Image

പള്‍സര്‍ സുനിയെ അവസാനം വിളിച്ചത് ഒരു നിര്‍മാതാവ്

Published on 19 February, 2017
പള്‍സര്‍ സുനിയെ അവസാനം വിളിച്ചത് ഒരു നിര്‍മാതാവ്
നടിയെ തട്ടിക്കൊണ്ടുപോയ പള്‍സര്‍ സുനിയെ അവസാനം വിളിച്ചിരിക്കുന്നത് ഒരു നിര്‍മാതാവാണ്. സംഭവമുണ്ടായി രണ്ടുമണിക്കൂര്‍ തികയുംമുമ്പാണിത്. അതിനുശേഷം സുനിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പോലീസ് പറഞ്ഞു. 

മാര്‍ട്ടിനും സുനിക്കും ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗത്വമില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ എങ്ങനെ ഇവിടെ ജോലിചെയ്തുവെന്ന കാര്യവും പരിശോധിക്കും. 

സുനി ഇതിന് മുമ്പും സമാനമായ ആക്രമണം നടത്തിയിട്ടുണ്ടെന്ന് സൂചന. മലയാളത്തിലെ രണ്ട് യുവനടിമാരാണ് ഇരയായത്. 

 നടിമാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ സുനി അതുപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വന്‍തുക തട്ടിയതായി മാര്‍ട്ടിന്‍ വെളിപ്പെടുത്തി. 

കഴിഞ്ഞദിവസത്തെ ആക്രമണത്തിന് മുമ്പ് സുനി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. മാര്‍ട്ടിനുമായി പലവട്ടം ചര്‍ച്ച നടത്തി.  നടിക്കൊപ്പം ആരെങ്കിലും കൂടെയുണ്ടെങ്കില്‍ 'എക്‌സ്' എന്നും ഇല്ലെങ്കില്‍ 'വൈ' എന്നും മെസേജ് ചെയ്യാനായിരുന്നു മാര്‍ട്ടിന് സുനി നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് നടി ഒറ്റയ്ക്കാണ് വാഹനത്തിലുള്ളതെന്ന് കാട്ടുന്ന കോഡിലൂടെ മാര്‍ട്ടിന്‍ സുനിക്ക് സന്ദേശമെത്തിച്ചു.

സുനിയും സംഘവും  കഠിനമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒച്ചവെച്ചാല്‍ വണ്ടിയില്‍നിന്ന് പുറത്തെറിയുമെന്നും മയക്കുമരുന്നുനല്‍കി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 

 നടിയെ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി എത്തി സമാശ്വസിപ്പിക്കുകയും നിയമനടപടികള്‍ക്ക് പിന്തുണ വാഗ്ദാനംചെയ്യുകയും ചെയ്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക