Image

പ്രവാസികളുടെ വിശ്വാസ ദൗത്യം ഓര്‍മിപ്പിച്ചും നോന്പുകാല ചിന്തകള്‍ പങ്കുവച്ചും മാര്‍ സ്രാന്പിക്കലിന്റെ ആദ്യ ഇടയലേഖനം

Published on 02 March, 2017
പ്രവാസികളുടെ വിശ്വാസ ദൗത്യം ഓര്‍മിപ്പിച്ചും നോന്പുകാല ചിന്തകള്‍ പങ്കുവച്ചും മാര്‍ സ്രാന്പിക്കലിന്റെ ആദ്യ ഇടയലേഖനം

      പ്രസ്റ്റണ്‍: പ്രവാസി വിശ്വാസികള്‍ക്ക് ദൈവത്തിന്റെ പദ്ധതിയില്‍ വലിയ സ്ഥാനമുണ്ടെന്നും തങ്ങളുടെ വിളിയും നിയോഗവും അനുസരിച്ചു ജീവിക്കുക എന്നതാണ് പ്രധാന ഉത്തരവാദിത്വമെന്നും ഓര്‍മിപ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ആദ്യ ഇടയലേഖനം പുറപ്പെടുവിച്ചു. 

നോന്പുകാലത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഇടയലേഖനത്തില്‍ രൂപതയുടെ വിവിധ മേഖലകളിലുള്ള അജപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതോടൊപ്പം നോന്പുകാലത്തിന് അനുയോജ്യമായ പ്രസക്തമായ ഉള്‍ക്കാഴ്ചകളും ലേഖനത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. രൂപതാധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്തതു മുതല്‍ ആദ്യ ഇടയ ലേഖനത്തിനായി വിശ്വാസികള്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

പ്രലോഭനം എന്നത് തിന്മകളിലേയ്ക്കുള്ള ആകര്‍ഷണം മാത്രമല്ലെന്നും നമ്മെ സംബന്ധിച്ചുള്ള ദൈവ പദ്ധതിയില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള തിന്മയുടെ ക്ഷണവുമാണെന്ന് ഇടയലേഖനത്തില്‍ മാര്‍ സ്രാന്പിക്കല്‍ സൂചിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിവിധ സമൂഹങ്ങളെ അടുത്തറിയാനായി നടത്തുന്ന യാത്രകള്‍ തീര്‍ഥയാത്രകള്‍ പോലെയാണെന്നും െ്രെകസ്തവ വിശ്വാസ ജീവിതത്തിനു സജീവസാക്ഷ്യം നല്‍കുന്ന നിരവധി കുടുംബങ്ങളെ ഈ തീര്‍ഥയാത്രയില്‍ കാണാനായത് വലിയ പ്രത്യാശ നല്‍കുന്നുവെന്നും പിതാവു പറയുന്നു. യൗവനത്തിന്റെ ഊര്‍ജവും ചൈതന്യവും പ്രസരിപ്പിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ആഗോള സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തീഷ്ണമായ പ്രാര്‍ഥനയില്‍ വളരുന്ന കുഞ്ഞുങ്ങളിലാണ് സഭയുടെ ഭാവി. ഇപ്പോള്‍ കാണുന്ന അവസ്ഥയില്‍ സഭയെ വളര്‍ത്തുന്നതിന് സഹായിച്ച വൈദികരെയും സന്യാസിനികളെയും അല്‍മായ സഹോദരങ്ങളെയും നന്ദിയോടെ ഓര്‍ക്കുന്നു മാര്‍ സ്രാന്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ കമ്മീഷനുകളിലായി രൂപീകരിക്കപ്പെട്ട രൂപതയുടെ വിവിധ അജപാലന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും പതിനായിരത്തിലധികം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ഉന്നമനത്തിനുമായി രൂപീകൃതമായ വനിതാ ഫോറത്തെക്കുറിച്ചും ഇടയലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സുവിശേഷത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധാത്മാക്കളുടെ മാതൃക പ്രവാസ ജീവിതത്തിലും വിശ്വാസികള്‍ക്കു പിന്തുടരാനാകട്ടെ എന്ന ആശംസയോടെയാണ് ആദ്യ ഇടയലേഖനം പൂര്‍ത്തിയാകുന്നത്.

ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറക്കിയിരിക്കുന്ന ഇടയലേഖനം ഗ്രേറ്റ് ബ്രിട്ടണില്‍ സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്ന എല്ലാ സെന്ററുകള്‍ക്കുമായിട്ടാണ് നല്‍കിയിരിക്കുന്നത്. റാംസ് ഗേറ്റില്‍ വൈദികരുടെ വാര്‍ഷിക ധ്യാനത്തില്‍ സംബന്ധിക്കവേ രൂപം നല്‍കിയ ഈ ആദ്യ ഇടയലേഖനത്തില്‍ ഇംഗ്ലണ്ടില്‍ െ്രെകസ്തവ വിശ്വാസത്തിനു വേരുപാകിയ വിശുദ്ധ അഗസ്റ്റിന്റെയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും മധ്യസ്ഥം പ്രാര്‍ഥിക്കുകയും ഇംഗ്ലണ്ടിന്റെ മണ്ണില്‍ പുതിയ സുവിശേഷവത്കരണത്തിന് അവസരം നല്കിയ ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയോടുള്ള സീറോ മലബാര്‍ സഭയുടെ നന്ദി അറിയിക്കുകയും ചെയ്തിരിക്കുന്നു. 

റിപ്പോര്‍ട്ട്: ബിജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക