് കുമാര്‍ വിമാനടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു.

തകര്‍ന്ന പ്രതീക്ഷകളുടെ നിരാശയും പേറി, സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഹമീദ
ഭാനു നാട്ടിലേയ്ക്ക് മടങ്ങി.

ശമ്പളമില്ലാതെ വലഞ്ഞ ഗദ്ദാമ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക