Image

251 രൂപയ്‌ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ :മോഹിത്‌ ഗോയല്‍ അറസ്റ്റില്‍

Published on 24 February, 2017
251 രൂപയ്‌ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ :മോഹിത്‌ ഗോയല്‍ അറസ്റ്റില്‍


ഗാസിയാബാദ്‌: 251 രൂപയ്‌ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ എന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ വ്യവസായി മോഹിത്‌ ഗോയലിനെ സാന്‌പത്തിക തട്ടിപ്പ്‌ കേസില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 

വ്യാഴാഴ്‌ച അര്‍ധ രാത്രിയാണ്‌ ഗാസിയാബാദ്‌ പോലീസ്‌ ഇയാളെയും മറ്റ്‌ നാല്‌ പേരെയും അറസ്റ്റ്‌ ചെയ്‌തത്‌. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ഇവര്‍ക്കെതിരേ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌.

അയാം എന്ന കന്‌പനിയുടെ ഉടമയായ അക്ഷയ്‌ മല്‍ഹോത്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. 2015-ല്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും നല്‍കുന്നതിന്‌ 30 ലക്ഷം രൂപ മോഹിതിന്‍റെ കന്‌പനിയായ റിംഗിംഗ്‌ ബെല്‍സിന്‌ നല്‍കിയെന്നാണ്‌ പരാതി. 

എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ കരാര്‍ പ്രകാരമുള്ള ഒന്നും നല്‍കിയിട്ടില്ല. ഗോയല്‍ റിംഗിംഗ്‌ ബെല്‍സിന്‍റെ എംഡിയായിരിക്കുന്‌പോഴാണ്‌ കരാറുണ്ടാക്കിയതെന്നും അതിനാലാണ്‌ ഇയാള്‍ക്കെതിരേ പരാതി നല്‍കിയതെന്നും അക്ഷയ്‌ മല്‍ഹോത്ര പറഞ്ഞു. റിംഗിംഗ്‌ ബെല്‍സ്‌ കരാര്‍ പ്രകാരം നല്‍കിയ ചില ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞതാണെന്നും പരാതിയുണ്ട്‌.

കരാര്‍ പ്രകാരമുള്ള ഫോണുകള്‍ ലഭിക്കാതെ വന്നതോടെ റിംഗിംഗ്‌ ബെല്‍സിനോട്‌ പണം തിരികെ ചോദിച്ചു. രണ്ടു ഗഡുക്കളായി 10 ലക്ഷം രൂപ മടക്കി നല്‍കി. നാല്‌ ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും നല്‍കി. എന്നാല്‍ ശേഷിക്കുന്ന 16 ലക്ഷത്തോളം രൂപയോ കരാര്‍ പ്രകാരം ഫോണോ നല്‍കാന്‍ കന്‌പനി തയാറാകുന്നില്ലെന്നാണ്‌ പരാതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക